Headlines

ധനുവച്ചപുരം എൻ എസ് എസ് കോളേജിൽ വിദ്യാർത്ഥിക്ക് എ ബി വി പി പ്രവർത്തകരുടെ ക്രൂരമർദ്ധനം; മർദ്ധന വിവരം പുറത്തറിയിച്ചാൽ പീഡനക്കേസിൽ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും പരാതി

തിരുവനന്തപുരം: വിദ്യാര്‍ഥിയെ വിവസ്ത്രനാക്കി മര്‍ദിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ധനുവച്ചപുരം എന്‍എസ്എസ് കോളജില്‍ വിദ്യാര്‍ഥിയെ ആണ് എബിവിപി പ്രവര്‍ത്തകര്‍ മർദ്ദിച്ചത്. മര്‍ദനവിവരം പുറത്തറിയിച്ചാല്‍ പീഡനക്കേസില്‍ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും പരാതിയില്‍ പറയുന്നു. നെയ്യാറ്റിന്‍കര സ്വദേശി നീരജ് ബിനുവാണ് സീനിയര്‍ വിദ്യാര്‍ഥികളായ എബിവിപി പ്രവര്‍ത്തകരുടെ റാഗിങ്ങിനെതിരെ പൊലീസില്‍ പരാതി നല്‍കിയത്.
ഒന്നാം വർഷ എക്കോണമിക്‌സ് ബിരുദ വിദ്യാർത്ഥിയാണ് നീരജ്. ബുധനാഴ്ച ക്ലാസിൽ വരാത്തതിനാൽ കഴിഞ്ഞദിവസം സീനിയർ വിദ്യാർഥിയായ ആരോമലിനെ കണ്ടശേഷം ക്ലാസിൽ കയറിയാൽ മതിയെന്ന് സീനിയർ വിദ്യാർഥികൾ വാട്‌സാപ്പിലൂടെ അറിയിച്ചു. എന്നാൽ സീനിയർ വിദ്യാർത്ഥികൾ പറഞ്ഞതനുസരിച്ചില്ലെന്ന് പറഞ്ഞാണ് നീരജിനെ നാലംഗസഘം കൂട്ടം ചേർന്ന് മർദിച്ചത്.

ബലമായി ഗ്രൗണ്ടിലേക്ക് പിടിച്ചുവലിച്ചുകൊണ്ടുപോയ ശേഷം ക്രൂരമായി മർദിക്കുകയായിരുന്നെന്ന് നീരജ് പറഞ്ഞു. എബിവിപിയുടെ പരിപാടിയിൽ പങ്കെടുക്കാത്തതിനെ തുടർന്ന് തന്നെ മർദ്ദിക്കുകയായിരുന്നു. അവർ തന്റെ ഫോണും ബാഗുംപിടിച്ച് വാങ്ങി. വിവസ്ത്രനാക്കി ജനനേന്ദ്രിയത്തിൽ പല തവണ ചവിട്ടുകയും മൊബൈലിൽ ചിത്രങ്ങൾ പകർത്തുകയും ചെയ്തു. മർദനമേറ്റ് അവശനായ വിദ്യാർത്ഥിയെ സുഹൃത്തുക്കളാണ് ആശുപത്രിയിൽ എത്തിച്ചത്. പരാതിയിൽ കേസ് എടുത്ത പാറശാല പൊലീസ് അന്വേഷണം ആരംഭിച്ചു.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: