അടൂർ : എഐവൈഎഫ് പത്തനംതിട്ട ജില്ലാ എക്സിക്യുട്ടീവ് യോഗത്തിൽ നിന്നും ജില്ലാ കമ്മിറ്റിയിൽ നിന്നും എ.പി ജയൻ അനുകൂലികൾ വിട്ട് നിന്നു. എ.പി ജയന് എതിരെയുള്ള നടപടിയിൽ പ്രതിഷേധിച്ച് ശ്രീനാദേവിക്കൊപ്പം കമ്മിറ്റിയിൽ പങ്കെടുക്കാൻ സാധിക്കില്ലെന്ന് എ പി ജയൻ അനുകൂലികൾ പറഞ്ഞു.മെമ്പർഷിപ്പ് ക്യാംപയിനുമായി ബന്ധപ്പെട്ട് അനധികൃത ഫണ്ട് പിരിവ് നടത്തിയ റാന്നി മണ്ഡലത്തിൽ നിന്നുള്ള ജില്ലാ എക്സിക്യൂട്ടീവ് അംഗം വിപിൻ പൊന്നപ്പനെതിരെ അന്വേഷണം നടത്തണമെന്നും വിട്ടു നിന്ന നേതാക്കൾ പറഞ്ഞു. ഫണ്ട് പിരിവുമായി ബന്ധപ്പെട്ട് പരാതി ഒന്നും തന്നെ ജില്ലാ നേത്യത്വത്തിന് ലഭിച്ചിട്ടില്ല. ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്ന് എഐവൈഎഫ് ജില്ലാ സെക്രട്ടറി അഖിൽ പറഞ്ഞു.സംസ്ഥാന പ്രസിഡൻ്റ് എൻ.അരുൺ കൂടി പങ്കെടുത്ത യോഗത്തിൽ നിന്നുമാണ് നേതാക്കൾ കൂട്ടത്തോടെ വിട്ടുനിന്നത്. 15 അംഗ ജില്ലാ എക്സിക്യുട്ടീവിൽ 4 പേർ മാത്രമാണ് പങ്കെടുത്തത്. 56 അംഗ ജില്ലാ കമ്മിറ്റിയിൽ 12 പേർ മാത്രമാണ് പങ്കെടുത്തത്.
