ചണ്ഡീഗഡ്: കോൺഗ്രസിൽ സ്ത്രീകൾക്ക് സീറ്റ് ലഭിക്കണമെങ്കിൽ സ്വന്തം ശരീരംകൂടി കാഴ്‌ച്ചവയ്‌ക്കേണ്ട സാഹചര്യമെന്ന വിമർശനവുമായി വനിതാ നേതാവ്. ഹരിയാനയിലെ കോൺഗ്രസ് നേതാവും നിയമസഭാംഗവുമായ ശാരദ രത്തോർ ആണ് കോൺഗ്രസ് നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനവുമായി രംഗത്തെത്തിയത്. ഹരിയാനയിൽ നിയമസഭ തെരഞ്ഞെടുപ്പിന് ആഴ്ചകൾ മാത്രം അവശേഷിക്കവെയാണ് ശാരദയുടെ വെളിപ്പെടുത്തൽ എന്നത് കോൺഗ്രസിന് വലിയ തിരിച്ചടിയായിരിക്കുകയാണ്.
ബിജെപി ഐടി സെൽ മേധാവി അമിത് മാളവ്യയാണ് ശാരദ രത്തോർ പാർട്ടി പ്രവർത്തകരോട് ഈ ദുരവസ്ഥ പങ്കുവെക്കുന്ന വീഡിയോ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവച്ചത്. കേരളത്തിന് പിന്നാലെ കാസ്റ്റിംഗ് കൗച്ച് എന്ന തലക്കെട്ടോടെയാണ് വീഡിയോ എക്സിൽ പങ്കുവച്ചത്.
കേരളത്തിൽ നിന്നുള്ള കോൺഗ്രസിന്റെ പ്രമുഖ നേതാവ് സിമി റോസ്ബെൽ ജോണും പാർട്ടിക്കുള്ളിലെ സ്ത്രീകൾ കാസ്റ്റിംഗ് കൗച്ചിന് ഇരയാകുന്നു എന്ന് വെളിപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ശാരദയുടെ ആരോപണവും. ലൈംഗികതയുടെ കണ്ണിലൂടെ മാത്രം സ്ത്രീകളെ കാണുകയും വിലയിരുത്തുകയും ചെയ്യുന്നതിന്റെ ഫലമാണിതെന്നാണ് ഉയരുന്ന ആക്ഷേപം

