
സ്കൂളിൽ പാചകക്കാരിയായി ദലിത് സ്ത്രീയെ നിയമിച്ചു; വിദ്യാർഥികളെ കൂട്ടത്തോടെ സ്കൂളിൽ നിന്ന് മാറ്റി രക്ഷിതാക്കൾ; സ്കൂൾ അടച്ചുപൂട്ടൽ ഭീക്ഷണിയിൽ
ബംഗളൂരു: സ്കൂളിൽ പാചകക്കാരിയായി ദലിത് സ്ത്രീയെ നിയമിച്ചതിനെത്തുടർന്ന് വിദ്യാർഥികളെ കൂട്ടത്തോടെ സ്കൂളിൽ നിന്ന് മാറ്റി രക്ഷിതാക്കൾ. ഇതോടെ അടച്ചുപൂട്ടൽ ഭീഷണി നേരിട്ട് സ്കൂൾ. ചാമരാജനഗർ ജില്ലയിലെ സർക്കാർ വിദ്യാലയമാണ് അയിത്താചരണത്തെത്തുടർന്ന് അടച്ചുപൂട്ടൽ ഭീഷണി നേരിടുന്നത്. ഹോമ ഗ്രാമത്തിലെ ഗവ. ഹയർ പ്രൈമറി സ്കൂളിലാണ് ദലിത് സ്ത്രീയെ പ്രധാന പാചകക്കാരിയായി നിയമിച്ചതോടെ സ്കൂളിന്റെ ഭാവിതന്നെ അവതാളത്തിലായത്. ഒരു കുട്ടി മാത്രമാണ് ഈ വിദ്യാലയത്തിൽ ശേഷിക്കുന്നത്. സ്കൂളിൽ ചേർന്ന 22 വിദ്യാർഥികളിൽ 21 പേരുടേയും രക്ഷിതാക്കൾ അവരുടെ കുട്ടികളെ പിൻവലിച്ചു….