അബുജ: കനത്ത മഴയിൽ നൈജീരിയയിൽ മിന്നല്‍പ്രളയം. മരിച്ചവരുടെ എണ്ണം 117 ആയി. നിരവധിപേരെ കാണാതായതായി റിപ്പോർട്ട്. ആയിരക്കണക്കിന് വീടുകളാണ് തകര്‍ന്നത്. വ്യാഴാഴ്ച്ച 21 പേർ വെള്ളപ്പൊക്കത്തില്‍ മരിച്ചെങ്കിൽ ഇന്നലെ മരണസംഖ്യ കുത്തനെ ഉയര്‍ന്നതായി നൈജര്‍ സ്റ്റേറ്റ് എമര്‍ജന്‍സി മാനേജ്മെന്റ് ഏജന്‍സി മേധാവി ഇബ്രാഹിം ഹുസൈനി പറഞ്ഞു. നൈജീരിയയിലെ നൈജര്‍ സംസ്ഥാനത്താണ് കനത്തമഴയെത്തുടർന്ന് മിന്നല്‍പ്രളയം ഉണ്ടായത്.
നൈജറില്‍ ബുധനാഴ്ച രാത്രിയിലാണ് കനത്ത മഴയും മിന്നല്‍പ്രളയവും ഉണ്ടായത്. നിരവധി ആളുകള്‍ ഇപ്പോഴും വെള്ളപ്പൊക്കത്തില്‍ കുടുങ്ങി കിടക്കുകയാണ്. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നതായി ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. 2022ലും നൈജീരിയയില്‍ വെള്ളപ്പൊക്കം കനത്ത നാശം വിതച്ചിരുന്നു. 600ലധികം പേര്‍ മരിക്കുകയും ഏകദേശം 1.4 ദശലക്ഷം ആളുകളെ മാറ്റിപ്പാര്‍പ്പിക്കുകയും ചെയ്തിരുന്നു. 4,40,000 ഹെക്ടര്‍ കൃഷിഭൂമിയും നശിച്ചിരുന്നു
