പാലാ: പാലായിൽ കേരളാ കോൺഗ്രസ് എമ്മിന്റെ എതിർപ്പ് കാരണം ചെയർമാൻ സ്ഥാനം നഷ്ടപ്പെട്ട സിപിഐഎം കൗൺസിലർ ബിനു പുളിക്കക്കണ്ടം കറുപ്പ് വസ്ത്രം ഉപേക്ഷിക്കുന്നു. നിലപാട് ഇല്ലാത്ത ജോസ് കെ മാണിയോട് രാഷ്ട്രീയ യുദ്ധത്തിന് ഇല്ലെന്ന് ബിനു പുളിക്കക്കണ്ടം പറഞ്ഞു. ജോസ് കെ മാണി രാജ്യസഭ സീറ്റ് നൽകിയതിൽ സിപിഎം അണികൾക്കും എതിർപ്പുണ്ട്. ജോസ് കെ മാണി ജനങ്ങളിൽ നിന്ന് ഓടി ഒളിക്കുകയാണെന്നും ജനങ്ങളെ നേരിടാൻ മടിയുള്ളതുകൊണ്ടാണ് രാജ്യസഭയിലേക്ക് പോയതെന്നും പിൻവാതിലിലൂടെ അധികാരത്തിലെത്താൻ ശ്രമിക്കുന്നത് ശരിയല്ലെന്നും ബിനു പുളിക്കകണ്ടം പ്രതികരിച്ചു.
പാലായിൽ മത്സരിച്ചാൽ ജോസ് കെ മാണി ഇനി വിജയിക്കില്ലെന്ന് അറിയാം. പാലായിൽ സിപിഎം വോട്ടുകൾ കിട്ടിയാലും കേരള കോൺഗ്രസ് വോട്ടുകൾ കിട്ടില്ല. പാലാ നഗരസഭ ചെയർമാൻ സ്ഥാനത്തെ ചൊല്ലിയുള്ള പ്രതിഷേധത്തിൽ മുന്നിൽ നിന്ന ആളാണ് ബിനു. കേരള കോൺഗ്രസിന് നഗരസഭ ചെയർമാൻ സ്ഥാനം നൽകിയപ്പോൾ മുതലാണ് ബിനു കറുത്ത വസ്ത്രം ധരിച്ചു പ്രതിഷേധിച്ചത്. രാജ്യ സഭ സീറ്റ് നൽകിയതിന് പിന്നാലെ കറുത്ത വസ്ത്രം ഉപേക്ഷിക്കുകയാണെന്നും ബിനു പുളിക്കകണ്ടം പ്രതികരിച്ചു.
നേരത്തെ പാലാ നഗരസഭയിലെ എയര്‍പോഡ് മോഷണ കേസ് സജീവമാക്കാന്‍ മാണി ഗ്രൂപ്പ് ശ്രമിച്ചിരുന്നു. കേസില്‍ നഗരസഭയിലെ സിപിഎം കൗണ്‍സിലര്‍ ബിനു പുളിക്കക്കണ്ടത്തിനെ അറസ്റ്റ് ചെയ്യാന്‍ പൊലീസിനു മേല്‍ മാണി ഗ്രൂപ്പിലെ ഒരു വിഭാഗം നേതാക്കള്‍ സമ്മര്‍ദം ശക്തമാക്കിയിരുന്നു. തന്‍റെ എയര്‍പോഡ് നഗരസഭ കൗണ്‍സില്‍ ഹാളില്‍ വച്ച് സിപിഎം കൗണ്‍സിലര്‍ ബിനു പുളിക്കക്കണ്ടം മോഷ്ടിച്ചു എന്നായിരുന്നു മാണി ഗ്രൂപ്പ് കൗണ്‍സിലര്‍ ജോസ് ചീരാങ്കുഴിയുടെ പരാതി ഉയർത്തിയത്.
‘ജോസ് കെ മണിക്ക് നിലപാടില്ല, നിലനിൽപ്പിനായി അപേക്ഷിക്കുന്നവരോട് യുദ്ധത്തിനില്ല’; കറുപ്പ് വസ്ത്രം ഉപേക്ഷിക്കാൻ ബിനു പുളിക്കക്കണ്ടം
