കേന്ദ്ര അവഗണന: രാജ്ഭവനുമുന്നിൽ എൽഡിഎഫ് സത്യഗ്രഹം ഇന്ന്

തിരുവനന്തപുരം: കേന്ദ്ര അവ ഗണനയ്ക്കെതിരെ ഇടതുമുന്നണിയുടെ സത്യ ഗ്രഹ സമരം ഇന്ന്. രാജ്ഭവനു മുന്നിൽ രാവിലെ പത്തുമുതൽ ഉച്ചയ്ക്ക് ഒരുമണി വരെയാണ് സമരം. ജനപ്രധിനിധികൾ സത്യാഗ്രഹത്തിൽ പങ്കെടുക്കും.എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ ഉദ്ഘാടനം ചെയ്യും. സിപിഐ നേതാവ് പന്ന്യൻ രവീന്ദ്രനും മറ്റു ഘടകകക്ഷി നേതാക്കളും സത്യാഗ്രഹത്തിൽ പങ്കെടുക്കും. കേരളത്തിന്റെ സമഗ്ര വികസനവും ക്ഷേമപ്രവർത്തനങ്ങളും തടസ്സപ്പെടുത്തുന്ന കേന്ദ്ര നയങ്ങൾ തിരുത്തുക, അപ്രഖ്യാപിത സാമ്പത്തിക ഉപരോധം ഏർപ്പെടുത്തി കേരളത്തെ ഞെരുക്കുന്ന നടപടികളിൽനിന്ന് കേന്ദ്രസർക്കാർ പിന്മാറുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ്…

Read More

കേന്ദ്ര സർക്കാർ കേരളത്തിനെതിരായ നയം തിരുത്തണം : സെപ്തംബർ 21ന് എൽഡിഎഫ് രാജ്ഭവൻ മാർച്ച്

തിരുവനന്തപുരം: കേരളത്തിന്റെ സമഗ്ര വികസനവും, ക്ഷേമ പ്രവർത്തനങ്ങളും തടസ്സപ്പെടുത്തുന്ന കേന്ദ്ര സർക്കാർ നയം തിരുത്തണമെന്നാവശ്യപ്പെട്ട് എൽഡിഎഫ് രാജ്ഭവൻ മാർച്ച് സംഘടിപ്പിക്കുന്നു. എൽഡിഎഫ് സംസ്ഥാന നേതാക്കളും, തിരുവനന്തപുരം ജില്ലയിലെ ജനപ്രതിനിധികളും 21-ന് രാവിലെ 10 മുതൽ ഉച്ചയ്ക്ക് ഒരു മണി വരെ രാജ്ഭവന് മുന്നിൽ സത്യാഗ്രഹം നടത്തുമെന്ന് എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ അറിയിച്ചു. സംസ്ഥാനത്തിന്റെ വികസനങ്ങളും ക്ഷേമ പ്രവർത്തനങ്ങളും തടസപ്പെടുത്തുന്ന നയം തിരുത്തണമെന്നും അപ്രഖ്യാപിത സാമ്പത്തിക ഉപരോധം ഏർപ്പെടുത്തിക്കൊണ്ട് കേരളത്തെ ഞെരുക്കുന്ന നടപടികളിൽ നിന്നും പിൻമാറണമെന്നുമാണ്…

Read More

സിപിഐയിലെ ആർ.രജിത കിഴുവിലം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്

ചിറയിൻകീഴ് : എൽഡിഎഫ് ഭരണം നടത്തുന്ന കിഴുവിലം ഗ്രാമ പഞ്ചായത്തിൽ സിപിഐയിലെ ആർരജിത ഗ്രാമ പഞ്ചായത്ത് പ്രസിഡന്റായി തിരഞ്ഞെടുക്കപെട്ടു. തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പ് സമയത്ത് ഇടതുപക്ഷ ജനാധിപത്യമുന്നണിയിൽ ഉണ്ടാക്കിയ ധാരണ പ്രകാരം നേരത്തെ പഞ്ചായത്ത് പ്രസിഡന്റായിരുന്ന സിപിഎമ്മിലെ ആർ മനോന്മണി കഴിഞ്ഞ മാസം പ്രസിഡന്റ് സ്ഥാനം രാജി വച്ചിരുന്നു. പതിനാലാം വാർഡായ കാട്ടുമുറാക്കലിൽ നിന്നും പഞ്ചായത്തിലെ തന്നെ ഏറ്റവും വലിയ ഭൂരിപക്ഷത്തിലാണ് ആർ രജിത വിജയിച്ചത്. സിപിഐ കൂന്തള്ളൂർ ലോക്കൽ കമ്മിറ്റി അംഗവും, കേരള മഹിളാ സംഘം ചിറയിൻകീഴ്…

Read More

തദ്ദേശ ഉപതെരഞ്ഞെടുപ്പ്: ഒൻപതിടത്ത് യുഡിഎഫ്, ഏഴിടത്ത് എൽഡിഎഫ്, കൊല്ലത്ത് സിപിഎം വാർഡ് പിടിച്ച് ബിജെപി

തിരുവനന്തപുരം: സംസ്ഥാനത്തെ തദ്ദേശ ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് മുന്നിൽ. 17 വാർഡുകളിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ ഒൻപതിടത്ത് യുഡിഎഫും ഏഴിടത്ത് എൽഡിഎഫും ജയിച്ചു. ഒരു സീറ്റ് ബിജെപി നേടി. എൽഡിഎഫിന് മൂന്ന് സിറ്റിംഗ് സീറ്റുകൾ നഷ്ടമായപ്പോൾ പുതുതായി മൂന്നെണ്ണം പിടിച്ചെടുക്കാനായി. യുഡിഎഫിന് മൂന്നെണ്ണം നഷ്ടമായപ്പോൾ രണ്ട് സീറ്റുകൾ പിടിച്ചെടുത്തു. സിപിഎമ്മിൽ നിന്നാണ് ഒരു വാർഡ് ബിജെപി പിടിച്ചെടുത്തത്. ഒൻപത് ജില്ലകളിലായി 2 ബ്ലോക്ക് പഞ്ചായത്ത്, 15 ഗ്രാമപഞ്ചായത്ത് വാർഡുകളിലായിരുന്നു ഉപതെരഞ്ഞെടുപ്പ്. 22 വനിതകൾ അടക്കം ആകെ 54 സ്ഥാനാർത്ഥികളാണ് ജനവിധി…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial