Headlines

ജലരാജാവായി കാരിച്ചാൽ ചുണ്ടൻ; തുടർച്ചയായി അഞ്ചാം തവണയും നെഹ്‌റുട്രോഫിയിൽ മുത്തമിട്ട് പള്ളാത്തുരുത്തി ബോട്ട് ക്ലബ്

ആലപ്പുഴ: എഴുപതാമത് നെഹ്റു ട്രോഫി വള്ളംകളിയില്‍ ജലരാജാക്കന്‍മാരായി പള്ളാത്തുരുത്തി ബോട്ട് ക്ലബ് തുഴഞ്ഞ കാരിച്ചാൽ ചുണ്ടൻ. തുടര്‍ച്ചയായി അഞ്ചാം തവണയാണ് ക്ലബ് കിരീടത്തിൽ മുത്തമിടുന്നത്. വീറും വാശിയും നിറഞ്ഞ മത്സരമായിരുന്നു ഓളങ്ങളിൽ അലതല്ലിയത്‌. വെറും മൈക്രോ സെക്കന്റുകളുടെ വ്യത്യാസത്തിൽ ആയിരുന്നു കാരിച്ചാൽ ഫിനിഷ് ചെയ്തത്. വിയപുരം ചുണ്ടൻ സെക്കൻഡുകളുടെ വ്യത്യാസത്തിലാണ് രണ്ടാമതായത്.

കാരിച്ചാല്‍ (പിബിസി പള്ളാത്തുരുത്തി-4.14.35), വീയപുരം (വിബിസി കൈനകരി-4.22.58), നിരണം (നിരണം ബോട്ട് ക്ലബ് -4.23.00), നടുഭാഗം (കുമരകം ടൗണ്‍ ബോട്ട് ക്ലബ്-4.23.31) എന്നീ ചുണ്ടന്‍ വള്ളങ്ങളാണ് ഫൈനലില്‍ പ്രവേശിച്ചത്. അഞ്ചു ഹീറ്റ്‌സ് മത്സരങ്ങളിലായി 19 ചുണ്ടന്‍ വള്ളങ്ങളാണ് പങ്കെടുത്തത്. ഒന്നാം ഹീറ്റ്‌സ് മത്സരത്തില്‍ കൊല്ലം ജീസസ് ക്ലബ് തുഴഞ്ഞ ആനാരി ചുണ്ടന്‍ ജേതാക്കളായി. രണ്ടാം സ്ഥാനത്ത് ആയാപറമ്പ് പാണ്ടി എത്തി. രണ്ടാം ഹീറ്റ്‌സില്‍ പുന്നമട ബോട്ട് ക്ലബ്ബിന്റെ ചമ്പക്കുളം ചുണ്ടന്‍ ജേതാക്കളായി. മൂന്നാം ഹീറ്റ്‌സില്‍ യുബിസി കൈനകരിയുടെ തലവടി ചുണ്ടന്‍ ജേതാക്കളായി.

നാലാം ഹീറ്റ്‌സില്‍ കൈനകരി വില്ലേജ് ബോട്ട്ക്ലബ് തുഴഞ്ഞ വീയപുരം വാശിയേറിയ മത്സരത്തില്‍ ഒന്നാമതായി ഫിനിഷ് ചെയ്തു. അഞ്ചാം ഹീറ്റ്‌സില്‍ പള്ളാത്തുരുത്തി ബോട്ട് ക്ലബിന്റെ കാരിച്ചാല്‍ ചുണ്ടനാണ് ഒന്നാമതെത്തി. 4 മിനിറ്റ് 14.45 സെക്കന്‍ഡ് എന്ന ഹീറ്റ്‌സിലെ റെക്കോഡ് സമയത്തിലാണ് കാരിച്ചാല്‍ ഫിനിഷ് ചെയ്തത്. എന്നാല്‍ മികച്ച സമയത്തിന്റെ അടിസ്ഥാനത്തില്‍ ആദ്യ മൂന്നു ഹീറ്റ്‌സിലെ ഒരു ചുണ്ടനു പോലും ഫൈനലില്‍ പ്രവേശിക്കാനായില്ല. അതേസമയം, ഹീറ്റ്‌സ് നാലില്‍ തുഴഞ്ഞ് മൂന്നൂ വള്ളങ്ങളും ഫൈനലിലെത്തി. ഹീറ്റ്‌സ് അഞ്ചിലായിരുന്നു കാരിച്ചാലിന്റെ മിന്നുന്ന പ്രകടനത്തോടെയുള്ള ഫൈനല്‍ പ്രവേശനം.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: