Headlines

kerala14.in

സ്കൂളിലെ ശുചിമുറിയിൽ എട്ടുവയസുകാരിക്കു നേരെ ലൈംഗികാതിക്രമം;രണ്ട് വിദ്യാർഫികൾക്കെതിരെ കേസെടുത്തു.

ബെംഗളൂരു: സ്കൂളിലെ ശുചിമുറിയിൽ എട്ടുവയസുകാരിയെ ലൈംഗികപീഡനത്തിന് ഇരയാക്കിയ സംഭവത്തിൽ രണ്ടു വിദ്യാർത്ഥികൾക്കെതിരെ കേസെടുത്തു. കർണാടകയിലെ മാണ്ഡ്യയിലാണ് സംഭവം. പോക്സോ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. ജനുവരി 31നാണ് സ്കൂളിലെ ശുചിമുറിയിൽ എട്ടുവയസുകാരിക്കുനേരേ ലൈംഗികാതിക്രമം നടന്നത്. രണ്ടു വിദ്യാർത്ഥികൾ ചേർന്ന് രണ്ടാം ക്ലാസുകാരിയെ ശുചിമുറിയിലേക്കു കൊണ്ടുപോയി വിവസ്ത്രയാക്കുകയായിരുന്നു. തുടർന്ന് സ്വകാര്യ ഭാഗത്തും മറ്റും വടി ഉപയോഗിച്ച് മർദിക്കുകയും ചെയ്തു. പെൺകുട്ടിയുടെ അമ്മ പൊലീസിൽ പരാതി നൽകിയതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്. സ്കൂളിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുന്നുണ്ടെന്ന് പൊലീസ് വ്യക്തമാക്കി. അതേസമയം,…

Read More

‘ആരോഗ്യം-ആനന്ദം- അകറ്റാം കാൻസറിനെ’: കാൻസർ പ്രതിരോധ ജനകീയ ക്യാമ്പയിൻ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു

തിരുവനന്തപുരം: കാൻസർ പ്രതിരോധ ജനകീയ ക്യാമ്പയിന് തുടക്കമിട്ട് ആരോഗ്യ വകുപ്പ്. പരിപാടിയുടെ .സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. ആരോഗ്യം-ആനന്ദം- അകറ്റാം കാൻസറിനെ എന്ന പേരിലാണ് ക്യാമ്പയിൻ. മന്ത്രി വീണാ ജോർജ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ക്യാമ്പയിൻ്റെ ഗുഡ് വിൽ അംബാസിഡർ മഞ്ജു വാര്യർ ഉൾപ്പടെയുള്ളവർ പങ്കെടുത്തു കാൻസർ പരിശോധനകളോട് വിമുഖത കാണിക്കുന്ന സമീപനത്തിലൂടെ സ്വയം നാശം വരുത്തി വെക്കുകയാണ് ചെയ്യുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഒരു വർഷം നീണ്ടുനിൽക്കുന്ന ക്യാമ്പയിന്റെ ഭാഗമായി എല്ലാ ജില്ലകളിലും പരിശോധനക്കുള്ള…

Read More

ന്യൂനപക്ഷ വിദ്യാർത്ഥിനികൾക്കുള്ള സി എച്ച് മുഹമ്മദ് കോയ സ്‌കോളർഷിപ്പിനായി ഇപ്പോൾ അപേക്ഷിക്കാം

തിരുവനന്തപുരം: ന്യൂനപക്ഷ വിദ്യാർത്ഥിനികൾക്കുള്ള സി എച്ച് മുഹമ്മദ് കോയ സ്‌കോളർഷിപ്പിനായി ഇപ്പോൾ അപേക്ഷിക്കാം. ഫെബ്രുവരി 10 വരെയാണ് അപേക്ഷാ തിയ്യതി നീട്ടിയത്. ബിരുദ, ബിരുദാനന്തര, പ്രൊഫഷണല്‍ കോഴ്‌സുകളിൽ പഠിക്കുന്ന ന്യൂനപക്ഷ വിദ്യാർത്ഥികളാണ് സ്കോളർഷിപ്പ്. സർക്കാർ, എയ്ഡഡ് സ്ഥാപനങ്ങളിൽ പഠിക്കുന്നവർക്കാണ് അപേക്ഷിക്കാൻ അവസരം. മുസ്‍ലിം, ക്രിസ്ത്യൻ, സിഖ്, ബുദ്ധ, ജൈന, പാഴ്സി വിഭാഗങ്ങളിലെ വിദ്യാർത്ഥിനികൾക്കാണ് സ്കോളർഷിപ്പ് ലഭിക്കുക. സ്കോളര്‍ഷിപ്പിനും ഹോസ്റ്റൽ സ്റ്റൈപൻഡ് പുതുക്കുന്നതിനുമുള്ള അപേക്ഷയാണ് സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പ് ക്ഷണിച്ചത്. വിദ്യാര്‍ത്ഥികളെ തെരഞ്ഞെടുക്കുന്നത് കുടുംബ വാര്‍ഷിക വരുമാനത്തിന്റെ…

Read More

കുട്ടികളുടെ പച്ചക്കറിത്തോട്ടത്തിൽ നിന്ന് കോളിഫ്ലവർ മോഷ്ടിച്ചവർക്കെതിരെ അന്വേഷണം

തിരുവനന്തപുരം: തൈക്കാട് ഗവൺമെന്റ് മോഡൽ എച്ച് എസ് എൽ പി സ്കൂളിലെ തോട്ടത്തിൽ നിന്ന് പച്ചക്കറി മോഷണം പോയതായുള്ല കുഞ്ഞുങ്ങളുടെ പരാതി ശ്രദ്ധയിൽപ്പെട്ടെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. വിഷയത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. വിദ്യാഭ്യാസ വകുപ്പ് അധികൃതരോടും കാര്യങ്ങൾ അന്വേഷിച്ചറിയാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. ഇക്കാര്യത്തിൽ എന്റെ പ്രിയപ്പെട്ട കുഞ്ഞുങ്ങൾ വിഷമിക്കേണ്ട എന്നാണ് എനിക്ക് പറയാനുള്ലത്. നിങ്ങളോടൊപ്പം താനുമുണ്ടെന്നും മന്ത്രി അറിയിച്ചു. കുട്ടികൾ അയച്ച കത്ത് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തുകൊണ്ടാണ് നടപടിയെടുത്തതായി മന്ത്രി അറിയിച്ചത്.

Read More

ആം ആദ്മി പാർട്ടിയുടെ വിമർശനങ്ങളിൽ അതൃപ്തി പരസ്യമാക്കി തെരഞ്ഞെടുപ്പ് കമ്മീഷൻ

ന്യൂ ഡൽഹി: ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ചുള്ള ആം ആദ്മി പാർട്ടിയുടെ വിമർശനങ്ങളിൽ അതൃപ്തി പരസ്യമാക്കി തെരഞ്ഞെടുപ്പ് കമ്മീഷൻ. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ രാജീവ് കുമാറിനെതിരായ കെജ്രിവാളിൻ്റെ വിമർശനത്തിലാണ് മറുപടി. തെരഞ്ഞെടുപ്പ് കമ്മീഷനെ അപകീർത്തിപ്പെടുത്താനുള്ള ശ്രമമാണ് എഎപിയുടെ ഭാഗത്ത് നിന്നുണ്ടാകുന്നതെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ ആരോപിച്ചു. ഇത്തരം പ്രകടനങ്ങൾ ഒഴിവാക്കണമെന്നും കമ്മീഷൻ പറഞ്ഞു. കഴിഞ്ഞ ദിവസങ്ങളിലായി നിരവധി വിമര്ശനങ്ങളാണ് എഎപി തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ നടത്തിയത്. ബിജെപിക്കെതിരെയായ പരാതിയിൽ കമ്മീഷൻ മൗനം പാലിക്കുന്നുവെന്നും പദവികൾക്കായി രാജീവ് കുമാർ ബിജെപിയെ സഹായിക്കുന്നുവെന്നും…

Read More

സ്വകാര്യ ബസ് മറി‍ഞ്ഞ് അപകടം; മുപ്പതോളം പേർക്ക് പരിക്ക്; ഒരാളുടെ നില ​ഗുരുതരം

കോഴിക്കോട്: കോഴിക്കോട് അരയിടത്തുപാലത്ത് ബസ് മറിഞ്ഞ് അപകടം. മെഡിക്കൽ കോളേജ് റൂട്ടിൽ ഓടുന്ന സ്വകാര്യ ബസ് ആണ് നിയന്ത്രണം വിട്ട് മറിഞ്ഞത്. സംഭവസമയത്ത് വിദ്യാർത്ഥികളുൾപ്പെടെ മുപ്പതോളം പേർ ബസിലുണ്ടായിരുന്നു. പരിക്കേറ്റവരെ കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രി, മെഡിക്കൽ കോളേജ് എന്നിവിടങ്ങളിൽ ചികിത്സയിൽ പ്രവേശിപ്പിച്ചു.ഇന്ന് വൈകിട്ടാണ് അപകടം സംഭവിച്ചത്. കാറിനേയും ബൈക്കിനേയും മറികടക്കുന്നതിനിടെ നിയന്ത്രണം വിട്ട ബസ് പോസ്റ്റിലിടിച്ച് മറിയുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികൾ പറയുന്നു. അപകടത്തിൽ പരിക്കേറ്റ ബൈക്ക് യാത്രികൻറെ നില ഗുരുതരമാണ്.ബസിൽ നിന്നും ഇന്ധന ചോർച്ചയുണ്ടെങ്കിലും നിലവിൽ സാഹചര്യം…

Read More

ശബരിമലയിൽ 86 കോടി വരുമാന വർദ്ധനവ്, ഇത്തവണ 5 ലക്ഷം ഭക്തർ കൂടുതലെത്തി, അരവണ വിൽപ്പനയിൽ മാത്രം 191 കോടി വരുമാനം

  തിരുവനന്തപുരം ശബരിമലയിൽ കഴിഞ്ഞ വർഷത്തേക്കാൾ 86 കോടി രൂപയുടെ വരുമാന വർദ്ധനവുണ്ടായതായി തിരുവിതാംകൂർ ദേവസ്വം ബോർഡ്. ഈ സീസണിൽ 55 ലക്ഷം തീർഥാടകർ ദർശനത്തിന് എത്തി. കഴിഞ്ഞ തവണത്തേക്കാൾ ലക്ഷത്തിലധികം  ഭക്തജനങ്ങൾ ഇത്തവണ ശബരിമലയിൽ ദർശനം നടത്തി. 440 കോടി രൂപ വരവ് ലഭിച്ചു. അരവണ വിൽപ്പനയിൽ മാത്രം 191 കോടി രൂപയും കാണിക്ക ഇനത്തിൽ 126 കോടി രൂപയും ലഭിച്ചു. 147 കോടി രൂപ മണ്ഡല മഹോത്സവവുമായി ബന്ധപ്പെട്ട് ചെലവായെന്നും  തിരുവിതാംകൂർ ദേവസ്വം ബോർഡ്…

Read More

മുണ്ടേരിയിലെ വീട്ടിൽ മോഷണം; അതിഥി തൊഴിലാളി കസ്റ്റഡിയിൽ

മുണ്ടേരി: വീട്ടിൽ മോഷണം നടത്തിയ ശേഷം ഭീകരാന്തരീക്ഷം സൃഷ്ടിച്ച അതിഥി തൊഴിലാളി കസ്റ്റഡിയിൽ. അസം ജാനിയ ബാർപ്പേട്ടയിലെ സദ്ദാം ഹുസൈൻ (24) ആണ് ചക്കരക്കൽ പോലീസ്‌ പിടിയിലായത്.മുണ്ടേരി ചിറക്ക് സമീപം പണ്ടാര വളപ്പിൽ ആയിഷയുടെ വീട്ടിൽ തിങ്കളാഴ്ച പുലർച്ചെ ഒരുമണിയോടെ ആണ് സംഭവം. ആയിഷയുടെ ഭർത്താവ് സുലൈമാന്റെ രണ്ട് മൊബൈൽ ഫോണുകളാണ് കവർന്നത്. മോഷണത്തിനിടെ വീട്ടുകാരുടെ ശ്രദ്ധയിൽ പെട്ടെന്ന് മനസ്സിലാക്കിയ മോഷ്‌ടാവ് ഏറെ സമയം വീട്ടിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. ഓടിരക്ഷപ്പെടാൻ ശ്രമിച്ച മോഷ്ടാവിനെ സുലൈമാൻ അടുക്കള ഭാഗത്തെ…

Read More

‘ഞാൻ കണ്ടതിൽ വെച്ച് ഏറ്റവും മികച്ച കളിക്കാരൻ ഞാനാണ്’-ക്രിസ്റ്റ്യാനോ റൊണാൾഡോ

പതിറ്റാണ്ടുകളായി ഫുട്ബാൾ ലോകത്ത് ഏറ്റവും കൂടുതൽ നിലനിൽക്കുന്ന തർക്കമാണ് ലയണൽ മെസ്സിയാണോ ക്രിസ്റ്റ്യാനോ റൊണാൾഡോയാണോ മികച്ചതെന്നതുള്ളത്. ലോകത്തെ ഏറ്റവും മികച്ച താരമാണ് താനെന്ന് അടിയുറച്ച് വിശ്വസിക്കുന്ന കളിക്കാരനാണ് റൊണാൾഡോ. മെസ്സിയെക്കാൾ മികച്ചത് താനാണെന്ന് റൊണാൾഡോ വാദിക്കാറുണ്ട്. റെക്കോഡുകൾ നോക്കിയാൽ ഏറെക്കുറെ മെസ്സി റൊണാൾഡോയെ പല കാര്യത്തിലും കടത്തിവെട്ടുന്നുണ്ടെങ്കിലും റൊണാൾഡോയാണ് മികച്ചതെന്ന് വിശ്വസിക്കുന്നവരും കുറവല്ല. ഇപ്പോഴിതാ മെസ്സിയാണ് മികച്ച താരമെന്ന് വിശ്വസിക്കുന്ന ഒരുപാട് ആളുകളുണ്ടാകുമെന്നും അത് ഞാൻ ബഹുമാനിക്കുന്നെന്നും പറയുകയാണ് റൊണാൾഡോ. എന്നാൽ ഫുട്ബാളിലെ പൂർണമായ താരം താനാണെന്ന്…

Read More

പശുവിനെ കടത്തുന്നവരെ വെടിവെച്ചിടുമെന്ന് കർണാടക മന്ത്രി

നിയമവിരുദ്ധമായി പശുവിനെ കടത്തുന്നവരെ വെടിവെച്ചിടുമെന്ന്കര്‍ണാടകത്തിലെ ഫിഷറീസ് മന്ത്രിയും പ്രമുഖ കോണ്‍ഗ്രസ് നേതാവുമായ മന്‍കന്‍ എസ് വൈദ്യ. ഹിന്ദുവികാരം ആളികത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് മന്‍കന്‍ എസ് വൈദ്യ നിയമവിരുദ്ധ നടപടികള്‍ക്ക് ആഹ്വാനം നല്‍കിയത്. വിഷയത്തില്‍ കോണ്‍ഗ്രസ് ഹൈക്കമാന്റ് ഇതുവരെ നിലപാട് കൈക്കൊണ്ടിട്ടില്ല. രാജ്യത്ത് പശുവിന്റെ പേരില്‍ മുസ്ലിം ന്യൂപക്ഷങ്ങള്‍ക്ക് നേരെ വ്യാപക അക്രമങ്ങള്‍ നടക്കുന്ന ഘട്ടത്തിലാണ് കോൺഗ്രസ് മന്ത്രിയുടെ പരാമർശം. സംഘപരിവാറാണ് ഇത്തരം അക്രമങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. എന്നാല്‍ കര്‍ണാടകത്തില്‍ സംഘപരിവാറിനെ കടത്തിവെട്ടി ആ ദൗത്യം ഭരണ കക്ഷിയായ…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial