തിരുവനന്തപുരം:പ്രായപരിധിയിൽ പാർട്ടി ഘടകങ്ങളിൽനിന്ന് പുറത്തായ പന്ന്യൻ രവീന്ദ്രനെ വീണ്ടും സംസ്ഥാന കൗൺസിലിൽ ക്ഷണിതാവാക്കിയതോടെ സിപിഐ.യിൽ വിഭാഗീയതത വീണ്ടും തല പൊക്കി.പന്ന്യൻ രവീന്ദ്രനു നൽകുന്ന പരിഗണന കെ ഇ ഇസ്മയിലിനും വേണമെന്ന് കഴിഞ്ഞദിവസം സംസ്ഥാന കൗൺസിലിൽ നേതാക്കൾ ആവശ്യപ്പെട്ടു. സി ദിവാകരനെ സംസ്ഥാന കൗൺസിലിൽ ഉൾപ്പെടുത്തണമെന്ന് ആരും ആവശ്യപ്പെട്ടതുമില്ല. മന്ത്രി ജി ആർ അനിലിൻ്റെ ഭാര്യയായ ലതാദേവിയാണ് ഇസ്മയിലിനെയും ഉൾപ്പെടുത്തണമെന്ന് ആവ ശ്യപ്പെട്ടത്. വിഭാഗീയത ശക്തമായ ഘട്ടത്തിൽ ഇസ്മായിൽ പക്ഷത്തുനിന്നും കൂറുമാറി കാനത്തിനൊപ്പം ഉറച്ചു നിന്ന നേതാവായിരുന്നു ജി ആർ അനിൽ. ആർ ലതാദേവിയുടെ ആവശ്യം പാർട്ടി നേതൃത്വത്തെ ഞെട്ടിച്ചു. പാർട്ടി മുഖമാസികയായ നവയുഗത്തിന്റെ ചുമതല യുള്ളതിനാലാണ് പന്ന്യനെ ക്ഷണിതാവാക്കിയത്. ഇസ്മയിലിന് അത്തരം ചുമതലകൾ ഒന്നും തന്നെയില്ല. സംസ്ഥാന കൗൺസിൽ സ്ഥാനം നഷ്ട മായ ഇ എസ് ബിജിമോളും ഇപ്പോൾ കൗൺസിലിൽ ക്ഷണിതാവായി. മഹിളാ സംഘം സ്ഥാനസെക്രട്ടറിയാക്കി. വർഗബഹുജന സംഘടനാഭാരവാഹി എന്ന നിലയിലാണ് വീണ്ടും കൗൺസിലിൽ എത്തിയത്.
സിപിഐയുടെ പ്രതിനിധിയായി ഇടതുമുന്നണിയോഗത്തിൽ ദേശീയ നിർവാഹകസമിതി അംഗം കെ. പ്രകാശ് ബാബുവിനെ പങ്കെടുപ്പിക്കണമെന്നും ആർ ലതാദേവി ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞ പാർട്ടി സമ്മേളനത്തിനു ശേഷം പ്രകാശ് ബാബുവിനെ സംസ്ഥാന വിഷയങ്ങളിൽ ഇടപെടാൻ നേതൃത്വം അനുവദിച്ചിരുന്നില്ല.
വിജയവാഡ പാർട്ടി കോൺഗ്രസിൽ ദേശീയ നിർവാഹകസമിതി അംഗമായി തിരഞ്ഞെടുക്കപ്പെട്ടതോ ടെ പ്രകാശ് ബാബു സംസ്ഥാന വിഷയങ്ങളിൽ നിന്ന് പൂർണമായും മാറ്റി നിർത്തപ്പെട്ടു.നേരത്തേ കാനത്തിനൊപ്പം പന്ന്യൻ രവീന്ദ്രനായിരുന്നു എൽഡിഎഫിൽ സിപിഐപ്രതിനിധി.പന്ന്യൻ പാർട്ടി ഘടകത്തിൽനിന്ന് മാറിയപ്പോൾ പകരം മന്ത്രി കെ.രാജനായി.
വിഭാഗീയ ചേരിതിരിവിന് ഊർജം പകരുന്ന നീക്കം പാർട്ടിക്കുള്ളിൽ സജീവമായി നിലനിൽക്കുന്നുവെന്ന വികാരമാണ് നേതാക്കൾക്കുള്ളത്. ഈ ആവശ്യങ്ങൾക്കൊന്നും സംസ്ഥാനസെക്രട്ടറി ബിനോയ് വിശ്വം മറുപടി നൽകാതെയാണ് സംസ്ഥാന കൗൺസിൽ യോഗം അവസാനിപ്പിച്ചത്

