തൃശൂരിൽ മൂന്ന് വർഷത്തിനിടെ രണ്ട് നവജാത ശിശുക്കളെ കൊലപ്പെടുത്തി കുഴിച്ചുമൂടിയ സംഭവത്തിൽ പ്രതികളായ പ്രതികളായ അനീഷയും ഭവിനും റിമാൻ്റിൽ. 14 ദിവസത്തേക്കാണ് റിമാൻ്റ് ചെയ്തത്.സംഭവത്തിൽ നിർണായക തെളിവുകൾ ശേഖരിച്ച് ഫൊറൻസിക് സംഘം നിർണായ തെളിവുകൾ ശേഖരിച്ചു. കൊല്ലപ്പെട്ട രണ്ടു കുഞ്ഞുങ്ങളുടെയും അസ്ഥിയുടെ അവശിഷ്ടങ്ങളാണ് കണ്ടെത്തിയത്. കുട്ടിയെ പ്രസവിച്ചത് യൂട്യൂബ് നോക്കിയാണെന്നാണ് അനീഷ പൊലീസ് നൽകിയ മൊഴി.തൃശൂർ
മെഡിക്കൽ കോളജിലെ ഫൊറൻസിക് മേധാവി ഡോക്ടർ ഉന്മഷിൻ്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് നിർണായ തെളിവുകൾ ശേഖരിച്ചത്. 2021ൽ നടന്ന ആദ്യ കുഞ്ഞിന്റെ കൊലപാതകത്തിലാണ് വെള്ളികുളങ്ങരയിലെ അനീഷയുടെ വീട്ടിൽ ഫോറൻസിക് സംഘം പരിശോധന നടത്തിയത്. ശ്രമകരമായ തെളിവു ശേഖരണത്തിൽ കുഞ്ഞിൻ്റെ കൈവിരലിന്റെ അസ്ഥികൾ ഉൾപ്പെടെ കണ്ടെത്തി.ആമ്പല്ലൂരിലെഭവിന്റെ വീട്ടിലാണ് 2024ൽ കൊല്ലപ്പെട്ട രണ്ടാമത്തെ കുഞ്ഞിൻ്റെ അസ്ഥിഭാഗങ്ങൾക്കായി പരിശോധന നടത്തിയത്. വീടിനോട് ചേർന്നുള്ള തോടിന് സമീപം അസ്ഥികൾ കണ്ടെത്തി.
ശേഖരിച്ച അസ്ഥിഭാഗങ്ങൾ ഡിഎൻഎ പരിശോധനയ്ക്ക് അയക്കുമെന്ന് പൊലീസ് വ്യക്തമാക്കി.പ്രതികളുടെ കുറ്റസമ്മതം മൊഴികൾക്കപ്പുറം ശാസ്ത്രീയ തെളിവുകൾ ശേഖരിക്കുകയാണ് അന്വേഷണ സംഘം.
യൂട്യൂബിന്റെ കൂടി സഹായത്തോടു കൂടിയാണെന്ന് പ്രസവം നടത്തിയത്തെനാണ് അനിഷ പൊലീസിന് മൊഴി നൽകി. ലാബ് ടെക്നീഷ്യൻ കോഴ്‌സ് പഠിച്ചപ്പോൾ ലഭിച്ച അറിവുകളും അനിഷക്ക് ഇക്കാര്യത്തിൽ സഹായകരമായി. രണ്ടുതവണ ഗർഭിണിയായപ്പോഴും ഗർഭാവസ്ഥ മറ്റുള്ളവരിൽ നിന്നും മറച്ചു പിടിക്കാൻ ഇറുക്കിയ വസ്ത്രങ്ങൾ ഒഴിവാക്കി, വയറിൽ തുണികെട്ടിയെന്നാണ് അനിഷ പൊലീസിന് നൽകിയ വിവരം.കുഞ്ഞുങ്ങളെ കൊലപ്പെടുത്തുന്നതിന് മുൻപായി ചിത്രങ്ങളും ദൃശ്യങ്ങളും ഫോണിൽ ചിത്രീകരിച്ചിരുന്നതായും യുവതി മൊഴി നൽകിയിട്ടുണ്ട്
