ഓൺലൈൻ ഗെയിമിംഗിൽ കടം വാങ്ങിയ പണം നഷ്ടപ്പെട്ടതിന്റെ ത്തുടർന്ന് കുടുംബത്തിലെ മൂന്നു പേർ ജീവനൊടുക്കി
ബെംഗളൂരു: വാതുവെപ്പിൽ പണം നഷ്ടപ്പെട്ടതിനെത്തുടർന്ന് കുടുംബത്തിലെ മൂന്നുപേർ ജീവനൊടുക്കി. ഓൺലൈൻ ഗെയിമിംഗിൽ കടം വാങ്ങിയ പണം നഷ്ടപ്പെട്ടതിനെത്തുടർന്നാണ് മൂവരും ജീവനൊടുക്കിയത്. മൈസൂരുവിനടുത്തുള്ള ഹഞ്ച്യ ഗ്രാമത്തിനടുത്താണ് സംഭവം. ജോഷ് ആന്റണി (33), ഇരട്ട സഹോദരൻ ജോബി ആന്റണി (33), ജോബിയുടെ ഭാര്യ സ്വാതി എന്നറിയപ്പെടുന്ന ഷർമിള (28) എന്നിവരാണ് മരിച്ചത്. ഓൺലൈൻ ഗെയിമിംഗിൽ ജോബിയും ശർമിളയും പലരിൽ നിന്ന് 80 ലക്ഷം രൂപ കടം വാങ്ങിയതായി പോലീസ് പറഞ്ഞു. ഐ.പി.എൽ ക്രിക്കറ്റ് മത്സരങ്ങളിലും ഓൺലൈൻ ഗെയിമുകളിലും വാതുവെപ്പ് നടത്തിയതിലൂടെ…

