അഫാന്‍ കൊന്നുതള്ളിയവരില്‍ വല്ലാതെ അടുപ്പമുണ്ടായിരുന്ന പൊന്നനുജനും;
എന്തിനീ ക്രൂരതയെന്ന് മനസ്സിലാവാതെ നാട്ടുകാര്‍

തിരുവനന്തപുരം: ഹൃദയം നുറുക്കിയ കൂട്ടക്കൊലയുടെ നടുക്കം മാറാതെ വെഞ്ഞാറമൂട് സ്വദേശികള്‍.  23കാരനായ അഫാന്‍ കൊന്നുതള്ളിയ അഞ്ചുപേരില്‍ ഏറെ ഇഷ്ടപ്പെട്ട അനുജനും പ്രായമേറെയായ മുത്തശ്ശിയുമുണ്ടെന്നതില്‍ അയല്‍വാസികള്‍ക്കു പോലും അമ്പരപ്പ്. 13 വയസ്സുള്ള അനുജന്‍ അഫ്‌സാന്‍, പിതാവിന്റെ മാതാവ് 88കാരിയായ സല്‍മാ ബീവി, അഫാന്റെ പിതാവിന്റെ സഹോദരന്‍ ലത്തീഫ്, ലത്തീഫിന്റെ ഭാര്യ ഷാഹിദ, കാമുകിഫര്‍സാന (19) എന്നിവരാണ് കൊല്ലപ്പെട്ടത്.  പ്രതിയുടെ ഉമ്മ ഷെമിന്‍ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ ചികിത്സയിലാണ്. അഫ്‌സാന്‍ എട്ടാംക്ലാസിലാണ് പഠിക്കുന്നത്. ഇന്നലെ പരീക്ഷ കഴിഞ്ഞ് വീട്ടില്‍ തിരിച്ചെത്തിയതാണ്…

Read More

വെഞ്ഞാറമൂട് കൂട്ടക്കൊലയില്‍ പ്രതിയുടെ മൊഴിയില്‍ അടിമുടി ദുരൂഹത

വെഞ്ഞാറമൂട്: കേരളത്തെ ഞെട്ടിച്ച്‌ വെഞ്ഞാറമൂട് കൂട്ടക്കൊലയില്‍ പ്രതിയുടെ മൊഴിയില്‍ അടിമുടി ദുരൂഹത. മൊഴികളില്‍ വൈരുധ്യമുണ്ടെന്നും പ്രതിയെ ചോദ്യം ചെയ്യുകയാണെന്നും കൊലപാതകത്തിന്‍റെ യഥാര്‍ത്ഥ കാരണം ഈ ഘട്ടത്തില്‍ പറയാനാകില്ലെന്നുമാണ് പൊലീസ് പറയുന്നത് പിതാവിന് 75 ലക്ഷം രൂപയുടെ കടമുണ്ടെന്നാണ് അഞ്ചുപേരെ കൊലപ്പെടുത്തിയ പ്രതി അഫാന്‍റെ മൊഴി. കടത്തെ ചൊല്ലി വീട്ടില്‍ ഇന്ന് തർക്കം ഉണ്ടായെന്നും അങ്ങനെയെങ്കില്‍ ആരും ജീവിക്കണ്ട എന്ന് പറഞ്ഞുവെന്നും അഫാൻ മൊഴി നല്‍കിയിട്ടുണ്ട്. ചുറ്റിക കൊണ്ട് അടിച്ചാണ് പ്രതി കൊല നടത്തിയതെന്നാണ് മൊഴി. വിദേശത്ത് സ്പെയര്‍പാര്‍ട്സ്…

Read More

ദക്ഷിണ റെയിൽവേ 14 ജോഡി തീവണ്ടികളിൽ ജനറൽ കോച്ച് വർദ്ധിപ്പിക്കും; 6 എണ്ണം കേരളത്തിലൂടെ ഓടുന്നവ

തിരുവനന്തപുരം: ദക്ഷിണ റെയിൽവേയിൽ 14 ജോഡി ട്രെയിനുകളിൽ ജനറൽ കോച്ചുകൾ വർധിപ്പിക്കുന്നു. ഇതിൽ ആറ് ജോഡി വണ്ടികൾ കേരളത്തിലൂടെ സർവീസ് നടത്തുന്നവയാണ്. മാർച്ച് മാസം മുതൽ ഇത് പ്രാബല്യത്തിൽ വരും. 1-2 കോച്ചുകളാണ് കൂടുതലായി ഘടിപ്പിക്കുന്നത്. ദീർഘദൂര ട്രെയിനുകളിൽ ജനറൽ കോച്ചുകളുടെ എണ്ണം നാലായി വർധിപ്പിക്കാനുള്ള നയം കൂടുതൽ ട്രെയിനുകളിലേക്ക് വ്യാപിപ്പിക്കുമെന്നതിന്റെ സൂചനയാണിത്. കോവിഡിന് ശേഷം കുറച്ച ജനറൽ കോച്ചുകൾ പുനഃസ്ഥാപിക്കുന്നതിന്റെ ഭാഗമാണിത്. ട്രെയിനുകളിൽ മുന്നിലും പിന്നിലുമായി രണ്ട് വീതം (ആകെ നാല്) ജനറൽ കോച്ചുകൾ ഉണ്ടാകും….

Read More

കൊലകൾക്കുശേഷം അഫാന്‍ ഗ്യാസ് സിലിണ്ടർ തുറന്നിട്ടു, കൂട്ടക്കൊലയുടെ കാരണമെന്ത്?

   വെഞ്ഞാറമൂട് : വെഞ്ഞാറമൂട് കൊലപാതക പരമ്പരയിൽ പുറത്തുവരുന്ന ഓരോ വിവരങ്ങളും ഞെട്ടിപ്പിക്കുന്നത്. ആറു പേരെ കൊലപ്പെടുത്തിയെന്ന യുവാവിന്റെ വെളിപ്പെടുത്തലിൽ കേരളമാകെ നടുക്കുകയാണ്. സ്വന്തം വീട്ടിലെ കൊലകൾ ചെയ്തശേഷം ഗ്യാസ് സിലിണ്ടർ തുറന്നുവിട്ടശേഷമാണ് പ്രതി സ്റ്റേഷനിലേക്ക് എത്തിയത് എന്നാണ് പോലീസ് പറയുന്നത്. ഇയാൾ എലിവിഷം കഴിച്ചിരുന്നു എന്നും അറിയുന്നു. കൊല്ലപ്പെട്ട ഉമ്മൂമ്മയോട് ദിവസങ്ങൾക്ക് മുൻപ് ഇയാൾ ആഭരണം ആവശ്യപ്പെട്ടിരുന്നതായും അത് നൽകാഞ്ഞത് പ്രതിയെ പ്രകോപിതനാക്കിയിരുന്നു എന്നുമാണ് വിവരം. അതേസമയം, കൊല്ലപ്പെട്ട അഫാന്റെ കാമുകിയായ യുവതിയെ രണ്ടുദിവസമായി കാണാനില്ലായിരുന്നു…

Read More

ജീവനക്കാരുടെ ആനുകൂല്യ അവകാശങ്ങൾ സംരക്ഷിക്കുന്നതിന് തുടർ സമരങ്ങൾ സംഘടിപ്പിക്കും: ജോയിൻ്റ് കൗൺസിൽ

നെടുമങ്ങാട്.കേരളത്തിലെ സർക്കാർ ജീവനക്കാരുടെ ആനുകൂല്യ അവകാശങ്ങൾ സംരക്ഷിക്കുന്നതിന് 2025 ജനുവരി 22 ന് ഏകദിന പണിമുടക്കം ഉൾപ്പെടെ നിരവധി പ്രക്ഷോഭ പരിപാടികൾ സംഘടിപ്പിച്ച പ്രസ്ഥാനമാണ് ജോയിന്റ് കൗൺസിലെന്നും 1969 ൽ ഇഎംഎസ് മന്ത്രിസഭ അധികാരത്തിൽ എത്തിയപ്പോൾ പോലും ശമ്പള കമ്മീഷനെതിരെ ഏകദിന പണിമുടക്കം നടത്തുന്നതിന് കേരളത്തിലെ ബഹുഭൂരിപക്ഷം ജീവനക്കാരെയും അധ്യാപകരെയും അണിനിരത്താൻ കഴിഞ്ഞിരുന്നു എന്നതും ചരിത്രരേഖയാണെന്ന് ജോയിന്റ് കൗൺസിൽ സംസ്ഥാന സെക്രട്ടറി എംഎം നജീം. 2025 ഫെബ്രുവരി 8ന് കേരളത്തിലെ ധനമന്ത്രി അവതരിപ്പിച്ച ബഡ്ജറ്റിൽ സർക്കാർ ജീവനക്കാരെയും…

Read More

25 വർഷം പഴക്കമുള്ള ഗ്രനേഡ് പൊട്ടിത്തെറിച്ച് രണ്ട് കുട്ടികൾക്ക് ദാരുണാന്ത്യം

നോം പെൻ: 25 വർഷം പഴക്കമുള്ള ഗ്രനേഡ് പൊട്ടിത്തെറിച്ച് രണ്ട് കുട്ടികൾക്ക് ദാരുണാന്ത്യം. കംബോഡിയയിൽ 1980-90 കാലഘട്ടത്തിൽ സൈന്യവും ഗറില്ലാ പോരാളികളും തമ്മിൽ ഏറ്റുമുട്ടലുണ്ടായ സ്ഥലമാണ് ഇത്. അന്ന് ഉപേക്ഷിക്കപ്പെട്ട ഗ്രെനേഡാണ് ഇപ്പോൾ പൊട്ടിത്തെറിച്ചത്. സിയെ റീപ് പ്രവിശ്യയിലെ സ്വേയ് ല്യൂ ജില്ലയുടെ പ്രാന്ത പ്രദേശത്താണ് 25 വർഷത്തോളം പഴക്കമുള്ള ഗ്രെനേഡ് പൊട്ടിത്തെറിച്ചത്. ശനിയാഴ്ചയാണ് ദാരുണമായ സംഭവം നടന്നത്. അയൽവാസികളും ബന്ധുക്കളുമാണ് ഗ്രെനേഡ് പൊട്ടി മരിച്ച കുട്ടികൾ. ഇവരുടെ മാതാപിതാക്കൾ സമീപത്തെ വയലിൽ ജോലി ചെയ്യുന്ന സമയത്ത്…

Read More

15 മാസം പ്രയമുള്ള സ്വന്തം മകനെയും ഗര്‍ഭസ്ഥ ശിശുവിനേയും വിൽക്കാൻ ശ്രമിച്ച 34 വയസുകാരി ഉൾപ്പെടെ നാലു സ്ത്രീകളെ പോലീസ് അറസ്റ്റ് ചെയ്തു.

ന്യൂഡൽഹി: ഡൽഹിയില്‍ മുൻപ് കുട്ടിക്കടത്ത് നടത്തിയ യുവതി സ്വന്തം മകനെ വില്‍ക്കാന്‍ ശ്രമിച്ചെന്ന് പൊലീസ്. ഡൽഹി റെയില്‍വേ സ്റ്റേഷനില്‍ നിന്ന് കുട്ടികളെ കടത്തിയ 34 കാരിയെയും സംഘത്തേയും പൊലീസ് കഴിഞ്ഞ മാസം അറസ്റ്റ് ചെയ്തിരുന്നു. ഇവര്‍ 15 മാസം പ്രയമുള്ള സ്വന്തം മകനെയും ഗര്‍ഭസ്ഥ ശിശുവിനേയും15 വില്‍ക്കാന്‍ ആവശ്യക്കാരെ അന്വേഷിക്കുകയായിരുന്നു എന്ന് ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ കെപിഎസ് മൽഹോത്ര പറഞ്ഞു. മൂന്ന് സ്ത്രീകളുള്‍പ്പെടെ നാലുപേരാണ് പൊലീസ് പിടികൂടിയ സംഘത്തിലുണ്ടായിരുന്നത്. ഇവര്‍ കടത്തിക്കൊണ്ടുപോയ മൂന്ന് കുട്ടികളില്‍ രണ്ട് കുഞ്ഞുങ്ങളെ…

Read More

വെഞ്ഞാറമൂട് കൊലപാതകത്തിൽ നടുങ്ങി നാട്; കൂടുതൽ വിവരങ്ങൾ പുറത്ത്

തിരുവനന്തപുരം: വെഞ്ഞാറമൂട്ടിൽ ഇരുപത്തിമൂന്നുകാരനായ യുവാവ് പെൺസുഹൃത്തിനെയും സ്വന്തം സഹോദരനെയുമടക്കം ആറുപേരെ വെട്ടിക്കൊന്നു എന്ന വാർത്തകേട്ട് നടുങ്ങിനിൽക്കുകയാണ് നാട്. വെഞ്ഞാറമൂട് പേരുമല സ്വദേശി അഫാന്‍ ആണ് പെണ്‍സുഹൃത്തിനെയും സ്വന്തം സഹോദരനെയും അടക്കം ആറുപേരെ വെട്ടിക്കൊലപ്പെടുത്തിയത്. കുറച്ചു ദിവസങ്ങള്‍ക്ക് മുമ്പാണ് അഫാന്‍ പെണ്‍സുഹൃത്തിനെ വീട്ടിലേക്ക് കൂട്ടികൊണ്ടുവന്നത്. ഇയാളുടെ ആക്രമണത്തിനിരയായ പെറ്റമ്മ ഷമി മരണത്തോട് മല്ലടിച്ച് ആശുപത്രിയിലാണ്. മൂന്ന് സ്ഥലങ്ങളിൽ ചെന്നാണ് ഇയാൾ ബന്ധുക്കളെ കൊലപ്പെടുത്തിയത്. പേരുമനയിലെ സ്വന്തം വീട്ടിൽ വെച്ചാണ് കാമുകി ഫർസാന എന്ന യുവതിയേയും തന്റെ അനിയൻ അഫ്‌സാനേയും…

Read More

ഹോട്ടലിൽ അതിക്രമം; പൾസർ സുനിക്കെതിരെ വീണ്ടും കേസ്

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ മുഖ്യ പ്രതി പൾസർ സുനിക്കെതിരെ വീണ്ടും കേസ്. കേസിൽ കർശന ജാമ്യ വ്യവസ്ഥകളോടെ ജയിലിൽ നിന്നും പുറത്തിറങ്ങിയതിന് പിന്നാലെയാണ് സുനി വീണ്ടും കേസിൽ പ്രതിയാകുന്നത്. എറണാകുളം രായമംഗലത്ത് ഹോട്ടലിൽ കയറി അതിക്രമം നടത്തിയതിനാണ് ഇയാൾക്കെതിരെ കേസെടുത്തിരിക്കുന്നത്. ഭക്ഷണം വൈകിയതിനെ തുടർന്ന് ഹോട്ടൽ ജീവനക്കാരെ ഭീഷണിപ്പെടുത്തുകയും അസഭ്യം പറഞ്ഞതിനുമാണ് കേസ്. ഹോട്ടലിലെ കുപ്പി ഗ്ലാസ്സുകൾ ഇയാൾ എറിഞ്ഞു പൊട്ടിച്ചിരുന്നു. ജീവനക്കാരെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതിനും തെറി വിളിച്ചതിനും കുറുപ്പുംപടി പൊലീസാണ് കേസെടുത്തത്. ഹോട്ടലിന് പുറത്തിറങ്ങിയതിന്…

Read More

മാറനല്ലൂരിൽ വീട് കുത്തിത്തുറന്ന് മോഷണം; 15 പവൻ സ്വർണ്ണം കവർന്നു

തിരുവനന്തപുരം: വീട് കുത്തിത്തുറന്ന് മോഷണം. മാറനല്ലൂരിൽ വീട്ടുകാർ പുറത്തുപോയ സമയത്ത് വീട് കുത്തിത്തുറന്ന മോഷ്ടാവ് 15 പവൻ സ്വർണം കവർന്നു. ഇടത്തറ പെരുമുള്ളൂർ സതീഷിൻ്റെ വീട്ടിലാണ് ശനിയാഴ്ച വൈകിട്ട് മോഷണം നടന്നത്. വീട് പൂട്ടി പുറത്തുപോയ സതീഷും കുടുംബവും തിരിച്ചെത്തി മുൻവശത്തെ വാതിൽ തുറക്കാൻ സാധിക്കാഞ്ഞതോടെ പിന്നിലെത്തിയപ്പോഴാണ് അവിടെ വാതിൽ തുറന്ന നിലയിൽ കണ്ടത്. മുറിയിലെ അലമാരകളും തുറന്നിട്ട നിലയിലായിരുന്നു. കട്ടിലിനടിയിൽ തുണിയിൽ പൊതിഞ്ഞ് സൂക്ഷിച്ചിരുന്ന സ്വർണാഭരണങ്ങളും മോഷ്ടാവ് കവർന്നു. പൊലീസും ഡോഗ്‌സ്ക്വാഡും വിരലടായള വിദഗ്ദ്ധരും പരിശോധന…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial