Headlines

മൂന്ന് വയസുള്ള മകളെ തടാകത്തിലേക്ക് എറിഞ്ഞ് കൊലപ്പെടുത്തി. അമ്മയും കാമുകനും പിടിയിൽ

അജ്മീർ: മൂന്ന് വയസുള്ള മകളെ തടാകത്തിലേക്ക് എറിഞ്ഞ് കൊലപ്പെടുത്തി. അമ്മയും കാമുകനും പിടിയിൽ. രാജസ്ഥാനിലെ അജ്മീറിലാണ് ദാരുണമായ സംഭവം. വാരണാസിയിൽ നിന്നുള്ള അഞ്ജലി സിങാണ് അജ്മീർ പോലീസിൻ്റെ പിടിയിലായത്. ഭർത്താവുമായി വേർപിരിഞ്ഞ ഇവർ മറ്റൊരാളുമായി ലിവ്-ഇൻ ബന്ധത്തിൽ ആയിരുന്നു. ഇവരിപ്പോൾ അജ്മീറിലാണ് താമസം. പുലർച്ചെ 4 മണിക്ക് പട്രോളിങ്ങിനിടെ അന സാഗർ തടാകത്തിന് സമീപം ഒരു സ്ത്രീയും പുരുഷനും കറങ്ങിനടക്കുന്നത് കണ്ടതായി അജ്മീർ എസ്പി വന്ദിത റാണ പറഞ്ഞു.


അന്വേഷണത്തിൽ താൻ വാരണാസിയിൽ നിന്നുള്ള അക്ലേഷ് ഗുപ്തയാണെന്നും അജ്മീറിലെ ഒരു റെസ്റ്റോറൻ്റിൽ ജോലി ചെയ്യുന്നുണ്ടെന്നും ഡാറ്റ നഗറിൽ താമസിക്കുന്നതാണെന്നും ഒപ്പമുണ്ടായിരുന്ന പുരുഷൻ പറഞ്ഞതായും പൊലീസ് പറഞ്ഞു.

ആദ്യം തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ച സ്ത്രീയെ പൊലീസ് അറസ്റ്റ് ചെയ്തു. സിസിടിവി ദൃശ്യങ്ങളും സംശയാസ്പദമായ മൊഴികളും മണിക്കൂറുകൾക്കുള്ളിൽ തന്നെ കേസ് തെളിയിക്കാൻ പോലീസിനെ സഹായിച്ചു.ചൊവ്വാഴ്ച രാത്രി 10 മണിക്ക് മക്കൾ പുറത്തുപോയെങ്കിലും എവിടെയോ നഷ്ടപ്പെട്ടുവെന്നും ഇപ്പോൾ അവളെ തിരയുകയാണെന്നുമായിരുന്നു സ്ത്രീയുടെ ആദ്യ മൊഴി

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: