Headlines

തൃശ്ശൂരിന് പിന്നാലെ കേരള സർവകലാശാലയിലും നാണംകെട്ട തോൽവിയുമായി സിപിഐ; കേരളത്തിൽ ബിജെപി ചരിത്രം കുറിക്കുന്നത് സിപിഎമ്മിന്റെ കൈസഹായത്തിൽ തന്നെ

തിരുവനന്തപുരം: തൃശ്ശൂരിന് പിന്നാലെ വീണ്ടും നാണംകെട്ട തോൽവിയുമായി സിപിഐ. കേരള സർവകലാശാലയിലെ സിൻഡിക്കേറ്റിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിന് വ്യക്തമായ മുൻതൂക്കമുണ്ടായിട്ടും സിപിഐ സ്ഥാനാർത്ഥിക്ക് ലഭിച്ചത് വെറും നാല് വോട്ടാണ്. സിപിഐ സ്ഥാനാർത്ഥി വിജയിക്കേണ്ടിയിരുന്ന ജനറൽ മണ്ഡലത്തിൽ ബിജെപി ചരിത്രവിജയം നേടുകയും ചെയ്തു. ഫലത്തിൽ സിപിഎം – ബിജെപി സഖ്യം എന്ന പ്രതീതി ജനിപ്പിക്കുന്നതായിരുന്നു കേരള സർവകലാശാലയിലെ സിൻഡിക്കേറ്റ് തെരഞ്ഞെടുപ്പ് ഫലം. ലോക്സഭാ തെരഞ്ഞെടുപ്പിൽ തൃശ്ശൂരിൽ ബിജെപിയുടെ വിജയത്തിന് സിപിഎമ്മിന്റെ സഹായം ലഭിച്ചെന്ന വിവാദം കെട്ടടങ്ങും മുമ്പാണ് സിപിഎമ്മുകാർ കേരള സർവകലാശാലയിൽ സിപിഎമ്മിന് നാണംകെട്ട പരാജയം സമ്മാനിച്ചിരിക്കുന്നത്.


കേരള സർവകലാശാലാ സിൻഡിക്കേറ്റിൽ ചരിത്രത്തിലാദ്യമായാണ് ബി.ജെ.പി പ്രതിനിധികൾ വിജയിച്ചത്. ബി.ജെ.പി യുടെ രണ്ടുപേരും പൊതുമണ്ഡലത്തിൽ വിജയിച്ചവരാണ്. ഗവർണർ നാമനിർദേശം ചെയ്ത അഞ്ചെണ്ണം മാറ്റിവെച്ചതൊഴിച്ചാൽ ബി.ജെ.പി.ക്ക് 12 വോട്ടുണ്ടായിരുന്നു. ഒരാളെമാത്രം സിൻ ഡിക്കേറ്റിലെത്തിക്കാൻ ശേഷിയുള്ള ബി.ജെ.പി.ക്ക് 14 വോട്ടുലഭിച്ചതിനാൽ രണ്ടാളെ വിജയിപ്പിക്കാനായി. അതേസമയം, ഇടതുമുന്നണിയുടെ പാനലിൽ പൊതുമണ്ഡലത്തിൽ മത്സരിച്ച സിപിഐ പ്രതിനിധി അഡ്വ. ഗോപുകൃഷ്ണന് വെറും നാല് വോട്ടുകൾ മാത്രമാണ് ലഭിച്ചത്.

മൂന്ന് സി.പി.എം പ്രതിനിധികൾ നേരത്തെ എതിരില്ലാതെ വിജയിച്ചിരുന്നു. അധ്യാപകരുടേതടക്കമുള്ള മറ്റുമണ്ഡലങ്ങളിൽ കൂടുതൽ വോട്ടുകൾ അശാസ്ത്രിയമായി സി.പി.എം വിഭജിച്ചു നൽകിയതിനാൽ പൊതുവിഭാഗത്തിൽ അവർക്ക് വോട്ടു കുറ ഞ്ഞെന്നും അത് ബി.ജെ.പിയെ സഹായിച്ചെന്നുമാണ് കോൺഗ്രസിൻ്റെ ആരോപണം. സി.പി.എമ്മിൽനിന്നു ള്ള അധികവോട്ടുകൾ ബി.ജെ. പിയെ സഹായിച്ചെന്നാണ് വിലയിരുത്തൽ.

അതേസമയം, സിപിഐ പ്രതിനിധി വിജയിക്കാൻ കഴിയുമായിരുന്ന സീറ്റിൽ ദയനീയമായി പരാജയപ്പെട്ടതോടെ അണികളിൽ അമർഷം കത്തുകയാണ്. നാഴികയ്ക്ക് നാൽപതുവട്ടം ഇടത് ഐക്യം പറഞ്ഞ് സിപിഎമ്മിനെ സുഖിപ്പിക്കുന്ന സിപിഐ നേതൃത്വം നിർജ്ജിവാവസ്ഥയിലാണെന്ന ആരോപണമാണ് പ്രവർത്തകർ ഉയർത്തുന്നത്. വെളിയം ഭാർഗവനോ സി കെ ചന്ദ്രപ്പനോ പാർട്ടി സെക്രട്ടറി ആയിരുന്നപ്പോഴാണ് ഇത്തരമൊരു സാഹചര്യം ഉണ്ടാകുന്നതെങ്കിൽ സിൻഡിക്കേറ്റ് അംഗങ്ങളെ കൊണ്ട് രാജിവെപ്പിക്കാൻ പോലും സമ്മർദ്ദം ചെലുത്തുമായിരുന്നു എന്നും സിപിഐ പ്രവർത്തകർ ചൂണ്ടിക്കാട്ടുന്നു

നേരത്തെ വോട്ടെണ്ണൽ കോടതി തടഞ്ഞിട്ടില്ലെന്നു വാദിച്ച് ഇടതുപക്ഷ അംഗങ്ങൾ വി.സി.യെ ഉപരോധിച്ചു. പ്രതി ഷേധത്തിനിടെ എസ്.എഫ്.ഐ. പ്രവർത്തകർ വി.സി.യുടെ കാറിന്റെ ടയറിന്റെ കാറ്റഴിച്ചുവിട്ടു. വോട്ടെണ്ണൽ കേസ് ഉച്ചയ്ക്കുശേഷമാണ് ഹൈക്കോടതി പരിഗണിച്ചത്. വോട്ടെണ്ണാൻ അനുവദിച്ചെ ങ്കിലും അന്തിമഫലപ്രഖ്യാപനം വി ധിക്കുവിധേയമായിമാത്രമേ നട ത്താവുവെന്നാണ് ഹൈക്കോടതി നിർദേശം. തുടർന്ന്, മൂന്നിന് വോട്ടെണ്ണൽ തുടങ്ങി. ഗവർണർ ഉൾപ്പെടെ 98 വോട്ടർമാരുണ്ട്. ഇതിൽ ഗവർണർ എത്തിയില്ല. തർക്കമു ള്ള 15 വോട്ടുകൾ മാറ്റിവെച്ചു.

ജയിച്ച ഇടത് അംഗങ്ങൾ

പ്രൊഫ. കെ.സി. പ്രകാശ്, ഡോ. കെ. റഹീം, ഡോ. എൻ. പ്രമോദ്, ഡോ. ടി.ആർ. മനോജ്, അഡ്വ. ആർ.ബി. രാജീവ് കുമാർ, ഡി.എൻ. അജയ്, ഡോ. എസ്. നസീബ്, ഡോ. വി. മനോജ്, ഡോ. എം. ലെനിൻലാൽ.

ബി.ജെ.പി. അംഗങ്ങൾ

പി.എസ്. ഗോപകുമാർ, ഡോ. വിനോദ്‌കുമാർ ടി. ജി. നായർ.

കോൺഗ്രസ് അംഗം

അഹമ്മദ് ഫാസിൽ.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: