പെൺകുട്ടികളുടെ വിവാഹ പ്രായം 9 ആയി കുറയ്ക്കാൻ ഇറാഖ് പാർലമെന്റിന്റെ അംഗീകാരം; നടപടി എതിർപ്പുകൾ അവഗണിച്ച്

ബാഗ്ദാദ്: ശൈശവ വിവാഹം നിയമാനുസൃതമാക്കുന്ന ഭേദഗതിക്ക് ഇറാഖ് പാർലമെന്റിന്റെ അംഗീകാരം. പെൺകുട്ടികളുടെ വിവാഹ പ്രായം ഒമ്പതാക്കി കുറയ്ക്കുന്നതാണ് വിവാദ ഭേദഗതി. നിലവിൽ 18ആണ് ഇറാഖിലെ വിവാഹപ്രായം. സ്ത്രീകൾക്ക് സംരക്ഷണം നൽകുന്ന 1959 കുടുംബ നിയമത്തെ അട്ടിമറിക്കുന്നതാണെന്നാണ് ആഗോളതലത്തിൽ അവകാശപ്രവർത്തകർ ഭേദഗതിക്കെതിരെ ഉയർത്തുന്ന വിമർശനം. കുടുംബപരമായ കാര്യങ്ങളിൽ ഇസ്ലാമിക കോടതിക്ക് കൂടുതൽ അംഗീകാരം നൽകുന്നതാണ് ഭേദഗതി. വിവാഹം, വിവാഹ മോചനം, അനന്തരാവകാശം എന്നിവയിൽ ഇസ്ലാമിക കോടതികൾക്ക് കൂടുതൽ അധികാരം ഈ ഭേദഗതിയോടെ പ്രാവർത്തികമാകും. നിലവിൽ 18ആണ് ഇറാഖിൽ വിവാഹപ്രായം….

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial