വേദിയിലേക്ക് അയ്യങ്കാളി തലപ്പാവ് അണിയിക്കാന്‍ എത്തിയ സംഘാടകരെ സ്നേഹപൂർവ്വം തടഞ്ഞ് തലപ്പാവ് കൈയില്‍ സ്വീകരിച്ച് വേടൻ

തിരുവനന്തപുരം: അംബേദ്കറും അയ്യങ്കാളിയും തുറന്നിട്ട വഴികളിലൂടെ സഞ്ചരിക്കുന്ന ഒരാളാണ് താനെന്ന് റാപ്പര്‍ വേടന്‍. അയ്യങ്കാളിയുടെ 84-ാം ചരമവാര്‍ഷിക ദിനാചരണത്തിന്റെ ഭാഗമായി തിരുവനന്തപുരത്ത് കെപിഎംഎസ് നടത്തിയ സ്മൃതിസംഗമത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു വേടൻ. വേദിയിലേക്ക് അയ്യങ്കാളി തലപ്പാവ് അണിയിക്കാന്‍ എത്തിയ സംഘാടകരെ സ്നേഹപൂർവ്വം തടഞ്ഞ് തലപ്പാവ് കൈയില്‍ സ്വീകരിച്ചു. പ്രതീകാത്മകമായി വേടന് വാളും സമ്മാനിച്ചിരുന്നു. ദളിതരായ, പട്ടിക ജാതിക്കാരായ നമ്മളിപ്പോഴും സനാതനത്തിന്റെ അടിമകളാണെന്ന് വേടന്‍ പറഞ്ഞു. മഹാവീര അയ്യങ്കാളിയെയും ബാബാ സാഹിബ് അംബേദ്കറെയും ആഘോഷിക്കുന്ന ഒരു കാലം വരും. അതിനായി എല്ലാവരും കാത്തിരിക്കണം. അവർ കാണിച്ചുതന്ന വഴിയിലൂടെ ഇനിയും മുന്നോട്ടുപോകും.

നമ്മളെല്ലാം ഒന്നിച്ച് ഒരു വലിയ രാഷ്ട്രീയശക്തിയാകുന്ന ഒരു കാലമെത്തും. അതിനാൽ എല്ലാവരും ഒരുമയോടെ പ്രവർത്തിക്കണമെന്ന് വേടൻ ആവശ്യപ്പെട്ടു. പ്രഥമ വില്ലുവണ്ടി പുരസ്കാരം ചടങ്ങിൽ വേടൻ ഏറ്റുവാങ്ങി. പരിപാടിയിലെത്തിയവരുടെ ആവശ്യപ്രകാരം പൊയ്കയിൽ അപ്പച്ചന്റെ കവിതയിലെ വരികൾ പാടിയാണ് വേടൻ വേദിയിൽ നിന്നും മടങ്ങിയത്.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: