ആലപ്പുഴ: കുട്ടനാട് താലൂക്ക് പരിധിയിലെ മിക്ക സ്കൂളുകളിലും പൊതുവഴികളിലും വെള്ളക്കെട്ട്. കുട്ടനാട് താലൂക്കിലെ പ്രൊഫഷണൽ കോളേജ് ഒഴികെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ ( ജൂൺ 21) അവധി. ആലപ്പുഴ ജില്ല കളക്ടറാണ് അവധി പ്രഖ്യാപിച്ചത്. അങ്കണവാടികൾക്കും ട്യൂഷൻ സെൻററുകൾക്കും അവധി ബാധകമാണ്. മുൻ നിശ്ചയിച്ച പരീക്ഷകൾക്ക് മാറ്റമില്ല.
ഇന്ന് കുട്ടനാട്ടിലെ വിവിധ പ്രദേശങ്ങള്‍ കളക്ടര്‍ സന്ദര്‍ശിച്ചിരുന്നു. വടക്കേ വാവക്കാട്, പരുത്തിവളവ്, ആറുപങ്ക് പാടശേഖരങ്ങള്‍, എസ്എന്‍ഡിപി എച്ച്എസ്എസ് ഉള്‍പ്പടെയുള്ള സ്ഥലങ്ങളാണ് സന്ദര്‍ശിച്ചത്. ജനങ്ങളുടെ ആശങ്കകളും ബുദ്ധിമുട്ടുകളും നേരിട്ട് മനസിലാക്കി സ്ഥിതിഗതികള്‍ വിലയിരുത്തി. ഈ സാഹചര്യത്തില്‍ ആവശ്യമായ എല്ലാ നടപടികളും സര്‍ക്കാര്‍ തലത്തില്‍ സ്വീകരിക്കുമെന്നും അദ്ദേഹം ഉറപ്പ് നൽകി.
മടവീഴ്ചയുണ്ടായ പാടശേഖരങ്ങളിലെ ദുര്‍ബല പ്രദേശങ്ങളില്‍ കല്ല് കെട്ടാനുള്ള സഹായം അടിയന്തരമായി നല്‍കും. കുട്ടനാട്ടിലെ കഞ്ഞിവീഴ്ത്തല്‍ കേന്ദ്രങ്ങള്‍ ഉള്‍പ്പടെയുള്ള ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ തുടരാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനും കുടിവെള്ളം, ഭക്ഷണം, വൈദ്യസഹായം എന്നിവ ഉറപ്പാക്കാനും നിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്.
നിരവധിയാളുകള്‍ സോഷ്യല്‍ മീഡിയ വഴിയും അല്ലാതെയും ഓരോ സ്ഥലത്തേയും സ്ഥിതിഗതികള്‍ അറിയിച്ചിരുന്നു. കുട്ടനാടിന്‍റെ സാധാരണ നില വീണ്ടെടുക്കുന്നതിനായി എല്ലാവിധ പിന്തുണയും സഹായവും ഉണ്ടാകുമെന്ന് ഉറപ്പുനല്‍കുന്നുവെന്നും കളക്ടര്‍ പറഞ്ഞു. ഡെപ്യൂട്ടി കളക്ടര്‍ പ്രേംജി, പഞ്ചായത്ത് പ്രസിഡന്‍റ് എം സി പ്രസാദ് തുടങ്ങിയവരും ഉദ്യോഗസ്ഥരും തദ്ദേശ സ്ഥാപന പ്രതിനിധികളും കളക്ടറിന് ഒപ്പമുണ്ടായിരുന്നു.
