കൽപ്പറ്റ: കഞ്ചാവ് കടത്തിയ കേസിൽ കാസർഗോഡ് തളങ്ങൂർ അൻവർ മൻസിലിൽ മുഹമ്മദ് അജീറിനെ എക്സൈസ് അറസ്റ്റ് ചെയ്തു. മാനന്തവാടിയിൽ വെച്ച് 2018 ഡിസംബറിലാണ് മുഹമ്മദ് അജീറിനെ എക്സൈസ് പിടികൂടുന്നത്. കൽപറ്റ അഡീഷണൽ സെഷൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്. രണ്ടു വർഷം കഠിനതടവും 25000 രൂപ പിഴയുമാണ് മുഹമ്മദ് അജീറിന് ശിക്ഷ വിധിച്ചത്. 1.150 കിലോഗ്രാം കഞ്ചാവുമായിട്ടാണ് മുഹമ്മദ് അജീർ പിടിയിലായത്.
എക്‌സൈസ് എൻഫോഴ്‌സ്‌മെന്റ് ആന്റ് ആന്റീനാർക്കോട്ടിക് സ്‌പെഷ്യൽ സ്‌ക്വാഡിലെ എക്‌സൈസ് ഇൻസ്‌പെക്ടർ പി.ജി. രാധാകൃഷ്ണനും സംഘവുമാണ് 1.150 കിലോഗ്രാം കഞ്ചാവുമായി അഹമ്മദ് അജീറിനെ പിടികൂടിയത്. കേസിൽ നാർക്കോർട്ടിക് സ്പെഷ്യൽ ജഡ്ജ് എസ്.കെ. അനിൽകുമാർ ആണ് വിധി പ്രഖ്യാപിച്ചത്. അസി.എക്‌സൈസ് കമ്മീഷണർ ആയിരുന്ന എൻ. രാജശേഖരൻ ആണ് കേസിൽ അന്വേഷണം പൂർത്തിയാക്കി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. എ.യു.സുരേഷ്‌കുമാർ ഹാജരായി.