Headlines

മരിച്ചുപോയ അച്ഛന്റെ സ്വത്തിനെച്ചൊല്ലി തമ്മിൽ തല്ലി മക്കൾ, സംഭവം കോടതിയിലെത്തിയപ്പോൾ നടന്നത് സിനിമയെ വെല്ലുന്ന ട്വിസ്റ്റ്; പൊട്ടിക്കരഞ്ഞ് മകൻ

മരണപ്പെട്ട പിതാവിന്റെ സ്വത്തിന്റെ പേരിൽ തമ്മിൽ തല്ലി മക്കൾ. വഴക്ക് കേസിലേക്കും കോടതിയിലേക്കും നീങ്ങിയപ്പോൾ പുറത്തുവന്നത് ഞെട്ടിക്കുന്ന വിവരങ്ങളും. സംഭവം നടന്നത് ചൈനയിലെ ടിയാൻജിൻ നഗരത്തിലായിരുന്നു. മരണപ്പെട്ട അച്ഛന് 3.6 കോടി രൂപയുടെ ആസ്തിയുണ്ടായിരുന്നു. ഇതേചൊല്ലിയാണ് മകളും മകനും തമ്മിൽ തർക്കവും വഴക്കുമുണ്ടായത്. എന്നാൽ, അവസാനം കേസിന് പോയപ്പോൾ പുറത്ത് വന്നത് മകനെ തകർത്ത് കളയാൻ പാകത്തിനുള്ള ഒരു വലിയ രഹസ്യമായിരുന്നുവെന്ന് സൗത്ത് ചൈന മോർണിംഗ് പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നു. 2025 മാർച്ചിലാണ് സൺ എന്ന കുടുംബനാഥൻ…

Read More

ബസിൽ യാത്ര ചെയ്യുന്നതിനിടെ വിദ്യാർത്ഥിയെ പീഡിപ്പിക്കാൻ ശ്രമിച്ച പ്രതിക്ക് ആറു വർഷം കഠിന തടവും ഇരുപതിനായിരം പിഴയും ശിക്ഷ വിധിച്ചു കോടതി

തൃശൂർ: ബസിൽ യാത്ര ചെയ്യുന്നതിനിടെ വിദ്യാർത്ഥിയെ പീഡിപ്പിക്കാൻ ശ്രമിച്ച പ്രതിക്ക് ശിക്ഷ വിധിച്ച് കോടതി. ആറ് വർഷം കഠിന തടവും ഇരുപതിനായിരം രൂപ പിഴയുമാണ് ശിക്ഷയായി വിധിച്ചത്. പുല്ലൂറ്റ് സ്വദേശി സുരേഷിനെയാണ് തൃശൂർ ഫാസ്റ്റ് ട്രാക്ക് കോടതി ശിക്ഷിച്ചത്. 2021 ജൂണിലായിരുന്നു കേസിനാസ്പദമായ സംഭവം. കോളജിലേക്ക് ബസിൽ പോകുകയായിരുന്നു വിദ്യാർഥിനിയോട് പ്രതി മോശമായി പെരുമാറുകയായിരുന്നു. ഇത് ശ്രദ്ധയിൽപ്പെട്ട ബസിലുണ്ടായിരുന്ന മറ്റ് യാത്രക്കാർ ചേർന്ന് ഇയാളെ പിടികൂടി പോലീസിൽ ഏൽപ്പിക്കുകയായിരുന്നു. കേസിൽ 19 സാക്ഷികളെ കോടതിയിൽ വിസ്തരിച്ചു. പ്രതിക്ക്…

Read More

പ്രണയ പരാജയം ക്രിമിനല്‍ കുറ്റമല്ല, വിവാഹ വാഗ്ദാനം നല്‍കി ബലാത്സംഗം; പ്രതിക്കെതിരെയുള്ള കുറ്റം റദ്ദാക്കി

ഭുവനേശ്വര്‍: വിവാഹവാഗ്ദാനം നല്‍കി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ട പുരുഷനെതിരെ ചുമത്തിയ ബലാത്സംഗ കുറ്റം റദ്ദാക്കി ഒറീസ ഹൈക്കോടതി. പ്രണയ പരാജയം ക്രിമിനല്‍ കുറ്റമായി കണക്കാക്കാനാകില്ലെന്നു ചൂണ്ടിക്കാട്ടിയാണ് കോടതി നടപടി. വിവാഹ വാഗ്ദാനം നല്‍കി ഒമ്പത് വര്‍ഷത്തോളം തുടര്‍ച്ചയായി പരാതിക്കാരിയുമായി ആവര്‍ത്തിച്ച് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടുവെന്നാരോപിക്കപ്പെട്ട പുരുഷനെതിരെ ചുമത്തിയ ബലാത്സംഗ കുറ്റമാണ് കോടതി റദ്ദാക്കിയത്. ബന്ധം വിവാഹത്തിലേയ്ക്ക് എത്താത്തത് പരാതിയുടെ ഉറവിടമാകാമെങ്കിലും അത് കുറ്റകൃത്യമല്ലെന്നു കോടതി നിരീക്ഷിച്ചു. ലംഘനം സംഭവിച്ച എല്ലാ വാഗ്ദാനങ്ങള്‍ക്കും നിയമം സംരക്ഷണം നല്‍കുന്നില്ല. പരാജയപ്പെട്ട…

Read More

കൈക്കൂലി കേസിൽ പഞ്ചായത്ത് സെക്രട്ടറിക്ക് ശിക്ഷ വിധിച്ച് കോടതി.

കോഴിക്കോട്: കൈക്കൂലി കേസിൽ പഞ്ചായത്ത് സെക്രട്ടറിക്ക് ശിക്ഷ വിധിച്ച് കോടതി. നാല് വർഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയുമാണ് ശിക്ഷ. കോഴിക്കോട് വിജിലൻസ് സ്പെഷൽ ജഡ്ജ് ഷിബു തോമസാണ് ശിക്ഷ വിധിച്ചത്. ചപ്പാത്തി നിർമാണ യൂണിറ്റിന് കച്ചവട ലൈസൻസ് നൽകാനായി 10,000 രൂപ ആവശ്യപ്പെടുകയും പിന്നീട് അഭ്യർഥനയനുസരിച്ച് 5,000 രൂപയാക്കി ഉറപ്പിക്കുകയും ചെയ്തെന്നാണ് കേസ്. കുറ്റ്യാടി വട്ടോളി സൗപർണികയിൽ പി.ടി. പത്മരാജനെയാണ് ശിക്ഷിച്ചത്. പേരാമ്പ്ര പഞ്ചായത്ത് സെക്രട്ടറിയായിരിക്കെയാണ് ഇയാൾ കൈക്കൂലി കേസിൽ പിടിയിലാകുന്നത്. കച്ചവട…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial