തിരുവനന്തപുരം: വർക്കലയിൽ സ്വന്തം വീട്ടിലെ കിണറ്റിനുള്ലിൽ ചാടി വീട്ടമ്മ ജീവനൊടുക്കി. വർക്കല ഇലകമൺ പുതുവലിൽ വിദ്യാധരവിലാസത്തിൽ സിന്ധുവാണ് മരിച്ചത്. ഇവരുടെ ആത്മഹത്യാ കുറിപ്പ് കണ്ടെത്തി. സാമ്പത്തിക ബാദ്ധ്യത മൂലം ജീവനൊടുക്കുന്നുവെന്ന് എഴുതിയ കുറിപ്പാണ് വീട്ടിൽ നിന്ന് കണ്ടെത്തിയത്.
സംഭവം ആത്മഹത്യയാണെന്ന നിഗമനത്തിലാണ് പൊലീസ്. മൃതദേഹം പാരിപ്പള്ലി മെഡിക്കൽ കോളേജിലേക്ക് മാറ്റി. ഇന്ന് രാവിലെയാണ് സിന്ധുവിനെ വീട്ടിൽ നിന്ന് കാണാതായത്. പിന്നാലെ മക്കളായ നന്ദുദാസും, വിധുൻദാസും അമ്മയെ തിരക്കിയിറങ്ങി. എന്നാൽ സിന്ധുവിനെ കണ്ടെത്താനായില്ല. തുടർന്ന് അയിരൂർ പോലീസ് സ്റ്റേഷനിലെത്തി പരാതി നൽകി.
ഇതിന് പിന്നാലെ വീട്ടിലെ കിണറ്റിനരികിൽ സിന്ധുവിന്റെ ഒരു ചെരുപ്പ് കണ്ടെത്തി. ഇതോടെ 100 അടിയിലധികം താഴ്ചയുള കിണറിനകത്ത് പരിശോധന നടത്തി മൃതദേഹം കണ്ടെത്തുകയായിരുന്നു. പൊലീസ് വിവരമറിയിച്ചതിന് പിന്നാലെ വർക്കല ഫയർഫോഴ്സ് എത്തി മൃതദേഹം കിണറ്റിൽ നിന്ന് പുറത്തെടുക്കുകയായിരുന്നു.
ഭർത്താവ് തുളസീദാസ് വർഷങ്ങളായി വിദേശത്താണ്. മക്കൾക്കും ഭർത്താവിന്റെ അസം ഒപ്പമാണ് സിന്ധു വീട്ടിൽ താമസിച്ചിരുന്നത്.

