കൊല്ലം: കൊല്ലം കടപ്പാക്കടയിൽ മകനെ കൊലപ്പെടുത്തിയ ശേഷം പിതാവ് ജീവനൊടുക്കി. കടപ്പാക്കട അക്ഷയ നഗർ സ്വദേശി വിഷ്ണുവാണ് കൊല്ലപ്പെട്ടത്. പിതാവ് ശ്രീനിവാസ പിള്ളയാണ് ആത്മഹത്യ ചെയ്തത്. അഭിഭാഷകനാണ് മരിച്ച ശ്രീനിവാസ പിള്ള. വിഷ്ണുവും ശ്രീനിവാസപിള്ളയും മാത്രമാണ് അക്ഷയ നഗറിലെ വീട്ടിൽ വീട്ടിൽ കഴിഞ്ഞിരുന്നത്. ശ്രീനിവാസപിള്ളയുടെ മകളും ഭാര്യയും തിരുവനന്തപുരത്താണ് താമസിക്കുന്നത്.
മകൾ വീട്ടിലെത്തിയപ്പോഴാണ് പിതാവിനെയും സഹോദരനെയും മരിച്ച നിലയിൽ കണ്ടെത്തിയത്. വീട്ടിലെ ഹാളിലാണ് വിഷ്ണുവിന്റെ മൃതദേഹം കിടന്നിരുന്നത്. തൊട്ടടുത്തുള്ള മുറിയിൽ ശ്രീനിവാസ പിള്ളയെ തൂങ്ങി മരിച്ച നിലയിലും കണ്ടെത്തി. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. വിഷ്ണുവിന് ചില മാനസിക ബുദ്ധിമുട്ടുകൾ ഉണ്ടായിരുന്നുവെന്നാണ് ലഭിക്കുന്ന വിവരം. കുറച്ച് നാളുകൾക്ക് മുൻപ് ഇയാൾ കെട്ടിടത്തിന് മുകളിൽ നിന്ന് ചാടി കാലൊടിഞ്ഞിട്ടുണ്ടെന്ന് സ്ഥലത്തെ കൗൺസിലർ പറഞ്ഞു.