കേരള സർവകലാശാലാ വൈസ് ചാൻസലർ ഡോ. മോഹനൻ കുന്നുമ്മൽ പ്രകടമായ അധികാര ദുര്‍വിനിയോഗം നടത്തിയെന്നും രജിസ്ട്രാറെ സസ്പെന്‍ഡ് ചെയ്യാന്‍ വി സിക്ക് അധികാരമില്ലെന്നും മന്ത്രി ആര്‍ ബിന്ദു. വി സി നടത്തിയത് അമിതാധികാരപ്രയോഗമാണ്. താല്‍ക്കാലിക വി സിയാണ് നടപടി എടുത്തിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
വിദ്യാഭ്യാസ മേഖലയിലെ കലുഷിതമാക്കാന്‍ ആണ് ചാന്‍സലര്‍ നോക്കുന്നതെങ്കില്‍ ആ രീതിയില്‍ തന്നെ കൈകാര്യം ചെയ്യും. മികവിന്റെ പാതയില്‍ മുന്നോട്ടുപോകുന്ന സാഹചര്യത്തിലാണ് കടുത്ത കാവിവത്കരണ ശ്രമം നടക്കുന്നത്. മുന്നേറ്റത്തെ തടയാന്‍ കഴിയുന്നത്ര പ്രതിബന്ധങ്ങള്‍ സൃഷ്ടിക്കുന്നു. കാവിവത്കരണം അജണ്ടയുടെ ഭാഗമാണ്. നിയമനടപടിയുമായി രജസ്ട്രാര്‍ മുന്നോട്ട് പോകട്ടെ. സര്‍ക്കാരിന്റെ ഭാഗം സര്‍ക്കാരും നോക്കും. ഭരണഘടനയെ തന്നെ വെല്ലുവിളിക്കുന്ന പ്രവര്‍ത്തനങ്ങള്‍ രാജ്ഭവന്‍ കേന്ദ്രീകരിച്ച് നടത്തുന്നുണ്ടെന്നും എല്ലാം കാവിവത്കരണത്തിന്റെ ഭാഗമാണെന്നും മന്ത്രി ആർ ബിന്ദു പറഞ്ഞു.
