തിരുവനന്തപുരം: സംസ്ഥാനത്തെ മദ്യവിൽപ്പനയിൽ വൻ കുതിച്ചു ചാട്ടമെന്നു റിപ്പോർട്ട്. കഴിഞ്ഞ രണ്ട് മാസത്തിൽ ബിവറേജസ് വഴി 97 കോടി രൂപയുടെ അധിക മദ്യ വിൽപനയാണ് നടന്നത്. കഴിഞ്ഞ വർഷം ഫെബ്രുവരി, മാർച്ച് മാസത്തെ ആകെ വിൽപ്പന 2,137 കോടി ആയിരുന്നു. ഈ വർഷം ഇക്കാലയളവിൽ മദ്യവിൽപ്പന 2,234 കോടി രൂപയായി ഉയർന്നു. ബാർ വഴിയുള്ള മദ്യവിൽപ്പനയിലും വർധനവുണ്ട്. മദ്യ വില വര്ധനയും റംസാനും കാരണം വില്പന കുറയുമെന്നായിരുന്നു.
ലഹരി പരിശോധന കടുപ്പിച്ചതാണ് മദ്യവിൽപ്പന വർധിച്ചതെന്നാണ് കരുതുന്നത്. ലഹരിക്കെതിരായ കേരള പോലീസിൻ്റെ ഓപ്പറേഷൻ ഇതിൽ 7265 കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. രജിസ്റ്റർ ചെയ്ത കേസുകളിൽ 5328 ഉം എൻ ഡി പി എസ് ആക്ടിൻ കീഴിൽ വരുന്ന കേസുകളാണ്. ഡി ഹണ്ടിൻ്റെ ഭാഗമായി 72980 പേരെ സംശയാസ്പദമായ സാഹചര്യത്തിൽ പരിശോധിച്ചു. 3.98 കിലോഗ്രാം എം ഡി എം എയും 468. 84 കഞ്ചാവുമാണ് ഇതുവരെ പിടിച്ചെടുത്തത്.
