മലപ്പുറം : മലപ്പുറത്ത് വീണ്ടും നിപ്പ സ്ഥിരീകരിച്ചു. പെരിന്തൽമണ്ണയിൽ ആശുപത്രിയിൽ ചികിത്സയിലായിരുന്ന മഞ്ചേരി സ്വദേശിയായ 42 വയസ്സുകാരിക്കാണ് നിപ്പ രോഗബാധ സ്ഥിരീകരിച്ചത്. യുവതി ഒരാഴ്ചയായി പനി ബാധിച്ച് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. യുവതിയുടെ രോഗത്തിൽ സംശയം തോന്നിയ ആശുപത്രി അധികൃതർ സിറം പൂനയിലെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് അയക്കുകയും അവിടുന്ന് പരിശോധന ഫലം ലഭിച്ചപ്പോഴാണ് നിപ്പയാണെന്ന് സ്ഥിരീകരിച്ചത്. പനി ചുമ ശ്വാസതടസം തുടങ്ങി രോഗ ലക്ഷണങ്ങൾ കണ്ടതിനാലാണ് സാമ്പിൾ പരിശോധനക്ക് പൂനയിലേക്ക് അയച്ചത്. യുവതി മരുന്നിനോട് നല്ല രീതിയിൽ പ്രതികരിക്കുന്നില്ലായിരുന്നു. അതേ തുടർന്ന് നിപ്പാ ലക്ഷണങ്ങൾ പ്രകടമായതിനാലാണ് സിറം പരിശോധനയ്ക്ക് അയച്ചത്. യുവതി ഇപ്പോൾ ആരോഗ്യവകുപ്പിന്റെ പ്രത്യേക നിരീക്ഷണത്തിലാണ്..
ഹെനിപാ വൈറസ് ജീനസിലെ നിപ വൈറസ് പാരാമിക്‌സോ വൈറിഡേ ഇനത്തിലെ വൈറസാണ്. പൊതുവേ മൃഗങ്ങളില്‍ നിന്നും മൃഗങ്ങളിലേക്ക് പകരുന്ന അസുഖമാണ് നിപ വൈറസ്. വൈറസ് ബാധയുള്ള വവ്വാലുകളില്‍ നിന്നോ പന്നികളില്‍ നിന്നോ ഇത് മനുഷ്യരിലേക്ക് പകരാന്‍ സാധ്യതയുമുണ്ട്. മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്കും പകരാം. അസുഖ ബാധയുള്ളവരെ അടുത്ത് പരിചരിക്കുന്നവരിലേക്ക് ശ്രദ്ധിച്ചില്ലെങ്കില്‍ രോഗം പകരാം. വൈറസ് ബാധയുള്ള വവ്വാലുകളുടെ കാഷ്ഠം കലര്‍ന്ന പാനീയങ്ങളും വവ്വാല്‍ കടിച്ച പഴങ്ങളും മറ്റും കഴിക്കുന്നതിലൂടെയും രോഗം പകരാം..
