മൂവാറ്റുപുഴ: വീട്ടിൽ അതിക്രമിച്ച് കയറി മർദിച്ച കേസിൽ പ്രതി പൊലീസ് പിടിയിൽ. മുളവൂരിൽ വീട്ടിൽ അതിക്രമിച്ച് കയറി ഭാര്യാസഹോദരിയെയും മറ്റും ആക്രമിച്ച കേസിലാണ് ഓണക്കൂർ പിറമാടം നടുക്കുടിയിൽ രാജേഷ് ബാലൻ (30)നെ പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളെ മൂവാറ്റുപുഴ പൊലീസാണ് കസ്റ്റിയിൽ എടുത്തത്.
മുളവൂരുള്ള വീട്ടിലാണ് അതിക്രമിച്ചുകയറി ഭാര്യാ സഹോദരിയെ പ്രഷർ കുക്കർകൊണ്ട് അടിച്ചത്. കുട്ടികൾക്കും ഭാര്യയുടെ മാതാപിതാക്കൾക്കും ഇയാളുടെ ആക്രമണത്തിൽ പരിക്കേറ്റിരുന്നു. വധശ്രമത്തിനും ജെ.ജെ ആക്ട് പ്രകാരവും കേസെടുത്തു. സബ് ഇൻസ്പെക്ടർ മാഹിൻ സലിം, സീനിയർ സിവിൽ പൊലീസ് ഓഫിസർ സിദ്ദീഖ് എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം നടത്തി പ്രതിയെ പിടികൂടിയത്.

