ആശ്വാസകിരണം പദ്ധതിയില്‍ 2018 മുതലുള്ള അപേക്ഷകള്‍ അടിയന്തരമായി പരിഗണിക്കും

കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തപ്പോള്‍ സംസ്ഥാന സര്‍ക്കാരിനു പെട്ടെന്ന് ബോധോദയം! ആശ്വാസകിരണം സാമൂഹിക സുരക്ഷാ പദ്ധതിയില്‍ 2018 മുതല്‍ പൊടിപിടിച്ചുകിടക്കുന്ന അപേക്ഷകള്‍ അടിയന്തരമായി പരിഗണിക്കാന്‍ തീരുമാനം.

ചില വിഭാഗങ്ങള്‍ക്കു മസ്റ്ററിംഗ് പോലും ഇല്ലാതെ അപേക്ഷകള്‍ തീര്‍പ്പാക്കി ധനസഹായം അനുവദിക്കാന്‍ സാമൂഹിക നീതി വകുപ്പ് സ്‌പെഷല്‍ സെക്രട്ടറി കീഴുദ്യോഗസ്ഥര്‍ക്കു നിര്‍ദേശം നല്‍കി.

മാനസിക, ശാരീരിക വെല്ലുവിളികള്‍ നേരിടുന്ന കിടപ്പുരോഗികളെയും ഗുരുതര രോഗങ്ങളുള്ളവരെയും പരിചരിക്കുന്നവര്‍ക്കു പ്രതിമാസം 600 രൂപ ധനസഹായം നല്‍കുന്നതാണ് ആശ്വാസ കിരണം പദ്ധതി. രോഗികളെ പരിചരിക്കുന്നവര്‍ക്ക് അവരുടെ ഉപജീവനത്തിനായി തൊഴില്‍ ചെയ്യാന്‍ സാധിക്കാത്ത സാഹചര്യം കണക്കിലെടുത്ത് കേരള സാമൂഹ്യ സുരക്ഷാ മിഷന്‍ വഴിയാണു പദ്ധതി നടപ്പാക്കുന്നത്.

2018 ഏപ്രില്‍ ഒന്നു മുതലുളള അപേക്ഷകരെ സ്ഥിരമായ നാഡീസംബന്ധമായ വൈകല്യമുള്ള ഗുണഭോക്താക്കള്‍, പ്രായാധിക്യംകൊണ്ടും മറ്റു ഗുരുതര രോഗങ്ങളാല്‍ കിടപ്പിലായവരുമായ ഗുണഭോക്താക്കള്‍ എന്നിങ്ങനെ തരംതിരിച്ച് തുടര്‍ നടപടി സ്വീകരിക്കാനാണു നിര്‍ദേശം.

സ്ഥിരമായ നാഡീസംബന്ധമായ വൈകല്യമുള്ള വിഭാഗത്തില്‍പ്പെട്ട ഗുണഭോക്താക്കള്‍ക്ക് മസ്റ്ററിംഗ് ഒഴിവാക്കിയിട്ടുണ്ട്. ഈ വിഭാഗത്തില്‍പ്പെടുന്ന 2018 മാര്‍ച്ച് 31 നുശേഷമുള്ള അപേക്ഷകരെ അടിയന്തരമായി പരിഗണിക്കാനും നിര്‍ദേശമുണ്ട്.

രണ്ടാമത്തെ വിഭാഗത്തില്‍പെടുന്നവരില്‍നിന്നുള്ള ഓരോ അപേക്ഷകളും പ്രത്യേകമായി പരിഗണിച്ച് സൂക്ഷ്മ പരിശോധന നടത്തിയശേഷം സഹായം അനുവദിക്കണമെന്നും സാമൂഹിക നീതി വകുപ്പ് സ്‌പെഷല്‍ സെക്രട്ടറി നിര്‍ദേശം നല്‍കിയിട്ടുണ്ട്.

മുമ്പ് ധനസഹായം അനുവദിക്കാന്‍ ലൈഫ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്നതടക്കമുള്ള നിബന്ധനകള്‍ അധികൃതര്‍ മുന്നോട്ടുവച്ചിരുന്നു.

സര്‍ക്കാരിന്‍റെ സാമ്പത്തിക ബുദ്ധിമുട്ടുകാരണമാണ് 2018 മുതലുള്ള അപേക്ഷകള്‍ ഇതുവരെ പരിഗണിക്കാതിരുന്നതെന്നാണു സാമൂഹിക നീതി വകുപ്പ് അധികൃതര്‍ നല്‍കുന്ന സൂചന. ഓണം പോലുള്ള വിശേഷാവസരങ്ങളില്‍ മാത്രം കുറച്ചുപേര്‍ക്കു സര്‍ക്കാര്‍ തുക നല്‍കിയിരുന്നു.

അതിനിടെ കോടതി, ലീഗല്‍ സര്‍വീസ് അഥോറിറ്റി, മനുഷ്യാവകാശ കമ്മീഷന്‍ എന്നിവരെ സമീപിച്ചതിന്‍റെ അടിസ്ഥാനത്തിലും ചിലര്‍ക്കു സഹായധനം നല്‍കി.

അത്യാവശ്യമല്ലാത്ത പല കാര്യങ്ങള്‍ക്കും സര്‍ക്കാര്‍ കോടികള്‍ ചെലവഴിക്കുന്നതിനിടെയാണ് ആശ്വാസകിരണം പദ്ധതിയിലെ പാവം ഗുണഭോക്താക്കളെ മറന്നുപോയത്. ഒടുവില്‍, സാമ്പത്തികാവസ്ഥ മോശമായി തുടരുന്നതിനിടെതന്നെയാണ് ഭരണകാലാവധി അവസാനിക്കാന്‍ മാസങ്ങള്‍ മാത്രം ശേഷിക്കേ പെട്ടെന്ന് പഴയ അപേക്ഷകള്‍ പൊടിതട്ടിയെടുക്കുന്നത്.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: