kerala14.in

ദേവപ്രീതിക്ക് നരബലി; 4 വയസുകാരിയെ കൊന്ന് രക്തം കുടുംബക്ഷേത്രത്തില്‍ അര്‍പ്പിച്ചു, അയൽവാസി അറസ്റ്റിൽ

       ഗുജറാത്തിലെ ഛോട്ടാ ഉദയ്‌പുരിൽ നാലുവയസുകാരിയെ അയൽവാസി നരബലിക്ക് ഇരയാക്കി. കുട്ടിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം രക്തം കുടുംബ ക്ഷേത്രത്തിൻ്റെ പടിയിൽ തളിച്ചു. അയൽവാസി ലാലാ ഭായ് തഡ് വിയെ അറസ്റ്റ് ചെയ്തു. കുടംബത്തില്‍ ഐശ്വര്യമുണ്ടാകുന്നതിനും ദേവപ്രീതിക്കുമായാണ് കൊടും ക്രൂരത ലാലഭായ് ചെയ്തതെന്ന് പൊലീസ് പറയുന്നു. അമ്മയുടെ മുന്നിലിട്ടാണ് കുട്ടിയെ കൊന്നത്. പ്രതി മനോവൈകല്യമുള്ളയാളാണെന്നും കൊലപാതകത്തില്‍ മറ്റാര്‍ക്കെങ്കിലും പങ്കുണ്ടോയെന്ന് അന്വേഷിച്ച് വരിയാണെന്നും പൊലീസ് വ്യക്തമാക്കി. പെണ്‍കുട്ടിയുടെയും അമ്മയുടെയും നിലവിളി കേട്ട് ഗ്രാമവാസികള്‍ ഓടിയെത്തിയിരുന്നുവെങ്കിലും പ്രതിയുടെ കൈവശം ആയുധമുള്ളതിനാല്‍…

Read More

സൂര്യാഘാതമേറ്റ് കന്നുകാലികള്‍ ചത്തു

പാലക്കാട്: പാലക്കാട് സൂര്യാഘാതമേറ്റ് കന്നുകാലികള്‍ ചത്തു. മൃഗസംരക്ഷണ വകുപ്പ് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. വടക്കഞ്ചേരി, കണ്ണമ്പ്ര എന്നിവിടങ്ങളിവലെ രണ്ട് കര്‍ഷകരുടെ പശുക്കളാണ് ചത്തത്. അസുഖം മുലം ചത്തതാണെന്നു കരുതി പശുക്കളെ പോസ്റ്റ് മോര്‍ട്ടം റിപോര്‍ട്ടിനു ശേഷം കുഴിച്ചിട്ടു. എന്നാല്‍ പോസ്റ്റ് മോര്‍ട്ടം റിപോര്‍ട്ട് വന്നപ്പോഴാണ് സൂര്യാഘാതമാണ് മരണത്തിലേക്ക് വഴി വച്ചത് എന്ന കാര്യം വ്യക്തമായത്. കന്നുകാലികള്‍ ചത്തതിനു പിന്നാലെ ജില്ലയില്‍ മൃഗസംരക്ഷണ വകുപ്പിന്റെ ജില്ലാ കണ്‍ട്രോള്‍ റൂം തുറന്നിട്ടുണ്ട്. ജനങ്ങളോട് ജാഗ്രത പാലിക്കണമെന്നും കന്നുകാലികളെ അധിക ചൂട്…

Read More

ലക്ഷങ്ങൾ ചെലവിട്ട് നിർമിച്ച അടിമാലി താലൂക്ക് ആശുപത്രിയിലെ ഓക്സിജൻ പ്ലാന്റ് നോക്കുകുത്തിയായി നിൽകുന്നുവെന്നു പരാതി

അടിമാലി: ലക്ഷങ്ങൾ ചെലവിട്ട് നിർമിച്ച അടിമാലി താലൂക്ക് ആശുപത്രിയിലെ ഓക്സിജൻ പ്ലാന്‍റ് നോക്കുകുത്തിയായതായി പരാതി. കോവിഡ് കാലത്ത് ഓക്സിജൻ ക്ഷാമം നേരിട്ടപ്പോൾ പരിഹരിക്കാനാണ് തദ്ദേശ സ്ഥാപനങ്ങളുടെ സഹായത്തോടെ അടിമാലി ആശുപത്രിയിൽ ഓക്സിജൻ പ്ലാന്‍റ് സ്ഥാപിച്ചത്. നിസ്സാര പ്രശ്നത്തിന്‍റെ പേരിലാണ് ഇത് പൂട്ടിയിട്ടിരിക്കുന്നത്. പ്ലാന്‍റിനുള്ള സ്ഥലം, കെട്ടിടം, ഹൈടെൻഷൻ വൈദ്യുതി ലൈൻ, ജനറേറ്റർ എന്നിവയടക്കം വലിയ തുകയാണു ചെലവഴിച്ചത്. എന്നാൽ ആളുകൾക്ക് ഒരു ഉപയോഗവുമില്ലാതെ പ്ലാന്റ് നിലകൊള്ളുകയാണ്. കംപ്രസറിന് ഉണ്ടായ തകരാറാണ് പ്രശ്നം. കംപ്രസറിന്‍റെ സേഫ്റ്റി വാൽവിന് ഉണ്ടായ…

Read More

സൂട്‌കേസിനുള്ളിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ അസ്ഥികൂടം മെഡിക്കൽ പഠനത്തിന് ഉപയോഗിച്ചതെന്ന് സംശയം.

കൊല്ലം: സെൻ്റ് തോമസ് സിഎസ്ഐ പള്ളി (ഇംഗ്ലീഷ് പള്ളി) വളപ്പിൽ സൂട്‌കേസിനുള്ളിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ അസ്ഥികൂടം മെഡിക്കൽ പഠനത്തിന് ഉപയോഗിച്ചതെന്ന് സംശയം. സെമിത്തേരിക്ക് സമീപം കണ്ടെത്തിയ അസ്ഥികൂടം ആരെങ്കിലും പെട്ടിയിലാക്കി ഉപേക്ഷിച്ചതാകാനാണ് സാധ്യതയെന്ന് സിറ്റി പൊലീസ് കമ്മീഷണർ കിരൺ നാരായണൻ പറഞ്ഞു. ദ്രവിച്ചു തുടങ്ങിയ അവസ്ഥയിലാണ് അസ്ഥികൂടം. മനുഷ്യൻ്റെ അസ്ഥികൂടമാണ്. ഇതിൽ എല്ലാ അസ്ഥികളും ഇല്ലെന്നാണ് പോലീസിന്റെ പ്രാഥമിക പരിശോധനയിൽ കണ്ടെത്തിയത്. ആരെങ്കിലും അസ്ഥികൂടം പെട്ടിയിലാക്കി ഉപേക്ഷിച്ചതാകാനാണ് സാധ്യതയെന്ന് സിറ്റി പൊലീസ് കമ്മീഷണർ കിരൺ നാരായണൻ…

Read More

പെറോട്ടയോടൊപ്പം കഴിക്കാൻ നല്കിയ ബീഫ് ഗ്രേവി പഴകിയതെന്നു ആരോപിച്ചു തർക്കം ഭക്ഷണം കഴിക്കാനെത്തിയവരെ തട്ടുകട ഉടമയും കൂട്ടാളിയും ചേർന്ന് മർദിച്ചു

കോട്ടയം: ഏറ്റുമാനൂർ തെള്ളകത്ത് പ്രവർത്തിക്കുന്ന ‘തീപ്പൊരി’ തട്ടുകടയിൽ ഭക്ഷണം മോശമാണെന്ന് ആരോപിച്ച് തർക്കം. ഭക്ഷണം കഴിക്കാനെത്തിയവരെ കട ഉടമയും കൂട്ടാളിയും ചേർന്ന് മർദിച്ചതായി പരാതി. സംഭവത്തിൽ ‘തീപ്പൊരി തട്ടുകട’ ഉടമ തെള്ളകം സ്വദേശി അഷാദ് ശിവൻ (44), കൂട്ടാളി പ്രവീൺ (39) എന്നിവരെ ഏറ്റുമാനൂർ പോലീസ് അറസ്റ്റ് ചെയ്തു. പരാതിക്കാസ്പദമായ സംഭവം നടന്നത് ഞായറാഴ്ച രാത്രി പത്ത് മണിക്കായിരുന്നു. തട്ടുകടയിൽ നിന്ന് ഭക്ഷണം കഴിക്കാൻ എത്തിയ കോതനല്ലൂർ സ്വദേശികളായ 3 പേർ പൊറോട്ട ഓർഡർ ചെയ്തു. ഇതിനൊപ്പം…

Read More

ആറ്റുകാൽ പൊങ്കാല; സ്പെഷ്യൽ ട്രെയിനുകളും അധിക സ്റ്റോപ്പുകളും അനുവദിച്ച് റെയിൽവേ

തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാലയോടനുബന്ധിച്ച് സ്പെഷ്യൽ ട്രെയിൻ സർവീസുകളും അധിക സ്റ്റോപ്പുകളും അനുവദിച്ച് റെയിൽവേ. ചില ട്രെയിനുകളുടെ സമയവും പുനഃക്രമീകരിച്ചിട്ടുണ്ട്. മാർച്ച് 13ന് പുലർച്ചെ 1.30ന് എറണാകുളം ജങ്ഷനിൽ നിന്നു പുറപ്പെടുന്ന സ്പെഷൽ ട്രെയിൻ (06077) രാവിലെ 6.30ന് തിരുവനന്തപുരം സെൻട്രലിൽ എത്തും. തിരുവനന്തപുരത്തു നിന്നു 13ന് പകൽ 2.15നു പുറപ്പെടുന്ന സ്പെഷൽ ട്രെയിൻ (06078) രാത്രി 7.40ന് എറണാകുളത്ത് തിരികെ എത്തിച്ചേരും. മറ്റു ട്രെയിനുകളുടെ സമയവും അനുവദിച്ചിരിക്കുന്ന താൽകാലിക സ്റ്റോപ്പുകളുടെ വിവരങ്ങളും ഇങ്ങനെ. മാർച്ച് 13ന് പുറപ്പെടുന്ന…

Read More

കഞ്ചാവ് കടത്താൻ വിസമ്മതിച്ച ഓട്ടോ ഡ്രൈവറെ ക്രൂരമായി മർദിച്ച മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു

പാലക്കാട്: കഞ്ചാവ് കടത്താൻ വിസമ്മതിച്ച ഓട്ടോ ഡ്രൈവര്‍ നേരിട്ടത് ക്രൂര മർദനം. പാലക്കാട് കൊല്ലങ്കോട് സ്വദേശി അബ്ബാസാണ് ക്രൂര മർദനത്തിന് ഇരയായത്. സംഭവവുമായി ബന്ധപ്പെട്ട് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിക്കുകയും 3 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ചന്ദ്രനഗർ സ്വദേശികളായ സ്മിഗേഷ്, ജിതിൻ, അനീഷ് തുടങ്ങിയവരാണ് അറസ്റ്റിലായത്. കസബ പോലീസാണ്‌ പ്രതികളെ പിടികൂടിയത്. സംഭവത്തിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടെന്നും മറ്റ് പ്രതികൾക്കായുള്ള അന്വേഷണം നടക്കുന്നുണ്ടെന്നും പോലീസ് അറിയിച്ചു. കേസിനാസ്പദമായ സംഭവമുണ്ടായത് മാർച്ച് 1ന് വൈകിട്ട് 4.30നാണ്. പ്രതികൾ…

Read More

ബാറിൽ ഒന്നിച്ചിരുന്ന് മദ്യപിച്ചവർ തമ്മിൽ വാക്കേറ്റമുണ്ടായതിനെ തുടർന്നുണ്ടായ ആക്രമണത്തിൽ 2 പേർക്ക് വെട്ടേറ്റു

പോത്തൻകോട്: ബാറിൽ ഒന്നിച്ചിരുന്ന് മദ്യപിച്ചവർ തമ്മിൽ വാക്കേറ്റമുണ്ടായതിനെ തുടർന്ന് ആക്രമണം. സംഘട്ടനത്തെ തുടർന്ന് 2 പേർക്ക് വെട്ടേറ്റു. പോത്തൻകോട് വാവറയമ്പലം ഗാന്ധിനഗർ ‘കൈലാസ’ത്തിൽ ആർ.സജീവ്‌രാജ് (27) ഒപ്പമുണ്ടായിരുന്ന സുഹൃത്ത് ഷിജിൻ (26) എന്നിവർക്കാണ് വെട്ടുകത്തികൊണ്ടുള്ള ആക്രമണത്തിൽ പരിക്കേറ്റത്. ആക്രമണത്തിൽ സജീവ് രാജിൻ്റെ തലയ്ക്കും കൈക്കും ഗുരുതരമായി പരിക്കേറ്റു. മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. സംഭവത്തിൽ അയിരൂപ്പാറ സ്വദേശികളായ വിഷ്ണു, ശ്യാം എന്നിവരുൾപ്പെടെ 4 പേർക്കെതിരെ പൊലീസ് കേസെടുത്തു. പോത്തൻകോട് പൊലീസാണ് ഇവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. മാർച്ച് 9…

Read More

ലഹരിയിൽ യുവാവിന്റെ പരാക്രമം; ചോദ്യം ചെയ്തയാളെ കിണറ്റിൽ തള്ളിയിട്ടു മുങ്ങി, തിരച്ചിൽ

കോട്ടയം: ലഹരി ഉന്മാദത്തിൽ യുവാവിനെ കിണറ്റിൽ തള്ളിയിട്ടു കൊലപ്പെടുത്താൻ ശ്രമം. കുറവിലങ്ങാട് കടപ്ലാമറ്റം സ്വദേശി ജോൺസൺ (44) ആണ് കിണറ്റിൽ വീണത്. ഇയാളെ കിണറ്റിൽ തള്ളിയിട്ട കടപ്ലാമറ്റം സ്വദേശിയായ നിതിനെതിരെ (31) വധശ്രമത്തിന് കേസെടുത്തതായി മരങ്ങാട്ടുപിള്ളി പൊലീസ് പറഞ്ഞു. സംഭവത്തിന് പിന്നാനെ മുങ്ങിയ പ്രതിക്കായി പൊലീസ് അന്വേഷണം ശക്തമാക്കിയിട്ടുണ്ട്. ശനിയാഴ്ച രാത്രിയോടെഇലയ്ക്കാട് ബാങ്ക് ജംക്‌ഷനു സമീപമാണു സംഭവം. ഡ്രൈവറായ ജോൺസൺ ജോലി കഴിഞ്ഞു വീട്ടിലെത്തിയ ശേഷം സാധനങ്ങൾ വാങ്ങാൻ പുറത്തേക്കു ഇറങ്ങിയതായിരുന്നു. പഞ്ചായത്ത് കിണറിന് സമീപമെത്തിയപ്പോഴാണ് നിതിനെ…

Read More

മുതിര്‍ന്ന നേതാവ് വി എസ് അച്യുതാനന്ദനെ സിപിഎം സംസ്ഥാന സമിതിയിലെ ക്ഷണിതാവെന്ന നിലയില്‍ ഒഴിവാക്കിയിട്ടില്ല. സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ

തിരുവനന്തപുരം: മുതിര്‍ന്ന നേതാവ് വി എസ് അച്യുതാനന്ദനെ സിപിഎം സംസ്ഥാന സമിതിയിലെ ക്ഷണിതാവെന്ന നിലയില്‍ ഒഴിവാക്കിയിട്ടില്ല. ഒഴിവാക്കിയെന്ന ആക്ഷേപം അസംബന്ധമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ പറഞ്ഞു. വിഎസ് സംസ്ഥാന കമ്മിറ്റിയിൽ പ്രത്യേക ക്ഷണിതാവായി തുടരും. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് എംവി ഗോവിന്ദന്‍റെ വിശദീകരണം. മധുരയില്‍ നടക്കുന്ന പാര്‍ട്ടി ദേശീയ സമ്മേളനത്തിന് ശേഷം ക്ഷണിതാക്കളുടെ പട്ടിക പ്രസിദ്ധീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial