kerala14.in

ഓപ്പറേഷൻ ഡി ഹണ്ടിന്റെ ഭാഗമായി ട്രെയിനുകളിലും റെയിൽവേ സ്റ്റേഷനുകളിലും പരിശോധന ശക്തമാക്കി

തിരുവനന്തപുരം: ഓപ്പറേഷൻ ഡി ഹണ്ടിന്റെ ഭാഗമായി ട്രെയിനുകളിലും റെയിൽവേ സ്റ്റേഷനുകളിലും പരിശോധന ശക്തമാക്കി. അന്തർസംസ്ഥാന ലഹരിക്കടത്ത് വ്യാപകമായതിനെത്തുടർന്നാണ് പരിശോധന. മാത്രമല്ല ബസ്സുകളിലൂടെയുള്ള ലഹരിക്കടത്തിനെതിരെ ശക്തമായ നടപടികളെടുത്തതോടെ ട്രെയിനിലൂടെയുള്ള ലഹരിക്കടത്ത് കൂടാനുള്ള സാധ്യത കൂടി കണക്കിലെടുത്താണ് നിരീക്ഷണം ശക്തമാക്കിയിരിക്കുന്നത്. പാഴ്സലുകളും ലഗേജുകളും റെയിൽവെ പൊലീസും ആര്‍പിഎഫും എക്സൈസും സംയുക്തമായി പരിശോധിക്കും പരിശോധന ഊർജിതമാക്കിയതോടെ ട്രെയിനിൽ കടത്താൻ ശ്രമിച്ച 168 കിലോ കഞ്ചാവ് പൊലീസ് പിടികൂടിയിരുന്നു. ഉത്തരേന്ത്യയിൽ നിന്നുമെത്തുന്ന ട്രെയിനുകളിൽ ലഹരിക്കടത്ത് സംഘങ്ങള്‍ കഞ്ചാവ് കയറ്റി അയക്കുന്നത് പതിവാണ്. കഞ്ചാവ്…

Read More

നിർത്തിയിട്ടിരുന്ന ലോറിയിൽ മറ്റൊരു ലോറി ഇടിച്ച് ക്ലീനർക്ക് ദാരുണാന്ത്യം

തൃശ്ശൂർ: നിർത്തിയിട്ടിരുന്ന ലോറിയിൽ മറ്റൊരു ലോറി ഇടിച്ച് ക്ലീനർക്ക് ദാരുണാന്ത്യം. തൃശ്ശൂരിൽ കല്ലിടുക്ക് ദേശീയ പാതയിൽ ഇന്ന് പുലർച്ചെ രണ്ടു മണിയോടെയാണ് ലോറികൾ കൂട്ടിയിടിച്ചത്. നിർത്തിയിട്ടിരുന്ന ലോറിയുടെ ക്ലീനർക്കാണ് ദാരുണാന്ത്യം. തമിഴ്നാട് സ്വദേശിയായ 40 കാരൻ അറുമുഖ സുന്ദര പെരുമാൾ ആണ് മരിച്ചത്. ഡ്രൈവർ കരൂർ സ്വദേശി വേലു സ്വാമി പരുക്കുകളോടെ ആശുപത്രിയിൽ ചികിത്സയിലാണ്. ഇടിച്ച ലോറിയുടെ ഡ്രൈവർ സ്ഥലത്തുനിന്ന് രക്ഷപ്പെട്ടു. കൊല്ലത്തു നിന്നും ആറ്റുകാലിലേക്ക് 19 യാത്രക്കാരുമായി വന്ന ടെമ്പോ ട്രാവലർ ആക്കുളം പാലത്തിൽ വച്ച്…

Read More

ട്രെയിനിന് മുന്നിൽ ചാടി ആത്മഹത്യ ചെയ്ത ഷൈനി വായ്പ എടുത്തത് ഭർത്താവ് നോബിയുടെ അച്ഛന്റെ ചികിത്സക്കു വേണ്ടിയായിരുന്നുവെന്നു കുടുംബശ്രീ അംഗങ്ങൾ

കോട്ടയം: ഏറ്റുമാനൂരിൽ ട്രെയിനിന് മുന്നിൽ ചാടി ആത്മഹത്യ ചെയ്ത ഷൈനി വായ്പ എടുത്തത് ഭർത്താവ് നോബിയുടെ അച്ഛന്റെ ചികിത്സക്കു വേണ്ടിയായിരുന്നെന്ന് ഇടുക്കി കരിങ്കുന്നം പുലരി കുടുംബശ്രീ അംഗങ്ങൾ പറഞ്ഞു. തിരിച്ചടവ് മുടങ്ങിയതോടെ, കേസ് കൊടുത്തെങ്കിലും നോബിയുടെ കുടുംബം തിരിച്ചടവിന് തയ്യാറായില്ല. ഷൈനിയുടെ ആവശ്യത്തിന് എന്നു പറഞ്ഞ് ഇവർ കൈയൊഴിയുകയായിരുന്നു. ഷൈനിയുടെ പേർക്ക് നോബി വാങ്ങിയ വാഹനങ്ങളുടെ ഉടമസ്ഥാവകാശം തിരിച്ചു നൽകുന്ന മുറയ്ക്ക് വായ്പ തിരിച്ചടയ്ക്കുമെന്നാണ് നോബി പറഞ്ഞതെന്ന് കുടുംബശ്രീ യൂണിറ്റ് പ്രസിഡൻ്റ് ഉഷ രാജു പറഞ്ഞു. ഷൈനി…

Read More

വേനലിൽ ചുട്ടുപൊള്ളുന്ന കേരളത്തിന് ആശ്വാസമായി മഴയെത്തും ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയുണ്ടാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിൻ്റെ മുന്നറിയിപ്പ്

തിരുവനന്തപുരം: വേനലിൽ ചുട്ടുപൊള്ളുന്ന കേരളത്തിന് ആശ്വാസമായി ഇന്ന് മഴയെത്തും. വിവിധ സ്ഥലങ്ങളിൽ ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയുണ്ടാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിൻ്റെ മുന്നറിയിപ്പ്. രണ്ട് ജില്ലകളിൽ ജാഗ്രത നിർദ്ദേശം പുറപ്പെടുവിച്ചു. മലപ്പുറം, വയനാട് ജില്ലകൾക്കാണ് ജാഗ്രതാ നിർദ്ദേശമുള്ളത്. ഈ രണ്ട് ജില്ലകളിലും ഇന്ന് യെല്ലോ അലർട്ടാണുള്ളത്. അടുത്ത മൂന്ന് മണിക്കൂറിൽ തിരുവനന്തപുരം ജില്ലയിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ…

Read More

ഗുരുവായൂർ ക്ഷേത്ര ദർശനത്തിനെത്തിയ മാതാപിതാക്കൾ ആറു വയസുകാരിയെ കാറിൽ ലോക്ക് ചെയ്തു ദർശനത്തിന് പോയി പോലീസ് എത്തി കുട്ടിയെ രക്ഷിച്ചു

തൃശൂർ: ഗുരുവായൂർ ക്ഷേത്ര ദർശനത്തിനെത്തിയ ദമ്പതികൾ കുട്ടിയെ കാറിൽ ലോക്ക് ചെയ്ത് ക്ഷേത്രത്തിൽ പോയി. കാറിൽ കുടുങ്ങി നിലവിളിച്ച ആറുവയസ്സുകാരിയെ പൊലീസെത്തി രക്ഷിച്ചു. കർണാടക സ്വദേശികളായ ദമ്പതികളാണ് കുട്ടിയെ കാറിൽ ലോക്ക് ചെയ്ത് ക്ഷേത്ര ദർശനത്തിന് പോയത്. കുട്ടിയുടെ കരച്ചിൽ കേട്ട നാട്ടുകാർ പൊലീസിനെ വിവരമറിയിച്ചതിനെത്തുടർന്നാണ് പോലീസെത്തി കുട്ടിയെ രക്ഷിച്ചത്. പൊലീസെത്തി കാറിന്റെ ഗ്ലാസ് താഴ്ത്തി കുട്ടിയെ രക്ഷിക്കുകയായിരുന്നു. തുടർന്ന് മാതാപിതാക്കളെ ഉച്ചഭാഷിണിയിലൂടെ വിളിച്ചുവരുത്തി താക്കീത് ചെയ്തു. കുട്ടി ഉറങ്ങിയതിനാൽ കാറിൽ കിടത്തിയെന്നാണ് കർണാടക ദമ്പതികളുടെ വിശദീകരണം….

Read More

മുതിർന്ന സിപിഎം നേതാവ് ജി സുധാകരനും മുതിർന്ന സിപിഐ നേതാവ് സി ദിവാകരനും ഇന്ന് കോൺഗ്രസ് വേദിയിലെത്തും

തിരുവനന്തപുരം: മുതിർന്ന സിപിഎം നേതാവ് ജി സുധാകരനും മുതിർന്ന സിപിഐ നേതാവ് സി ദിവാകരനും ഇന്ന് കോൺഗ്രസ് വേദിയിലെത്തും. ഗാന്ധിജി ശിവഗിരിയിലെത്തി ശ്രീനാരായണ ഗുരുവിനെ കണ്ടതിന്റെ ശതാബ്ദി ആഘോഷത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന പരിപാടിയിലാണ് ഇടതുപക്ഷത്തെ രണ്ട് സീനിയർ നേതാക്കൾ പങ്കെടുക്കുന്നത്. കെ.പി.സി.സിയാണ് പരിപാടി സംഘടിപ്പിക്കുന്നത്. ഇന്നു വൈകിട്ട് 4.30ന് സത്യൻ സ്മാരക ഹാളിലാണ് സമ്മേളനം നടക്കുന്നത്. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ സമ്മേളനം ഉദ്ഘാടനം ചെയ്യും. വി.എം.സുധീരൻ അദ്ധ്യക്ഷത വഹിക്കും. രമേശ് ചെന്നിത്തല വിഷയാവതരണം നടത്തും.ഡി.സി.സി പ്രസിഡന്റ് പാലോട്…

Read More

യാത്രാ തിരക്ക്; ട്രെയിനുകൾക്ക് കൂടുതൽ കോച്ചുകൾ അനുവദിച്ചു; പുതിയ കോച്ചുകൾ അനുവദിച്ചത് കേരളത്തിലൂടെ ഓടുന്ന ഈ ട്രെയിനുകൾക്ക്

തൃശൂര്‍: ട്രെയിനുകളിൽ യാത്രക്കാരുടെ തിരക്ക് വർധിച്ചതോടെ ആറ് ട്രെയിനുകളില്‍ പുതിയ കോച്ചുകള്‍ താല്‍ക്കാലികമായി അനുവദിച്ചു. പാലക്കാട് റെയില്‍വേ ഡിവിഷന്‍ അധികൃതര്‍ ആണ് ഇക്കാര്യം അറിയിച്ചത്. തിരുവനന്തപുരം- കോഴിക്കോട് ജനശതാബ്ദി എക്‌സ്പ്രസിലും കോഴിക്കോട്- തിരുവനന്തപുരം ജനശതാബ്ദി എക്‌സ്പ്രസിലും ഇന്നുമുതല്‍ 17 വരെ ഓരോ ചെയര്‍കാര്‍ കോച്ചുകള്‍ അനുവദിച്ചിട്ടുണ്ട്. തിരുവനന്തപുരം- മംഗളൂരു മലബാര്‍ എക്‌സ്പ്രസിലും, മംഗളൂരു- തിരുവനന്തപുരം മലബാര്‍ എക്‌സ്പ്രസിലും നാളെ മുതല്‍ 17 വരെ ഓരോ സ്ലീപ്പര്‍ കോച്ചുകള്‍ കൂടി അനുവദിച്ചു. തിരുവനന്തപുരം- മംഗളൂരു മാവേലി എക്‌സ്പ്രസില്‍ ഇന്ന്…

Read More

ഓൺലൈൻ തട്ടിപ്പിലൂടെ ലക്ഷങ്ങൾ കൈക്കലാക്കിയ നാൽപ്പത്തഞ്ചുകാരൻ അറസ്റ്റിൽ

വൈപ്പിൻ: ഓൺലൈൻ തട്ടിപ്പിലൂടെ ലക്ഷങ്ങൾ കൈക്കലാക്കിയ നാൽപ്പത്തഞ്ചുകാരൻ അറസ്റ്റിൽ. മലപ്പുറം വേങ്ങര വൈദ്യർവീട്ടിൽ മുജീബ് റഹ്മാനാണ്(45) ഞാറയ്ക്കൽ പൊലീസിന്റെ പിടിയിലായത്. തന്റെ 33 ലക്ഷം രൂപയോളം തട്ടിയെടുത്തെന്ന എടവനക്കാട് സ്വദേശിയുടെ പരാതിയിലാണ് പൊലീസിന്റെ നടപടി. യുവതിയായി അഭിനയിച്ചാണ് മുജീബ് റഹ്മാൻ തട്ടിപ്പ് നടത്തിയത്. വിവാഹ വാഗ്ദാനം നൽകി സൗഹൃദം സ്ഥാപിച്ച ശേഷം ക്രിപ്റ്റോകറൻസി ട്രേഡിംഗ് നടത്തുകയും ഇതിന് പിന്നാലെ പണം തട്ടിയെടുക്കുകയുമായിരുന്നു. മാട്രിമോണിയൽ പരസ്യം വഴി ലഭിച്ച ഫോൺ നമ്പരാണ് പരാതിക്കാരന് കുടുക്കായത്. വാട്സാപ് വഴി ബന്ധപ്പെട്ടപ്പോൾ…

Read More

കെട്ടിടത്തിന്റെ ഏഴാം നിലയിൽനിന്നു വീണ് രണ്ടാം ക്ലാസ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

കോഴിക്കോട്: കെട്ടിടത്തിന്റെ ഏഴാം നിലയിൽനിന്നു വീണ് രണ്ടാം ക്ലാസ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം. നല്ലളം കീഴ് വനപാടം എം.പി.ഹൗസിൽ മുഹമ്മദ് ഹാജിഷ്-ആയിശ ദമ്പതികളുടെ മകൻ ഇവാൻ ഹൈബൽ (7) ആണ് മരിച്ചത്. ഇരിങ്ങല്ലൂർ ലാൻഡ് മാർക്ക് ‘അബാക്കസ്’ ബിൽഡിങ്ങിന്റെ ഏഴാം നിലയിൽ നിന്നാണ് ഇവാൻ ഹൈബൽ വീണത്. ചൊവ്വാഴ്ച രാത്രി എട്ടു മണിയോടെയാണ് അപകടം. കളിക്കുന്നതിനിടെയാണ് ഇവാൻ ഹൈബൽ അപകടത്തിൽപെട്ടത്. ബാൽക്കണിയിൽ കയറിയ കുട്ടി ഏഴാം നിലയിൽനിന്നു താഴേക്ക് പതിക്കുകയായിരുന്നു. ശബ്ദം കേട്ട് ഓടി എത്തിയ സെക്യൂരിറ്റി ജീവനക്കാരും…

Read More

ഇത്തിഹാദുൽ മുസ്‌ലിമീനെയും അവാമി ആക്‌ഷൻ കമ്മിറ്റിയേയും നിരോധിച്ച് കേന്ദ്രസർക്കാർ

ന്യൂഡൽഹി: ഇത്തിഹാദുൽ മുസ്‌ലിമീനെയും അവാമി ആക്‌ഷൻ കമ്മിറ്റിയേയും നിരോധിച്ച് കേന്ദ്രസർക്കാർ. യുഎപിഎ ചുമത്തിയാണ് ഇരു സംഘടനകളെയും അഞ്ചുവർഷത്തേക്ക് നിരോധിച്ചിരിക്കുന്നത്. ദേശവിരുദ്ധ പ്രവർത്തനങ്ങൾ നടത്തി, വിഘടനവാദം പ്രോത്സാഹിപ്പിച്ചു എന്നീ കുറ്റങ്ങളാണ് നിരോധനത്തിന് കാരണമായി സർക്കാർ ചൂണ്ടിക്കാട്ടുന്നത്. രാജ്യത്തിന്റെ അഖണ്ഡത, പരമാധികാരം, സുരക്ഷയെ ബാധിക്കുന്ന പ്രവർത്തനങ്ങൾ എന്നിവയിൽ ഈ സംഘടനകൾ ഏർപ്പെട്ടിട്ടുണ്ടെന്ന് നിരോധിച്ചുകൊണ്ടുള്ള ഉത്തരവിൽ സർക്കാർ പറയുന്നു. ഭീകരവാദ പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകുക, രാജ്യ വിരുദ്ധ പ്രചാരണം നടത്തുക, കശ്മീരിലെ വിഘടനവാദ സംഘടനകൾക്ക് വേണ്ടി ഫണ്ട് സ്വരൂപിക്കുക തുടങ്ങിയ കുറ്റങ്ങളാണ്…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial