സ്റ്റാഫ് റൂമിലേക്ക് വിളിച്ചുവരുത്തി വിദ്യാർത്ഥിയെ ചുംബിച്ചു; പോക്സോ കേസിൽ അധ്യാപകന് അഞ്ച് വർഷം തടവും 9,000 രൂപ പിഴയും




അഹമ്മദാബാദ്: വിദ്യാർത്ഥിയെ ലൈംഗികമായി ഉപദ്രവിച്ച അധ്യാപകന് അഞ്ച് വർഷം തടവും 9,000 രൂപ പിഴയും കോടതി ശിക്ഷ വിധിച്ചു. അധ്യാപകനായ ഓം പ്രകാശ് യാദവ് വിദ്യാർത്ഥിയെ സ്റ്റാഫ് റൂമിലേക്ക് വിളിച്ചുവരുത്തി ചുംബിക്കുകയായിരുന്നു. വിദ്യാർത്ഥിക്കൊപ്പം എത്തിയ പെൺകുട്ടിയെ പറഞ്ഞു വിട്ട് മുറിയുടെ വാതിലുകളും ജനലുകളും അടച്ച ശേഷമാണ് പതിമൂന്നുകാരിയെ അധ്യാപകൻ ചുംബിച്ചത്. ഗുജറാത്തിലെ വൽസദിലാണ് സംഭവം.


2018 ഫെബ്രുവരിയിൽ പെൺകുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചുവെന്ന് പോക്സോ കോടതി കണ്ടെത്തുകയായിരുന്നു. പ്രത്യേക പോക്‌സോ ജഡ്ജി എം പി പുരോഹിത് യാദവ് പ്രതി കുറ്റക്കാരനാണെന്ന് വിധിക്കുകയും 9,000 രൂപ പിഴ ചുമത്തുകയും ചെയ്തു. പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കോടതി ഇയാളെ ശിക്ഷിച്ചത്. കുട്ടി സ്‌കൂളിൽ പഠിക്കുമ്പോൾ അധ്യാപകർ മാതാപിതാക്കൾക്ക് തുല്യരാണെന്ന് പ്രോസിക്യൂഷൻ കേസിൽ വാദം മുന്നോട്ട് വച്ചു. സംഭവത്തിന് ശേഷം ആറാം ക്ലാസ് വിദ്യാർത്ഥിനി കരഞ്ഞുകൊണ്ട് സ്‌കൂളിൽ നിന്ന് വീട്ടിലേക്ക് എത്തിയത്.

മാതാപിതാക്കൾ അന്വേഷിച്ചപ്പോൾ അധ്യാപകന്‍റെ മോശം പെരുമാറ്റത്തെ കുറിച്ച് കുട്ടി തുറന്ന് പറയുകയായിരുന്നു. സ്റ്റാഫ് റൂമിൽ ചില വിദ്യാർത്ഥികളുടെ പുസ്തകങ്ങളുമായി അധ്യാപകൻ തന്നെ വിളിക്കുന്നുണ്ടെന്ന് ഒരു വിദ്യാർത്ഥി പെണ്‍കുട്ടിയെ അറിയിക്കുകയായിരുന്നു. മറ്റൊരു വിദ്യാർത്ഥിയെയും കൂട്ടിയാണ് പെണ്‍കുട്ടി സ്റ്റാഫ് റൂമിലേക്ക് പോയത്. സ്റ്റാഫ്‌ റൂമിൽ വെച്ച് ഓം പ്രകാശ് യാദവ് കൂടെ വന്ന വിദ്യാർത്ഥിനിയോട് പുസ്തകങ്ങളുമായി ക്ലാസിലേക്ക് മടങ്ങാൻ ആവശ്യപ്പെട്ടു. ഇതിന് ശേഷം ജനലുകളും വാതിലുകളും അടച്ച അധ്യാപകൻ കുട്ടിയെ ചുംബിക്കുകയായിരുന്നു.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: