തീവണ്ടിയിൽ അക്രമിയുടെ ഭീഷണി. തീവണ്ടിക്കുള്ളിൽ പെട്രോളൊഴിച്ച് തീയിടുമെന്ന് പറഞ്ഞായിരുന്നു ഭീഷണി. കോയമ്പത്തൂർ -മംഗളൂരു എക്സ്പ്രസിലായിരുന്നു സംഭവം. കൊട്ടാരക്കര കൊടവത്തൂർ സ്വദേശി ജയപ്രകാശ് വർമ (49) എന്നയാളാണ് തീവണ്ടിക്കത്ത് ഭീഷണി മുഴക്കിയത്. ഭീഷണി മുഴക്കമുള്ള കാരണം വ്യക്തമല്ല. ഇയാളെ കസ്റ്റഡിയിലെടുത്തത് വിശദമായി ചോദ്യം ചെയ്ത് വരികയാണ്.
കോയമ്പത്തൂർ -മംഗളൂരു എക്സ്പ്രസിൽ തിങ്കളാഴ്ച വൈകിട്ട് 3.45നായിരുന്നു സംഭവം. ഇയാളുടെ കൈവശം ഉണ്ടായിരുന്ന വെള്ളത്തിൻ്റെ കുപ്പി ഉയർത്തിക്കാട്ടി പെട്രോളാണ് എന്ന് പറഞ്ഞായിരുന്നു ഇയാൾ പരിഭ്രാന്തി പരത്തിയത്. തുടർന്ന് പെട്രോൾ ട്രൈനിൽ ഒഴിച്ച് തീ ഇടുമെന്ന് പറഞ്ഞു. ട്രെയിനിലുണ്ടായിരുന്ന മറ്റു യാത്രക്കാർ അക്രമാസക്തനായ ഇയാളെ കീഴ്പ്പെടുത്തുകയായിരുന്നു.
തുടർന്ന് പഴയങ്ങാടി സ്റ്റേഷനിൽ എത്തിയപ്പോൾ പോലീസും കെട്ടിട സംരക്ഷണ സേനയും (ആർപിഎഫ്) ഇയാളെ കസ്റ്റഡിയിലെടുത്തു. അതേസമയം, ട്രെയിൻ യാത്രികർക്ക് സുരക്ഷയൊരുക്കണമെന്ന് മലബാർ റെയിൽ യൂസീസ് അസോസിയേഷൻ ഭാരവാഹികളായ കെ പി രാമകൃഷ്ണൻ, സുരേഷ് കണ്ടങ്കാളി, സത്യപാലൻ ചെറുവത്തൂർ എന്നിവർ ആവശ്യപ്പെട്ടു.
