തിരുവനന്തപുരം: ജോലിയിൽ നിന്ന് വിരമിച്ച ജഡ്ജിയുടെ പേരില്‍ ഓണ്‍ലൈന്‍ തട്ടിപ്പിന് ശ്രമം നടത്തായി പരാതി. ജഡ്ജി ജോലിചെയ്തിരുന്ന കോടതിയിലെ അഭിഭാഷകനില്‍ നിന്ന് പണം തട്ടാനാണ് ശ്രമമുണ്ടായത്. ജഡ്ജിയുടെ ഫേസ്ബുക്ക് അക്കൗണ്ടില്‍ നിന്ന് 25,000 രൂപ ആവശ്യപ്പെട്ട് അഭിഭാഷകന് സന്ദേശം അയക്കുകയായിരുന്നു. തിരുവനന്തപുരം വഞ്ചിയൂര്‍ കോടതി അഭിഭാഷകനായ നെയ്യാറ്റിന്‍കര നാഗരാജുവിന്റെ ഫേസ്ബുക്ക് മെസ്സഞ്ചറിലേക്കാണ് സന്ദേശം വന്നത്. ഇരുവരും സുഹൃത്തുക്കളായതിനാൽ പണം ലഭ്യമാകുമെന്ന് മനസിലാക്കിയ തട്ടിപ്പുകാർ കള്ളക്കഥയും പറഞ്ഞിരുന്നു.
വിരമിച്ച വിജിലന്‍സ് കോടതി ജഡ്ജിയുടെ ഫേസ്ബുക്ക് അക്കൗണ്ടില്‍ നിന്നായിരുന്നു സന്ദേശം എത്തിയത്. സുഹൃത്തിന് അത്യാവശ്യമായി പണം ആവശ്യമുണ്ടെന്നും 25,000 രൂപ താന്‍ പറയുന്ന അക്കൗണ്ടിലേക്ക് അയച്ച് നല്‍കണം എന്നുമായിരുന്നു സന്ദേശത്തിൽ പറഞ്ഞിരുന്നത്. തന്റെ കൈയില്‍ പണമില്ലെന്ന് പറഞ്ഞപ്പോള്‍ മറ്റാരോടെങ്കിലും വാങ്ങി നല്‍കാമോ എന്നും ചോദിച്ചിരുന്നു. അതേസമയം അടുത്ത ദിവസം മെസ്സഞ്ചറിലൂടെ തന്നെ ഇത്തരത്തില്‍ പണം ചോദിച്ച് ഒരു സന്ദേശം വന്നിരുന്നുവെന്ന് നാഗരാജു പറയുമ്പോഴാണ് ഫേസ്ബുക്ക് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതായി ജഡ്ജി മനസിലാക്കുന്നത്. തുടര്‍ന്ന് ഇരുവരും പോലീസില്‍ പരാതി നല്‍കുകയായിരുന്നു. തട്ടിപ്പിന് പിന്നിൽ ആരാണെന്ന് പോലീസ് അന്വേഷിച്ച് വരികയാണ്.
