kerala14.in

കശ്മീര്‍ വാഹനാപകടത്തിൽ മരണം അഞ്ചായി: ചികിത്സയിലിരുന്ന ചിറ്റൂർ സ്വദേശി മനോജും മരിച്ചു

പാലക്കാട്: കശ്മീരിലുണ്ടായ അപകടത്തിൽ ചികിത്സയിലുണ്ടായിരുന്ന ഒരാള്‍ കൂടി മരിച്ചു. ചിറ്റൂര്‍ സ്വദേശി മനോജാണ് മരണപ്പെട്ടത്. ഇദ്ദേഹം ഗുരുതരാവസ്ഥയില്‍ എസ്‌കെഐഎംഎസ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇതോടെ വാഹനാപകടത്തില്‍ മരിച്ചവരുടെ എണ്ണം അഞ്ചായി ഉയർന്നു. ഇന്ന് രാവിലെ മനോജ് മരിച്ചവിവരം നോര്‍ക്ക ഓഫീസ് മന്ത്രി കെ കൃഷ്ണന്‍ കുട്ടിയുടെ ഓഫീസിനെ അറിയിക്കുകയായിരുന്നു. ആശുപത്രിയിലെ നടപടി ക്രമങ്ങള്‍ക്ക് ശേഷം മൃതദേഹം നാട്ടിലെത്തിക്കുമെന്ന് മന്ത്രിയുടെ ഓഫീസ് അറിയിച്ചു. കഴിഞ്ഞ 30-നാണ് നെടുങ്ങോടുനിന്ന് പതിമൂന്നംഗസംഘം വിനോദയാത്ര പോയത്. കഴിഞ്ഞ ചൊവ്വാഴ്ച ശ്രീനഗര്‍-ലേ പാതയില്‍ രണ്ടുവാഹനങ്ങളില്‍ സഞ്ചരിക്കുന്നതിനിടെ…

Read More

കടലില്‍ കുളിക്കാനിറങ്ങി; ചാവക്കാട് യുവാവ് മുങ്ങിമരിച്ചു, ഒരാള്‍ രക്ഷപ്പെട്ടു

തൃശ്ശൂര്‍: കടലില്‍ കുളിക്കാന്‍ ഇറങ്ങിയ യുവാവിന് ദാരുണാന്ത്യം. കോയമ്പത്തൂർ കോത്തന്നൂർ സ്വദേശി അശ്വിൻ ജോൺസ് ആണ് മുങ്ങി മരിച്ചത്. തൃശ്ശൂര്‍ ചാവക്കാട്ടെ കടല്‍ തീരത്ത് ഇന്ന് രാവിലെ 10.30നാണ് അപകമുണ്ടായത്. അശ്വിനൊപ്പം ഉണ്ടായിരുന്ന സുഹൃത്ത് അശ്വന്ത് രക്ഷപ്പെട്ടു. തീരദേശ പോലീസും നാട്ടുകാരും നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. രാവിലെ മുതല്‍ കടലില്‍ വലിയ രീതിയിലുള്ള തിരയുണ്ടായിരുന്നു. കടലില്‍ കുളിക്കാനിറങ്ങിയ യുവാക്കള്‍ തിരയിലകപെടുകയായിരുന്നു. ഇതിനിടെ, ഇന്ന് രാവിലെ മലപ്പുറത്ത് കടലിൽ വള്ളം മറിഞ്ഞും അപകടമുണ്ടായി. മലപ്പുറം താനൂർ ഒട്ടും…

Read More

ഹൽദി ആഘോഷത്തിനിടെ മതിൽ ഇടിഞ്ഞു വീണു; 6 മരണം; 21 പേർക്ക് പരുക്ക്

ഉത്തർപ്രദേശ്: ഉത്തർപ്രദേശിൽ ഹൽദി ആഘോഷത്തിനിടെ മതിൽ ഇടിഞ്ഞുവീണു. അപകടത്തിൽ ഒരു കുട്ടിയും അഞ്ച് സ്ത്രീകളും മരിച്ചു. 21 പേർക്ക് പരിക്കുണ്ട്. മൗ ജില്ലയിൽ വെള്ളിയാഴ്‌ച വൈകുന്നേരമാണ് അപകടം ഉണ്ടായത്. ചെറിയ വീടുകൾ തിങ്ങിനിറഞ്ഞ പ്രദേശത്തെ ചുറ്റമതിൽ ആണ് ഇടിഞ്ഞുവീണത്. ചെണ്ടമേളങ്ങൾക്ക് പിന്നാലെ ഇടവഴിയിലൂടെ സ്ത്രീകൾ ഘോഷയാത്രയായി നടന്നു വരുന്നതിനിടെയാണ് അപകടം. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മതിൽ ഇടിഞ്ഞു വീഴുന്നതിന്റെ ദൃശ്യങ്ങൾ സോഷ്യൽമീഡിയയിലും വ്യാപകമായി പ്രചരിക്കുന്നുണ്ട്.

Read More

കാനം രാജേന്ദ്രന്റെ മൃതദേഹം തലസ്ഥാനത്ത് എത്തിച്ചു; ഉച്ചയ്ക്ക് വിലാപയാത്രയായി കോട്ടയത്തേക്ക്

തിരുവനന്തപുരം: സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ മൃതദേഹം കൊച്ചിയിൽ നിന്ന് തിരുവനന്തപുരത്തേക്ക് എത്തിച്ചു. മന്ത്രിമാരായ കെ രാജൻ, പി പ്രസാദ് എന്നിവർ മൃതദേഹത്തെ അനുഗമിക്കും. പാർട്ടി ആസ്ഥാനത്തെ പൊതുദർശനത്തിന് ശേഷം ഉച്ചക്ക് രണ്ട് മണി വരെ പട്ടം പി എസ് സ്മാരകത്തിലും പൊതുദർശനം ഉണ്ടാകും. തുടർന്ന് വിലാപയാത്രയായി മൃതദേഹം കോട്ടയത്ത് എത്തിക്കും. നാളെ രാവിലെ 11 മണിക്ക് കോട്ടയത്തെ വാഴൂരിലെ വീട്ടിലാണ് കാനത്തിൻ്റെ സംസ്കാരച്ചടങ്ങുകൾ നടക്കുക. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു 73 വയസുകാരനായ കാനം രാജേന്ദ്രൻ്റെ അന്ത്യം….

Read More

ഓടുന്ന ട്രെയിനിൽ കയറാൻ ശ്രമം; ട്രെയിനിനും പ്ലാറ്റ്ഫോമിനും ഇടയിൽ കുടുങ്ങി; ഡോക്ടർക്ക് ദാരുണാന്ത്യം

കോഴിക്കോട്: ഓടുന്ന ട്രെയിനിൽ കയറാൻ ശ്രമിക്കുന്നതിനിടെ ഡോക്ടർക്ക് ദാരുണാന്ത്യം. ട്രെയിനിനും പ്ലാറ്റ്ഫോമിനും ഇടയിൽ കുടുങ്ങുകയായിരുന്നു കണ്ണൂർ റീജനൽ പബ്ലിക് ഹെൽത്ത് ലാബിലെ കൺസൽറ്റന്റ് ഡോ. എം.സുജാത. ഇന്ന് രാവിലെ പത്തേകാലോടെയാണ് സംഭവം. കണ്ണൂരിലേക്കു പോകാനായി ഇവർ സ്റ്റേഷനിലെത്തിയപ്പോൾ എറണാകുളം– കണ്ണൂർ ഇന്റർസിറ്റി എക്സ്പ്രസ് അവിടെ നിന്ന് പുറപ്പെടുകയായിരുന്നു. കയറാൻ നോക്കിയപ്പോൾ ആർപിഎഫ് ഉദ്യോഗസ്ഥൻ തടഞ്ഞു. ഡോക്ടറെ ബെഞ്ചിലിരുത്തി. ഉടനെ ട്രെയിൻ പതുക്കെയായപ്പോൾ ഇവർ ഓടി കയറുകയായിരുന്നു. വീഴാൻ പോകവേ യാത്രക്കാരും ആർപിഎഫ് ഉദ്യോഗസ്ഥനും ചേർന്ന് താങ്ങി നിർത്താൻ…

Read More

നവകേരള സദസിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവച്ചു

സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍റെ നിര്യാണത്തെത്തുടര്‍ന്ന് നവകേരള സദസിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവച്ചു. സംസ്കാരത്തിനു ശേഷം നാളെ ഉച്ചയ്ക്ക് രണ്ടുമണിക്ക് പെരുമ്പാവൂരില്‍നിന്ന് പര്യടനം തുടങ്ങും.

Read More

 ‘മനസ്സിനോട് വളരെയേറെ ചേർന്നുനിന്ന സഖാവ്, വിയോഗം ഞെട്ടിക്കുന്നത്’; മുഖ്യമന്ത്രി

തിരുവനന്തപുരം: അന്തരിച്ച സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ അപ്രതീക്ഷിത വിയോഗത്തിൽ അനുശോചിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ഇടതുപക്ഷ ഐക്യത്തിന്റെ ശക്തിസ്തംഭങ്ങളില്‍ ഒന്നായിരുന്നു കാനം. കാനത്തിന്റെ വിയോഗം ഞെട്ടിപ്പിക്കുന്നതാണ്. ഇടതുപക്ഷ മതേതര ഐക്യം ഏറ്റവും അധികം ആവശ്യമുള്ള ഘട്ടത്തിലാണ് അദ്ദേഹത്തിന്റെ വിയോഗമെന്നത് അതിന്റെ തീവ്രത വര്‍ധിപ്പിക്കുന്നു. അദ്ദേഹത്തിന്റെ വിയോഗം വലിയ നഷ്ടമെന്നും മുഖ്യമന്ത്രി അനുസ്മരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 73 വയസായിരുന്നു അദ്ദേഹത്തിന്. ആരോഗ്യ പ്രശ്‌നങ്ങള്‍ മൂലം ഏറെ നാളായി പാര്‍ട്ടിയുടെ സജീവ പ്രവര്‍ത്തനങ്ങളില്‍ നിന്ന്…

Read More

‘ആരോഗ്യവാനായി തിരിച്ചുവരുമെന്ന് കരുതി’ ഞെട്ടലോടെയാണ് മരണവാര്‍ത്ത കേട്ടതെന്ന് എംവി ഗോവിന്ദൻ

കൊച്ചി: സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ മരണ വാര്‍ത്ത ഞെട്ടലോടെയാണ് കേട്ടതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. മാസങ്ങളായി അസുഖബാധിതനായി ആസുപത്രിയിലായിരുന്ന അദ്ദേഹത്തെ ആശുപത്രിയിലെത്തി കണ്ടിരുന്നു. രോഗവിവരങ്ങൾ അന്വേഷിച്ച സമയത്ത് ആവേശത്തോടെയാണ് അദ്ദേഹം സംസാരിച്ചത്. മുറിവെല്ലാം ഉണങ്ങുന്നുവെന്നും ആശ്വാസമുണ്ടെന്നും പറഞ്ഞു. ഉടൻ ആശുപത്രി വിടാനാവുമെന്നും പ്രവ‍ര്‍ത്തനത്തിലെത്താനാവുമെന്നും പറഞ്ഞിരുന്നുവെന്നും എംവി ഗോവിന്ദൻ പറഞ്ഞു. നേരിൽ കണ്ടതിലും മെച്ചമാണെന്ന് ഇന്നലെ കാനത്തിന്റെ മകൻ പറഞ്ഞിരുന്നുവെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി പറഞ്ഞു. മകനും കാനം വേഗത്തിൽ ആശുപത്രി വിടുമെന്നാണ്…

Read More

സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ അന്തരിച്ചു

തിരുവനന്തപുരം : സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ അന്തരിച്ചു. 73 വയസായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. ഹൃദയാഘാതത്തെ തുടർന്നായിരുന്നു മരണം. 1950 നവംബർ 10-ന് കോട്ടയം ജില്ലയിലെ കൂട്ടിക്കലിലായിരുന്നു കാനം രാജേന്ദ്രന്‍റെ ജനനം. എഐവൈഎഫിലൂടെ രാഷ്ട്രീയത്തിലിറങ്ങി. ഇരുപത്തിമൂന്നാം വയസ്സിൽ എ.ഐ.വൈ.എഫ്. സംസ്ഥാന സെക്രട്ടറിയായി. ഇരുപത്തിയെട്ടാം വയസ്സിൽ സിപിഐ സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗമായി. എ.ബി.ബർദനൊപ്പം യുവജനസംഘടനാ രംഗത്ത് ദേശീയതലത്തിലും കാനം പ്രവർത്തിച്ചു. 1982-ലും 87-ലും വാഴൂർ മണ്ഡലത്തിൽ നിന്ന് നിയമസഭാംഗമായി. പിന്നീട് രണ്ടുവട്ടം വാഴൂരിൽ…

Read More

വാട്സ്ആപ്പിൽ ഇനി ഓഡിയോ സന്ദേശങ്ങളും വ്യൂ വൺസ് മോഡിൽ അയയ്ക്കാം

വാട്‌സ്ആപ്പില്‍ ഇനി ഓഡിയോ സന്ദേശങ്ങളും വ്യൂ വണ്‍സ് മോഡില്‍ അയയ്ക്കാം. ഫോട്ടോകളും വീഡിയോകളും 2021 മുതല്‍ തന്നെ വ്യൂ വണ്‍സായി അയയ്ക്കാന്‍ സാധിക്കുമായിരുന്നു. സ്വകാര്യത മുന്‍നിര്‍ത്തി കഴിഞ്ഞ ഒക്ടോബറിലായിരുന്നു ഓഡിയോ സന്ദേശങ്ങളുടെ കാര്യത്തിലും വാട്‌സ്ആപ്പ് ഫീച്ചര്‍ പ്രഖ്യാപിച്ചത്. ചിത്രങ്ങളും വീഡിയോകളും വ്യൂ വണ്‍സായി അയയ്ക്കുന്നതുപോലെതന്നെ ‘one-time’ എന്ന് രേഖപ്പെടുത്തിയിട്ടുമുണ്ടാകും.ക്രെഡിറ്റ് കാര്‍ഡ് വിവരങ്ങളോ അല്ലെങ്കില്‍ മറ്റ് പ്രധാന വിഷയങ്ങളോ ഓഡിയോ സന്ദേശമായി അയയ്ക്കുകയാണെങ്കില്‍ ഇനി മുതല്‍ കൂടുതല്‍ സുരക്ഷിതമായിരിക്കും.വ്യൂ വണ്‍സായി ലഭിക്കുന്ന സന്ദേശങ്ങള്‍ 14 ദിവസത്തിനുള്ളില്‍തന്നെ തുറക്കണമെന്നും വാട്‌സ്ആപ്പ്…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial