പുതുപ്പള്ളി ഹൗസിൽ നിന്ന് പുതുപ്പള്ളിയിലേക്ക് . കണ്ണീരോടെ യാത്രയാക്കി തലസ്ഥാനം.

തിരുവനന്തപുരം: അരനൂറ്റാണ്ട് രാഷ്ട്രീയ കേരളത്തിന്റെ മുഖമായിരുന്ന മലയാളികളുടെ ജനനായകന്‌ വിടചൊല്ലി തലസ്ഥാനം. കഴിഞ്ഞ 53 വർഷവും തലസ്ഥാനത്ത് ഉമ്മൻ ചാണ്ടിയുണ്ടായിരുന്നു. കർമ്മ മണ്ഡലമായ തിരുവനന്തപുരത്ത് നിന്ന് അവസാനയാത്ര പറയുമ്പോൾ ചേതനയറ്റ ശരീരവും നോക്കി വിതുമ്പുകയാണ് കേരളം. പുതുപ്പള്ളിയെന്ന തന്റെ മണ്ഡലത്തിന്റെ ഓർമ്മക്ക് തിരുവനന്തപുരത്തെ വീടിനും പുതുപ്പള്ളി വീടെന്ന പേരിട്ട ഉമ്മൻ ചാണ്ടി തിരികെ വരാതെ അവസാനമായി പടിയിറങ്ങുമ്പോൾ കണ്ണു നിറയാതെ കണ്ടുനിൽക്കാനാവില്ല. പുതുപ്പള്ളിയിലെക്കുള്ളള വിലാപയാത്രയിൽ അദ്ദേഹത്തെ ഒരുനോക്ക് കാണുവാൻ റോഡരികിൽ തടിച്ചുകൂടിയത് വൻജനാവലിയാണ്. രാഷ്ട്രീയ, സാംസ്കാരിക, സിനിമാ…

Read More

കോട്ടയം ജില്ലയിലെ സ്കൂളുകൾക്ക് നാളെ അവധി

കോട്ടയം: കോട്ടയം ജില്ലയിലെ സ്‌കൂളുകൾക്ക് വ്യാഴാഴ്ച (ജൂലൈ 20) അവധി പ്രഖ്യാപിച്ച് കളക്ടർ. മുൻ മുഖ്യമന്ത്രിയും നിയമസഭാംഗവുമായിരുന്ന ഉമ്മൻചാണ്ടിയുടെ ഭൗതികശരീരം വഹിച്ചുള്ള വിലാപയാത്ര, പൊതുദർശനം, സംസ്‌ക്കാര ചടങ്ങുകൾ എന്നിവയുമായി ബന്ധപ്പെട്ട് ജില്ലയിലെ വിവിധസ്ഥലങ്ങളിൽ പൊലീസ് ഗതാഗതനിയന്ത്രണം ഏർപ്പെടുത്തിയിട്ടുള്ളതിനാലാണ് അവധി പ്രഖ്യാപിച്ചത്. തിരുവനന്തപുരം ജഗതിയിലുള്ള പുതുപ്പള്ളി ഹൗസിൽനിന്നു രാവിലെ ഏഴേകാലോടെ ആരംഭിച്ച വിലാപയാത്ര, എട്ടു മണിക്കൂറോളം എടുത്താണ് തിരുവനന്തപുരം ജില്ല താണ്ടിയത്. പിന്നിടുന്ന വഴിയോരങ്ങളില്‍ ജനലക്ഷങ്ങളാണ് അന്ത്യാഞ്ജലി അര്‍പ്പിക്കാനായി കാത്തുനില്‍ക്കുന്നത്. വളരെ പതുക്കെയാണ് വിലാപയാത്ര കടന്നുപോകുന്നത് എന്നതിനാൽ നേരത്തെ…

Read More

ഉമ്മൻ ചാണ്ടിയുടെ സംസ്കാര ചടങ്ങിൽ രാഹുൽ ഗാന്ധി പങ്കെടുക്കും

കോട്ടയം: പ്രിയ നേതാവിനെ കാണാൻ രാഹുൽ ഗാന്ധി നാളെ എത്തും. പുതുപ്പള്ളിയിൽ സംസ്കാര ചടങ്ങിൽ പങ്കെടുക്കും.അതേസമയം ഉമ്മൻ ചാണ്ടിയെ ഒരുനോക്ക് കാണാന്‍ എം.സി റോഡിന്റെ ഓരങ്ങളില്‍ ജനസാഗരം. വിലാപയാത്ര വെഞ്ഞാറമൂട് എത്താൻഎടുത്തത് ആറ് മണിക്കൂര്‍. കെഎസ്‌ആർടിസിയുടെ പ്രത്യേകം തയാറാക്കിയ വാഹനത്തിലാണ് വിലാപയാത. നാലാഞ്ചിറയിൽ എത്തിയപ്പോൾ കനത്ത മഴ വകവയ്‌ക്കാതെ പ്രിയപ്പെട്ട നേതാവിനെ അവസാനമായി ഒരുനോക്ക് കാണാൻ നിരവധി ജനമാണ് തിങ്ങിക്കൂടിയത്.തിരുവനന്തപുരം ജഗതിയിലുള്ള പുതുപ്പള്ളി ഹൗസിലെ പ്രഭാത പ്രാർഥനകൾക്കുശേഷമാണ് വിലാപയാത്ര ആരംഭിച്ചത്. കേശവദാസപുരം, വെഞ്ഞാറമൂട്, കിളിമാനൂര്‍, കൊട്ടാരക്കര, അടൂര്‍,…

Read More

ജനസമ്പർക്ക പരിപാടിയിലൂടെ ജനസ്പന്ദനമറിഞ്ഞ ജനനായകൻ

ജനനായകന് വിടപറഞ്ഞ് കേരളം. ഒരു വില്ലേജ് ഓഫീസിൽ പോലും ധൈര്യത്തോടെ കടന്നുചെല്ലാൻ കഴിവില്ലാത്തവരുടെ അടുത്തേക്ക് മുഖ്യമന്ത്രി ആയിരിക്കെ നേരിട്ടിറങ്ങി അവരുടെ പ്രശ്നങ്ങൾ കേൾക്കുകയും കൃത്യമായി പരിഹാരം കാണുകയും ചെയ്ത ജനനായകൻ ഇനിയില്ല എന്ന തിരിച്ചറിവോടെയാണ് ഇന്ന് കേരളം ഉണർന്നത്. രണ്ടാം തവണയും 2011 ൽ കേരളത്തിന്റെ മുഖ്യമന്ത്രിയായി ഉമ്മൻചാണ്ടി അധികാരമേറ്റു. 2011 മുതൽ 3 വർഷം 3 ഘട്ടമായി ജില്ലകളിൽ നടത്തിയ ജനസമ്പർക്ക പരിപാടി ലോകശ്രദ്ധ തന്നെ അദ്ദേഹത്തിന് നേടിക്കൊടുത്തു. തന്റെ എഴുപതാം വയസ്സിൽ പ്രായത്തിന്റെ അവശതകൾ…

Read More

ജനസമ്പർക്ക പരിപാടിയിലൂടെ ജനസ്പന്ദനമറിഞ്ഞ ജനനായകൻ

ജനനായകന് വിടപറഞ്ഞ് കേരളം. ഒരു വില്ലേജ് ഓഫീസിൽ പോലും ധൈര്യത്തോടെ കടന്നുചെല്ലാൻ കഴിവില്ലാത്തവരുടെ അടുത്തേക്ക് മുഖ്യമന്ത്രി ആയിരിക്കെ നേരിട്ടിറങ്ങി അവരുടെ പ്രശ്നങ്ങൾ കേൾക്കുകയും കൃത്യമായി പരിഹാരം കാണുകയും ചെയ്ത ജനനായകൻ ഇനിയില്ല എന്ന തിരിച്ചറിവോടെയാണ് ഇന്ന് കേരളം ഉണർന്നത്. രണ്ടാം തവണയും 2011 ൽ കേരളത്തിന്റെ മുഖ്യമന്ത്രിയായി ഉമ്മൻചാണ്ടി അധികാരമേറ്റു. 2011 മുതൽ 3 വർഷം 3 ഘട്ടമായി ജില്ലകളിൽ നടത്തിയ ജനസമ്പർക്ക പരിപാടി ലോകശ്രദ്ധ തന്നെ അദ്ദേഹത്തിന് നേടിക്കൊടുത്തു. തന്റെ എഴുപതാം വയസ്സിൽ പ്രായത്തിന്റെ അവശതകൾ…

Read More

ഉമ്മൻചാണ്ടിയുടെ ഭൗതികശരീരം ഇന്ന് ഉച്ചയോടെ തിരുവനന്തപുരത്തെത്തിക്കും; പൊതുദർശനം വൈകിട്ട് നാലിന്

തിരുവനന്തപുരം: അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ ഭൗതിക ശരീരം ഇന്ന് ഉച്ചയോടെ തിരുവനന്തപുരത്തെത്തിക്കും. ബെംഗളൂരുവിൽ നിന്നുള്ള പ്രത്യേക വിമാനത്തിലാണ് അദ്ദേഹത്തിന്റെ ഭൗതികശരീരം കേരളത്തിലെത്തിക്കുക. പിന്നീട് മൃതദേഹം ഉമ്മൻചാണ്ടിയുടെ വസതിയിലേക്ക് കൊണ്ടുപോകും. അതിനു ശേഷം വൈകുന്നേരം നാല് മണിക്ക് ഭൗതികശരീരം ദർബാർ ഹാളിലെത്തിച്ച് പൊതുദർശനത്തിന് വയ്ക്കും. അവിടുന്ന് സെക്രട്ടറിയേറ്റിന് സമീപമുള്ള സെന്റ് ജോർജ് ഓർത്തഡോക്‌സ് കത്തീഡ്രലിലും പൊതുദർശനമുണ്ടാകും. വൈകിട്ട് ആറ് മണിക്ക് ഇന്ദിരാഭവനിലും പൊതുദർശനമുണ്ടാകും. നാളെ രാവിലെയോടെ ഉമ്മൻചാണ്ടിയുടെ മൃതദേഹം തിരുവനന്തപുരത്ത് നിന്ന് കോട്ടയത്തേക്ക് എത്തിക്കും. തിരുനക്കര മൈതാനിയിലെ…

Read More

നഷ്ടമായത് പൊതുസേവനത്തിനായി ജീവിതം ഉഴിഞ്ഞുവെച്ച എളിമയും സമർപ്പണവുമുള്ള നേതാവിനെ :പ്രധാനന മന്ത്രി

ന്യൂഡൽഹി: മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ വിയോ​ഗത്തിൽ അനുശോചനം അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. കേരളത്തിൻറെ പുരോഗതി ലക്ഷ്യമാക്കി പ്രവർത്തിച്ച ജനകീയ നേതാവായിരുന്നു ഉമ്മൻ ചാണ്ടിയെന്ന് മോദി ട്വിറ്ററിൽ കുറിച്ചു. പൊതുസേവനത്തിനായി ജീവിതം ഉഴിഞ്ഞുവെച്ച എളിമയും സമർപ്പണവുമുള്ള ഒരു നേതാവിനെയാണ് നമുക്ക് നഷ്ടമായതെന്നും അദ്ദേഹം പറഞ്ഞു. ഉമ്മൻചാണ്ടിയുടെ ആത്മാവിന് നിത്യശാന്തി നേരുന്നതായും കുടുംബത്തിന് വിഷമത്തിൽ പങ്കുചേരുന്നതായും പ്രധാനമന്ത്രി ട്വീറ്റിൽ വിശദമാക്കി. അദ്ദേഹവുമായുള്ള എന്റെ വിവിധ ഇടപഴകലുകൾ ഞാൻ ഓർക്കുന്നു, പ്രത്യേകിച്ചും ഞങ്ങൾ രണ്ടുപേരും അതാത് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരായി സേവനമനുഷ്ഠിച്ചപ്പോഴും പിന്നീട്…

Read More

കേരള രാഷ്ട്രീയത്തിലെ സുപ്രധാന ഏടാണ് ഉമ്മൻ ചാണ്ടിയുടെ നിര്യാണത്തോടെ അവസാനിച്ചത് : പിണറായി വിജയൻ

കോൺഗ്രസ് നേതാവും കേരളത്തിന്റെ മുൻമുഖ്യമന്ത്രിയുമായ ഉമ്മൻചാണ്ടി വിടവാങ്ങിയിരിക്കുകയാണ്. ഈ വേർപാടോടെ അവസാനിക്കുന്നത് കേരള രാഷ്ട്രീയത്തിലെ ഒരു സുപ്രധാന ഏടാണ്. ഉമ്മൻചാണ്ടി അവശേഷിപ്പിച്ചു പോകുന്ന സവിശേഷതകൾ പലതും കേരളരാഷ്ട്രീയത്തിൽ കാലത്തെ അതിജീവിച്ചു നിലനിൽക്കും. ഒരേ മണ്ഡലത്തിൽ നിന്നുതന്നെ ആവർത്തിച്ച് തെരഞ്ഞെടുക്കപ്പെട്ടു സഭയിലെത്തുക. അങ്ങനെ നിയമസഭാ ജീവിതത്തിൽ അഞ്ച് പതിറ്റാണ്ടിലേറെ പൂർത്തിയാക്കുക. തെരഞ്ഞെടുപ്പിനെ നേരിട്ട ഒരു ഘട്ടത്തിൽ പോലും പരാജയമെന്തെന്നത് അറിയാനിടവരാതിരിക്കുക. ഇതൊക്കെ ലോക പാർലമെന്ററി ചരിത്രത്തിൽത്തന്നെ അത്യപൂർവം പേർക്കു മാത്രം സാധ്യമായിട്ടുള്ള കാര്യങ്ങളാണ്. ആ അത്യപൂർവം സമാജികരുടെ നിരയിലാണ്…

Read More

സ്‌നേഹം കൊണ്ട് ജനഹൃദയം കീഴടക്കിയ നേതാവ്: കെ.സുധാകരന്‍

സ്‌നേഹം കൊണ്ട് ജനഹൃദയങ്ങളില്‍ ഇടം നേടിയ പൊതുപ്രവര്‍ത്തകനെയാണ് കോണ്‍ഗ്രസിനും കേരളത്തിനും നഷ്ടമായതെന്ന് കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്‍ പൊതുപ്രവര്‍ത്തന രംഗത്ത് ഓരോ പടവും നടന്ന് കയറുമ്പോഴും സാധാരണക്കാരനോട് ഒപ്പം നില്‍ക്കാനും അവരെ തിരിച്ചറിയാനുള്ള ഉമ്മൻചാണ്ടിയുടെ കഴിവും സൗമ്യമായ പെരുമാറ്റവും അദ്ദേഹത്തെ കൂടുതല്‍ ജനകീയനാക്കിമാറ്റി. ഏത് പാതിരാത്രിയിലും എന്താവശ്യത്തിനും ഒരുവിളിപ്പാട് അകലെയുള്ള സ്വാന്ത്വനത്തിന്റെ പേര് കൂടിയായിരുന്നു ഉമ്മന്‍ചാണ്ടി. രാഷ്ട്രീയ എതിരാളികള്‍ അദ്ദേഹത്തിന്റെ മനസ്സിന് ഏല്‍പ്പിച്ച മുറുവിനെപ്പോലും ജനകീയ ഔഷധം കൊണ്ട് സുഖപ്പെടുത്തിയ വ്യക്തിത്വം. സ്‌നേഹം വിതച്ച് സ്‌നേഹം കൊയ്ത നേതാവ്….

Read More

സംസ്ഥാനത്ത് ഇന്ന് പൊതു അവധി, രണ്ട് ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ച് സർക്കാർ

മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ നിര്യാണത്തിൽ സംസ്ഥാനത്ത് ഇന്ന് പൊതു അവധി പ്രഖ്യാപിച്ചു. രണ്ടു ദിവസത്തെ ഔദ്യോഗിക ദുഃഖാചരണത്തിനും സർക്കാർ ഉത്തരവിട്ടിട്ടുണ്ട്. ബെംഗളൂരു ചിന്മയ മിഷന്‍ ആശുപത്രിയിലായിരുന്നു ഉമ്മൻചാണ്ടിയുടെ അന്ത്യം. ക്യാന്‍സര്‍ ബാധിതനായി ചികിത്സയിലായിരുന്നു. പുലർച്ചെ 4.25-നായിരുന്നു മരണം. മകന്‍ ചാണ്ടി ഉമ്മനാണ് വാര്‍ത്ത ഫെയ്‌സ്ബുക്കിലൂടെ അറിയിച്ചത്.

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial