കൊച്ചി: പൂക്കോട് കേരള വെറ്ററിനറി സർവകലാശാലയിലെ വിദ്യാർത്ഥി സിദ്ധാർത്ഥൻ്റെ മരണത്തിൽ ഉൾപ്പെട്ട പ്രതികളായ വിദ്യാർത്ഥികളെ കാമ്പസിൽ പ്രവേശിപ്പിക്കുന്നതിന് സ്റ്റേ. പ്രവേശനത്തിന് അനുമതി നൽകിയ സിംഗിൾ ബെഞ്ചിൻ്റെ ഉത്തരവ് ഹൈക്കോടതി ഡിവിഷൻ ബെഞ്ചാണ് തടഞ്ഞത്. പതിനെട്ട് വിദ്യാർത്ഥികളുടെ പ്രവേശനത്തിനാണ് സ്റ്റേ.
സിദ്ധാർത്ഥൻ്റെ അമ്മ എം ആർ ഷീബ നൽകിയ ഹർജിയിൽ ജസ്റ്റിസുമാരായ അമിത് റാവൽ, പികെ ജയകുമാർ എന്നിവർ ഉൾപ്പെട്ട ബെഞ്ചിൻ്റെ നടപടി. മണ്ണൂത്തി കാമ്പസിൽ പ്രവേശനത്തിന് അനുമതി നിഷേധിച്ച സർവകലാശാല ഉത്തരവിനെതിരെയാണ് 18 വിദ്യാർത്ഥികളുടെ ആദ്യ സിംഗിൾസ് ബെഞ്ചിനെ സമീപിച്ചത്.
പ്രവേശനം നൽകിയ ഉത്തരവ് പുനപരിശോധിക്കണമെന്ന ആവശ്യം ഹൈക്കോടതി അംഗീകരിച്ചില്ല. ഇതിന് പിന്നാലെയാണ് എം ആർ ഷീബ ഡിവിഷൻ ബെഞ്ചിനെ തടഞ്ഞതും 18 വിദ്യാർത്ഥികളുടെ പ്രവേശന നടപടികൾ. കേസിൽ പ്രതികളായ വിദ്യാർത്ഥികൾക്ക് തിങ്കളാഴ്ചയാണ് മണ്ണൂത്തി കാമ്പസിൽ ക്ലാസ് ആരംഭിച്ചത്.
