കോഴിക്കോട്: കല്യാണ വീട്ടിൽ ക്ഷണിക്കാതെയെത്തിയ അതിഥിയുടെ പരാക്രമം. കോഴിക്കോട് പന്നിയങ്കരയിലാണ് കല്യാണ വീട്ടിൽ ക്ഷണിക്കാതെ എത്തിയ യുവാവ് ആക്രമണം നടത്തിയത്. ആക്രമണത്തെ തുടർന്ന് വരൻ്റെ സുഹൃത്തിന് പരിക്ക്. പന്നിയങ്കര സ്വദേശി ഇൻസാഫിൻ കവിളിൽ കുത്തേറ്റതിനെ തുടർന്ന് ബീച്ചാശുപത്രിയിൽ പ്രവേശിച്ചു. ബാർബർ ഷോപ്പിൽ കത്തി എടുത്ത് കവിളിൽ വരുകയായിരുന്നു. ആക്രമണം നടത്തിയ ചക്കുടവ് സ്വദേശി മുബീന് വേണ്ടി പൊലീസ് അന്വേഷണം ആരംഭിച്ചു.
ഇന്നലെ രാത്രിയാണ് സംഭവം. പന്നിയങ്കര സ്വദേശിയായ വിഷ്ണുവിൻ്റെ വിവാഹമായിരുന്നു. സുഹൃത്തായ ഇൻസാഫും കല്യാണത്തിനെത്തിയിരുന്നു. തുടർന്നാണ് മുബീൻ എന്നയാളും ഇവിടേക്കെത്തുന്നത്. അവിടെയുള്ള ആളുകളുമായി പരിചയപ്പെട്ട് മദ്യപിച്ചു. വിഷ്ണു വിചാരിച്ചത് സഹോദരൻ്റെ കൂട്ടുകാരനായിരിക്കുമെന്നാണ്. സഹോദരൻ കരുതിയത് വിഷ്ണുവിൻ്റെ സുഹൃത്തായിരിക്കുമെന്നാണ്. എന്നാൽ മദ്യപിച്ചതിന് ശേഷം ഇയാൾ വീട്ടിൽ ബഹളം വെക്കാനാരംഭിച്ചു. തുടർന്നാണ് മനസിലായത് ഇയാൾ ക്ഷണിക്കാതെ എത്തിയതാണെന്ന്. തുടർന്ന് വിഷ്ണുവിൻ്റെ സുഹൃത്തുക്കൾ ഇയാളെ വീടിന് പുറത്തേക്ക് കൊണ്ടുപോയി.
എന്നാൽ അരമണിക്കൂറിന് ശേഷം ഇയാൾ തിരികെയെത്തി. തുടർന്നുണ്ടായ തർക്കത്തിനൊടുവിലാണ് ഇൻസാഫിൻ്റെ മുഖത്ത് കത്തി കൊണ്ട് വരുന്നത്. ഇൻസാഫിൻ്റെ മുഖത്ത് ആഴത്തിൽ മുറിവേറ്റിട്ടുണ്ട്. ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മുബീൻ ലഹരിക്കടിമയാണെന്ന് വ്യക്തമായി വ്യക്തമാക്കുന്നു. സംഭവ സ്ഥലത്ത് നിന്ന് ഇയാൾ ഓടി രക്ഷപ്പെട്ടു. മുബീനായി തെരച്ചിൽ ആരംഭിച്ചതായി പൊലീസ് വ്യക്തമാക്കി.
