തിരുവനന്തപുരം: കഠിനംകുളത്ത് വിഎസ്എസ്‌സിയിലെ ശാസ്ത്രജ്ഞനും ഭാര്യക്കും നേരെ ഗുണ്ടാ ആക്രമണം. ബിഹാർ പട്ടണ സ്വദേശി വികാസ് കുമാർ യാദവിനെയും ഭാര്യയെയും ഈ ഗുണ്ടയും കൂട്ടരും ആക്രമിച്ചു. ഇന്നലെ രാത്രി 11ന് പുത്തൻതോപ്പ് ആശുപത്രിക്ക് സമീപമായിരുന്നു സംഭവം അരങ്ങേറിയത്. ഗൃഹനാഥനെ നായയെക്കൊണ്ട് കടിപ്പിച്ച കേസിൽ ജാമ്യത്തിലിറങ്ങിയ ഗുണ്ട കമ്രാൻ സമീറിൻ്റെ മൂന്നംഗ സംഘമാണ് ആക്രമണം നടത്തിയത്. ശാസ്ത്രജ്ഞനും ഭാര്യയും സഞ്ചരിച്ചിരുന്ന കാറിനു നേരെ കല്ലെറിഞ്ഞ്, വാഹനം നിർത്തിയ ശേഷം മൂന്നംഗ സംഘം ഇരുവരെയും മർദ്ദിക്കുകയും കത്തി കൊണ്ട് കഴുത്തിലടക്കം പരുക്കേൽപ്പിക്കുകയും ചെയ്തു. സംഭവത്തിൽ കമ്രാൻ സമീറിനെ കഠിനംകുളം പൊലീസ് കസ്റ്റഡിയിൽ എടുത്തു.

