തിരുവനന്തപുരം: റേഷൻ വിതരണത്തില്‍ സമയക്രമം ഏര്‍പ്പെടുത്തി പൊതുവിതരണ വകുപ്പ് പുറത്തിറക്കിയ ഉത്തരവ് മരവിപ്പിക്കാൻ നിര്‍ദ്ദേശം നല്‍കി മന്ത്രി ജി ആര്‍ അനില്‍. മന്ത്രി അറിയാതെയാണ് പൊതുവിതരണ വകുപ്പ് ഉത്തരവിറക്കിയത്. തന്നെ അറിയിക്കാതെ ഉത്തരവ് ഇറക്കിയതില്‍ മന്ത്രിക്ക് അമര്‍ഷമുണ്ട്.
മാസത്തില്‍ 15-ാം തീയതി വരെ മുൻഗണനാ വിഭാഗങ്ങള്‍ (മഞ്ഞ, പിങ്ക് കാര്‍ഡ് ഉടമകള്‍)ക്കും, ശേഷം പൊതുവിഭാഗങ്ങള്‍(നീല, വെള്ള കാര്‍ഡ് ഉടമകള്‍)ക്കും റേഷൻ നല്‍കാനുള്ള ഉത്തരവാണ് കഴിഞ്ഞ ദിവസം പുറത്തിറക്കിയത്. പുതിയ ക്രമീകരണത്തിന്റെ ആവശ്യമില്ലെന്ന് മന്ത്രി പറഞ്ഞു. ‘ഞാനോ ഓഫീസോ ഇങ്ങനെ ഒരു നിര്‍ദ്ദേശം നല്‍കിയിരുന്നില്ല. അനുമതിയില്ലാതെ ഇറക്കിയ ഉത്തരവ് മരവിപ്പിക്കും’, മന്ത്രി വ്യക്തമാക്കി.
പുതിയ രീതി നടപ്പാക്കിയാല്‍ റേഷൻ നഷ്ടമാകാനുള്ള സാധ്യതയേറെയാണെന്ന് റേഷൻവ്യാപാരികള്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.15-നു മുമ്പ് റേഷൻ വാങ്ങാൻ കഴിയാത്ത മുൻഗണനവിഭാഗത്തിന് പിന്നീട് നല്‍കുമോയെന്ന കാര്യത്തിലുള്‍പ്പടെ വ്യക്തതയുംഉണ്ടായിരുന്നില്ല.
