Headlines

ഇറാനിൽ സമാധാനത്തിനുള്ള വഴി തെളിയുന്നു;രണ്ടാഴ്ചത്തേക്ക് വെടിനിർത്തൽ പ്രഖ്യാപിക്കുമെന്ന് ട്രംപ്

വാഷിങ്ടൺ: ഇറാനിൽ സമാധാനത്തിനുള്ള വഴി തെളിയുന്നു. ഇറാനെതിരായ ആക്രമണം ശക്തമാക്കുമെന്ന നിലപാടിൽ അമേരിക്കയിൽ നിന്നും പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് പിന്മാറി. ഹോർമുസ് കടലിടുക്ക് തുറക്കാൻ ഇറാൻ തയ്യാറായാൽ, രണ്ടാഴ്ചത്തേക്ക് വെടിനിർത്തൽ പ്രഖ്യാപിക്കുമെന്ന് ട്രംപ് വ്യക്തമാക്കി. പാക്കിസ്ഥാൻ്റെ ഇടപെടലിനെ തുടർന്നാണ് ട്രംപ് നിലപാട് മയപ്പെടുത്തിയത് പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ്, ഫീൽഡ് മാർഷൽ അസിം മുനീർ എന്നിവരുമായി നടത്തിയ ചർച്ചകൾക്ക് ശേഷമാണ് ഇത്തരമൊരു തീരുമാനമെടുത്തതെന്ന് ട്രംപ് തൻ്റെ സാമൂഹികമാധ്യമ പ്ലാറ്റ്ഫോമായ ‘ട്രൂത്ത് സോഷ്യൽ’ വഴി അറിയിച്ചു. ‘ഇറാനെതിരെ നടത്താനിരുന്ന…

Read More

ഇറാനില്‍ ഇതുവരെ 15,000ത്തിലധികം ബോംബുകള്‍ വര്‍ഷിച്ചതായി ഇസ്രയേല്‍

ഇറാനില്‍ ഇതുവരെ 15,000ത്തിലധികം ബോംബുകള്‍ വര്‍ഷിച്ചതായി ഇസ്രയേല്‍. ഫെബ്രുവരി 28ന് ആക്രമണം ആരംഭിച്ചതിന് ശേഷമുള്ള കണക്കാണിത്. നെതന്യാഹുവിന്റെ വ്യാമോഹങ്ങള്‍ക്ക് അമേരിക്കന്‍ സൈനികര്‍ ഇരയാകുമെന്ന് ഇറാന്‍ ആരോപിച്ചു. ഇറാന്‍ പാര്‍ലമെന്റ് സ്പീക്കര്‍ മുഹമ്മദ് ബാഗര്‍ ഗാലിബാഫിന്റെതാണ് പ്രസ്താവന. യുഎസ് നീക്കങ്ങവും സൈനിക വിന്യാസവും ഇറാന്‍ സൂക്ഷ്മമായി നിരീക്ഷിക്കുകയാണെന്നും ഇറാന്‍ വ്യക്തമാക്കി. അതിനിടെ, ജിസിസി രാജ്യങ്ങള്‍ക്കെതിരായ ഇറാന്റെ ആക്രമണങ്ങളെ യുഎന്‍ മനുഷ്യാവകാശ കൗണ്‍സില്‍ അപലപിച്ചു. ഇറാന്‍ നടത്തുന്നത് ക്രൂരമായ ആക്രമണങ്ങളെന്നും യുഎന്‍ വ്യക്തമാക്കി. ഹോര്‍മുസ് കടലിടുക്ക് അടയ്ക്കാന്‍ ലക്ഷ്യമിട്ടുള്ള ഇറാന്റെ…

Read More

ഇനിയും കഥ തുടരും…
ഒന്നും അവസാനിച്ചിട്ടില്ല,
കൊല്ലപ്പെട്ടത് 500 അമേരിക്കൻ സൈനികർ. ഖാംനഈയുടെ രക്തസാക്ഷിത്വത്തിന് കനത്ത വില നൽകേണ്ടി വരുമെന്നും ഇറാൻ

യുദ്ധം ആരംഭിച്ച് അഞ്ച് ദിവസത്തിനിടെ 500 അമേരിക്കൻ സൈനികർ കൊല്ലപ്പെട്ടെന്ന് വ്യക്തമാക്കി ഇറാൻ. ആറ് സൈനികർ കൊല്ലപ്പെട്ടു എന്ന അമേരിക്കയുടെ വാദത്തിനിടെയാണ് ഇറാൻ സുപ്രിം നാഷനൽ സെക്യൂരിറ്റി കൗൺസിൽ സെക്രട്ടറി അലി ലാരിജാനി കണക്കുമായി രംഗത്ത് വന്നിരിക്കുന്നത്.സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ എക്സിൽ പോസ്റ്റ് ചെയ്ത ഒരു സന്ദേശത്തിലാണ് അദ്ദേഹം ഇക്കാര്യം വിശദമാക്കിയിരിക്കുന്നത്. യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ അദ്ദേഹം നിശിതമായി വിമർശിച്ചു. യുദ്ധത്തിൽ പ്രവേശിക്കാനുള്ള വാഷിംഗ്‌ടണിന്റെ തീരുമാനം രൂപപ്പെടുത്താൻ ഇസ്റാഈൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെ അനുവദിച്ചുവെന്ന് ആരോപിക്കുകയും…

Read More

ഇറാന്‍ ആക്രമണത്തെ ന്യായീകരിച്ച് ഡോണള്‍ഡ് ട്രംപ് ; എത്ര കാലം യുദ്ധം തുടരാനും അമേരിക്കക്ക് സാധിക്കും

വാഷിങ്ടണ്‍: ഇറാന് നേരെയുള്ള ഇസ്രായേലിന്റെയും അമേരിക്കയുടെയും സംയുക്ത ആക്രമണത്തെ ന്യായീകരിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഇറാന്‍ ആണവായുധം നിര്‍മിക്കുന്നത് ലോകത്തിന് ഭീഷണിയെന്നാവര്‍ത്തിച്ച് ട്രംപ്. മുന്നറിയിപ്പുകളെല്ലാം ഇറാന്‍ അവഗണിച്ചു. ഇനിയും സൈനിക നടപടി തുടരുമെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു. ലോക സുരക്ഷക്കായാണ് ഇറാനെ ആക്രമിച്ചത്. ബാലിസ്റ്റിക് മിസൈലുകള്‍ അമേരിക്കക്ക് ഭീഷണിയാണ്. എത്ര കാലം യുദ്ധം തുടരാനും അമേരിക്കക്ക് സാധിക്കും. ഇറാന്‍ നാവിക സേനയുടെ 10 കപ്പലുകളാണ് തകര്‍ത്തതെന്നും ട്രംപ് പറഞ്ഞു. ഇറാന്‍-ഇസ്രായേല്‍ സംഘര്‍ഷത്തില്‍ നിര്‍ണായക പ്രതികരണവുമായി യുഎസ് പ്രതിരോധ…

Read More

ലോകം കാത്തിരുന്ന ചോദ്യത്തിന് ട്രംപിന്‍റെ ഞെട്ടിക്കുന്ന മറുപടി; ഇറാനെതിരെയുള്ള നീക്കം അവസാനിപ്പിക്കില്ല, നാലാഴ്ച വരെ നീണ്ടേക്കുമെന്ന് പ്രസിഡന്‍റ്

വാഷിംഗ്ടണ്‍: ഇറാനുമായുള്ള സൈനിക സംഘർഷം എത്രകാലം നീണ്ടുനില്‍ക്കുമെന്ന കാര്യത്തില്‍ ആദ്യമായി വ്യക്തത വരുത്തി യുഎസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ്. ഇറാനെതിരെയുള്ള യുഎസ് സൈനിക നടപടികള്‍ ഏകദേശം നാല് ആഴ്ചയോളം നീണ്ടുനിന്നേക്കാമെന്ന സൂചനയാണ് അദ്ദേഹം നല്‍കിയത്. ഡെയ്‌ലി മെയിലിന് നല്‍കിയ ഹ്രസ്വമായ ടെലിഫോണ്‍ അഭിമുഖത്തിലാണ് വൈറ്റ് ഹൗസിന്റെ ഭാവി പദ്ധതികളെക്കുറിച്ച്‌ ട്രംപ് മനസ് തുറന്നത്. ഇറാൻ ശക്തമായ ഒരു രാജ്യമാണെങ്കിലും ഈ പ്രക്രിയ നാല് ആഴ്ചയോ അതില്‍ കുറവോ സമയത്തിനുള്ളില്‍ പൂർത്തിയാക്കാൻ സാധിക്കുമെന്നാണ് താൻ കരുതുന്നതെന്ന് ട്രംപ് വ്യക്തമാക്കി….

Read More

ഇറാനിലെ പുതിയ നേതൃത്വവുമായി ചര്‍ച്ചക്ക് തയ്യാറെന്ന് ട്രംപ്

വാഷിങ്ടണ്‍: ഇസ്രായേലിനും യുഎസ് സൈനിക താവളങ്ങള്‍ക്ക് നേരെയും ഇറാന്‍ ആക്രമണം കടുപ്പിക്കുന്നതിനിടെ ഇറാനിലെ പുതിയ നേതൃത്വവുമായി ചര്‍ച്ചക്ക് തയ്യാറാണെന്ന് അറിയിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ്. ഇറാന്റെ പുതിയ നേതൃത്വം തന്റെ ഭരണകൂടവുമായി സംസാരിക്കാന്‍ ആഗ്രഹിക്കുന്നുവെന്നും അങ്ങനെ ചെയ്യാന്‍ പദ്ധതിയിടുന്നുവെന്നും യുഎസ് പ്രസിഡന്റ് പറഞ്ഞു. ‘അവര്‍ സംസാരിക്കാന്‍ ആഗ്രഹിക്കുന്നു, ഞാനും സംസാരിക്കാന്‍ സമ്മതിച്ചു, അതിനാല്‍ ഞാന്‍ അവരുമായി സംസാരിക്കും,’ ട്രംപ് പറഞ്ഞതായി ദി അറ്റ്‌ലാന്റിക് മാഗസിന്‍ റിപ്പോര്‍ട്ട് ചെയ്തു. ‘അവര്‍ അത് നേരത്തെ ചെയ്യണമായിരുന്നു. വളരെ പ്രായോഗികവും…

Read More

വൻ തിരിച്ചടിയുമായി ഇറാൻ; മിസൈൽ ആക്രമണത്തിൽ ഇസ്രായേലിൽ ഒമ്പത് പേർ കൂടി കൊല്ലപ്പെട്ടു;ഹേർമുസ് കടലിടുക്ക് അടക്കില്ലെന്ന് ഇറാൻ

അമേരിക്കയുടെ വിമാനവാഹിനിക്കപ്പലായ USS അബ്രഹാം ലിങ്കനെതിരെ 4 ബാലിസ്റ്റിക് ഹൈപ്പർ സോണിക് മിസൈലുമായി ഇറാൻ ആക്രമിച്ചു. കപ്പലിൽ മിസൈൽ പതിച്ചതായിട്ടാണ് അറിവ് നാശനഷ്ടങ്ങളെ കുറിച്ച് വിവരം അറിവായിട്ടില്ല. അതേസമയം, ഇസ്രായേൽ ഇറാൻ നടത്തിയ പ്രത്യാക്രമണത്തിൽ ഇസ്രായേലിൽ ഒമ്പത് പേർ കൂടി കൊല്ലപ്പെട്ടു. ഇതോടെ മൊത്തം കൊല്ലപ്പെട്ടവരുടെ എണ്ണം 15 ആയി. 23 പേർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഇറാൻ്റെ മിസൈൽ വീണാണ് മരണം. ജറുസലേമിൽ നിന്ന് 30 കിലോ മീറ്റർ അകലെയാണ് ആക്രമണം. ആദ്യം നാലു പേർ കൊല്ലപ്പെട്ടു…

Read More

ആയത്തുല്ല അലി ഖാംനഈ കൊല്ലപ്പെട്ടു; സ്ഥിരീകരിച്ച്‌ ഇറാൻ; അന്ത്യമാകുന്നത് ഒരു യുഗത്തിന്

ടെഹ്റാൻ :ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഈ കൊല്ലപ്പെട്ട വിവരം ഇറാന്റെ ഔദ്യോഗിക വാർത്താ ഏജൻസികള്‍ സ്ഥിരീകരിച്ചു ഇറാന്റെ ഔദ്യോഗിക വാർത്താ ഏജൻസികളായ തസ്നിം (Tasnim), ഫാർസ് (Fars) എന്നിവയാണ് 86 വയസ്സുകാരനായ ഖാംനഈയുടെ മരണം സ്ഥിരീകരിച്ചത്. ശനിയാഴ്ച അമേരിക്കയും ഇസ്റാഈലും സംയുക്തമായി ടെഹ്‌റാനിലെ ഖാംനഈയുടെ വസതി ലക്ഷ്യമിട്ട് നടത്തിയ വ്യോമാക്രമണത്തിലാണ് അദ്ദേഹം കൊല്ലപ്പെട്ടത്. ആയത്തുല്ല അലി ഖാംനഈ കൊല്ലപ്പെട്ടതായി അമേരിക്കൻ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നേരത്തെ ഔദ്യോഗികമായി സ്ഥിരീകരിച്ചിരുന്നു. തന്റെ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ…

Read More

ഗൾഫ് രാജ്യങ്ങളിൽ ഇറാന്റെ മിസൈൽ വർഷം; അബുദാബിയിൽ ഒരാൾ കൊല്ലപ്പെട്ടു

യുഎസ്- ഇസ്രയേൽ സംയുക്തമായി ഇറാനെതിരെ ആക്രമണം ആരംഭിച്ചതിനു പിന്നാലെ ബഹ്റൈൻ, കുവൈത്ത്, അബുദാബി, ഖത്തർ, സൗദി അറേബ്യ എന്നിവിടങ്ങളിൽ സ്ഫോടനം. ഗൾഫ് രാജ്യങ്ങളിലെ യുഎസ് താവളങ്ങളെ ലക്ഷ്യമിട്ട് ഇറാനാണ് ആക്രമണം നടത്തിയത്. അബുദാബിയിൽ സ്‌ഫോടനത്തിൽ ഒരാൾ കൊല്ലപ്പെട്ടു. ഇയാൾ ഏഷ്യൻ വംശജനാണെന്നാണ് കൊല്ലപ്പെട്ടത്.ബഹ്റൈനിൽ അടിയന്തര സൈറൺ മുഴങ്ങിയതായും അൽജസീറ റിപ്പോർട്ട് ചെയ്യുന്നു. ബഹ്റൈനിൽ നിന്നുള്ള ദൃശ്യങ്ങളെന്ന തരത്തിൽ നിരവധി വീഡിയോകൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.ബഹ്റൈനിൽ അഞ്ചോളം സ്ഫോടന ശബ്ദങ്ങൾ കേട്ടതായി പ്രദേശവാസികൾ പറയുന്നു. ബഹ്‌റൈൻ ജുഫൈർ ഭാഗത്താണ്…

Read More

വെനസ്വേലയ്ക്ക് നേരെ യുഎസ് ആക്രമണം, പ്രസിഡന്റിനെയും, ഭാര്യെയും ബന്ദിയാക്കി : അടിയന്തരാവസ്ഥ

കാരക്കസ്: ലാറ്റിന്‍ അമേരിക്കന്‍ രാഷ്ട്രമായ വെനസ്വേലയില്‍ അമേരിക്ക വ്യോമാക്രമണം നടത്തിയതായി റിപ്പോര്‍ട്ട്. വെനസ്വേലയിലെ സൈനിക താവളങ്ങള്‍ ഉള്‍പ്പെടെ ലക്ഷ്യമിട്ടായിരുന്നു ശനിയാഴ്ച പുലര്‍ച്ചെ ഒന്നരയോടെ ആക്രമണം നടന്നത് എന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ നിര്‍ദേശ പ്രകാരമാണ് ആക്രമണം എന്ന് യുഎസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് റിപ്പോര്‍ട്ടുകള്‍ പറയുന്നു. നാശ നഷ്ടങ്ങള്‍ ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. ആക്രമണം ട്രംപ് സ്ഥിരീകരിച്ചു. വ്യോമാക്രമണത്തിന് പിന്നാലെ വെനസ്വലൻ പ്രസിഡന്റ് നിക്കോളാസ് മഡൂറോയേയും ഭാര്യയേയും ബന്ദിയാക്കി അമേരിക്ക. ഇരുവരെയും രാജ്യത്തിന്…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial