Headlines

സിന്ധു നദീജല കരാർ പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യയ്ക്ക് കത്തെഴുതി പാകിസ്ഥാൻ.

ന്യൂഡൽഹി: സിന്ധു നദീജല കരാർ പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യയ്ക്ക് കത്തെഴുതി പാകിസ്ഥാൻ. നദീജല കരാർ ലംഘിക്കുന്നത് ഇരു രാജ്യങ്ങൾക്കിടയിലെ പ്രശ്നങ്ങൾ വഷളാക്കുമെന്നും കത്തിൽ പാകിസ്ഥാൻ സൂചിപ്പിച്ചു. പഹൽഗാമിലെ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് ഇന്ത്യ സിന്ധു നദീജലകരാർ മരവിപ്പിക്കാൻ തീരുമാനിച്ചത്. സിന്ധു നദിയുടെ ആറ് പോഷക നദികളിലെ ജലം എങ്ങനെ പങ്കിടണം എന്നത് നിർണ്ണയിക്കുന്ന കരാറിൽ നിന്ന് പിൻമാറുന്നുവെന്നാണ് ഇന്ത്യ പ്രഖ്യാപിച്ചത്. പടിഞ്ഞാറൻ നദികളായ ഝെലം, ചെനാബ്, ഇൻഡസ് എന്നിവയിലെ വെള്ളം പാകിസ്ഥാനും കിഴക്കൻ ഭാഗത്തെ സത്ലജ്, ബ്യാസ്, രവി എന്നിവയിലെ…

Read More

‘പാകിസ്താന് ഒരു തുള്ളി വെള്ളം കൊടുക്കില്ല’; ജലമന്ത്രി സി ആര്‍ പാട്ടീല്‍

ജമ്മു കശ്മീരിലെ പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പാകിസ്താന് ഒരു തുള്ളി വെള്ളം കൊടുക്കില്ലെന്ന സുപ്രധാന പ്രഖ്യാപനവുമായി കേന്ദ്ര ജലവകുപ്പ് മന്ത്രി സി ആര്‍ പാട്ടീല്‍. സിന്ധുനദീജല കരാര്‍ മരവിപ്പിച്ച പശ്ചാത്തലത്തില്‍ കേന്ദ്ര ആഭ്യന്തരവകുപ്പ് മന്ത്രി അമിത് ഷാ വിളിച്ചുചേര്‍ത്ത യോഗത്തിന് ശേഷമാണ് മന്ത്രിയുടെ പ്രതികരണം. നദീജലം പാകിസ്താന് നല്‍കാതിരിക്കാനുള്ള പദ്ധതി തയ്യാറാക്കുമെന്ന് അദ്ദേഹം മാധ്യമങ്ങളോട് വ്യക്തമാക്കി. ഹ്രസ്വകാല , ദീര്‍ഘകാല നടപടികള്‍ ഇതിനായി സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പാകിസ്താന് നദീജലം ലഭിക്കാതിരിക്കാനായി മൂന്ന് തലങ്ങളിലുള്ള നടപടികളാണ് ഇന്ത്യ…

Read More

പാകിസ്താനില്‍ പെണ്‍കുട്ടികള്‍ക്കായുള്ള സ്‌കൂള്‍ അഗ്നിക്കിരയാക്കി;ഒരു മാസത്തിനിടെ മൂന്നാമത്തെ സംഭവം

ദേരാ ഇസ്മയില്‍ ഖാന്‍ (പാകിസ്താന്‍): പാകിസ്താനില്‍ പെണ്‍കുട്ടികള്‍ക്കായുള്ള സ്‌കൂള്‍ അഗ്നിക്കിരയാക്കി സായുധസംഘം. വടക്കുപടിഞ്ഞാറന്‍ പാകിസ്താനിലെ ഖൈബര്‍ പഖ്തുന്‍ഖ്വ പ്രവിശ്യയിലുള്ള നോര്‍ത്ത് വസിരിസ്താനിലാണ് സംഭവം. അക്രമികള്‍ മണ്ണെണ്ണ ഉപയോഗിച്ചാണ് സ്‌കൂളിന് തീ കൊളുത്തിയത്. സംഭവത്തില്‍ സ്‌കൂളിലെ കമ്പ്യൂട്ടറുകള്‍, പുസ്തകങ്ങള്‍, ഫര്‍ണിച്ചറുകള്‍ എന്നിവ കത്തിനശിച്ചു. നേരത്തേ താലിബാന്റെ ശക്തികേന്ദ്രമായിരുന്ന സ്ഥലത്താണ് സ്‌കൂള്‍ സ്ഥിതി ചെയ്യുന്നത്. രാത്രിയില്‍ ഇരുട്ടിന്റെ മറവിലാണ് അക്രമികള്‍ സ്‌കൂളിന് തീ കൊളുത്തിയത്. സംഭവത്തില്‍ ആര്‍ക്കും പരിക്കില്ലെന്ന് പ്രാദേശിക പോലീസ് ഉദ്യോഗസ്ഥനായ റഹ്‌മത്തുള്ള പറഞ്ഞു. ഒരു മാസത്തിനിടെ ഉണ്ടാകുന്ന…

Read More

ഇമ്രാൻ ഖാന് തിരിച്ചടി; ഇനി പാകിസ്ത‌ാൻ ഭരിക്കുക സഖ്യ സർക്കാർ, ധാരണയിലെത്തി നവാസ് ഷെരീഫും ബിലാവലും

ഇസ്ലാമാബാദ്: പാകിസ്താനിൽ നവാസ് ഷെരീഫ്, ബിലാവൽ ഭൂട്ടോ – സർദാരി സഖ്യം ഭരിക്കും. നവാസ് ഷെരീഫിൻറെ പാകിസ്താൻ മുസ്ലിംലീഗും ബിലാവൽ ഭൂട്ടോ- സർദാരിയുടെ പാകിസ്താൻ പീപ്പിൾസ് പാർട്ടിയും സഖ്യത്തിന് ധാരണയായി. ലാഹോറിൽ അസിഫ് അലി സർദാരിയും ഷെഹ്ബാസ് ഷെരീഫും നടത്തിയ കൂടിക്കാഴ്ചയിലാണ് തീരുമാനമായത്. ഇതോടെ ഏറ്റവും വലിയ ഒറ്റ കക്ഷിയായ ഇമ്രാൻ ഖാൻ്റെ പാകിസ്താൻ തെഹ് രീഖ് – ഇ – ഇൻസാഫ് പാർട്ടിക്ക് സർക്കാർ ഉണ്ടാക്കാനുള്ള സാധ്യത നഷ്ടമായി. 266 സീറ്റുകളുള്ള ദേശീയ അസംബ്ലിയിൽ 99…

Read More

ഇമ്രാന്റെ പാർട്ടിക്ക് അപ്രതീക്ഷിത മുന്നേറ്റം 99 സീറ്റുകളുമായി മുന്നിൽ;പാകിസ്ഥാൻ തൂക്കുസഭയിലേക്ക്

ഇസ്ലാമാബാദ്: പാകിസ്ഥാൻ തൂക്കുസഭയിലേക്ക്. മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ പിടിഐ പാർട്ടിക്ക് അപ്രതീക്ഷിത മുന്നേറ്റം. തെരഞ്ഞെടുപ്പിൽ വിജയം അവകാശപ്പെട്ട് മുൻ പ്രധാനമന്ത്രി നവാസ് ഷെരീഫും രംഗത്തെത്തി. സൈന്യത്തിന്റെ പിന്തുണയുള്ള നവാസ് ഷെരീഫ് മറ്റു പാർട്ടികളുമായി ചേർന്നാണ് സർക്കാർ രൂപീകരിക്കാനുള്ള നീക്കം തുടങ്ങിയിരിക്കുന്നത്. ഫലം പ്രഖ്യാപിച്ച 252 സീറ്റുകളിൽ 99 സീറ്റ് പിടിഐ സ്വതന്ത്രർ നേടി. നവാസ് ഷെരീഫിൻ്റെ പാകിസ്ഥാൻ മുസ്ലിംലീഗ് 72 സീറ്റും ബിലാവൽ ഭൂട്ടോയുടെ പാകിസ്ഥാൻ പീപ്പിൾസ് പാർട്ടി 52 സീറ്റുകളിലും വിജയിച്ചു. പാകിസ്ഥാനിൽ സർക്കാരുണ്ടാക്കാൻ…

Read More

ഏഷ്യാ കപ്പ് ക്രിക്കറ്റ്‌ : ഇന്ത്യ ഇന്ന് വീണ്ടും പാകിസ്താനെതിരെ, ഭീഷണിയായി മഴ

ഏഷ്യാ കപ്പില്‍ ഇന്ത്യ ഇന്ന് സൂപ്പര്‍ ഫോറിലെ ആദ്യ മത്സരത്തിനായി ഇറങ്ങും. പാകിസ്താൻ ആണ് ഇന്ന് ഇന്ത്യയുടെ എതിരാളികള്‍. ഗ്രൂപ്പ് ഘട്ടത്തിലും പാകിസ്താനെതിരെ ഇന്ത്യ കളിച്ചിരുന്നു. അന്ന് മഴ പെയ്തതിനാല്‍ ഇന്ത്യയുടെ ഇന്നിങ്സ് അവസാനിച്ചതിനൊപ്പം മത്സരവും അവസാനിച്ചിരുന്നു. ഇന്നത്തെ മത്സരത്തിനും മഴ ഭീഷണിയുണ്ട്. മഴ ഇന്ന് പ്രശ്നമായാല്‍ നാളെ റിസേര്‍വ് ഡേ ഉണ്ട്. ഏഷ്യാ കപ്പില്‍ ഇന്ത്യ ഇതുവരെ കളിച്ച രണ്ടു മത്സരങ്ങളില്‍ മഴ പ്രശ്നമായിരുന്നു. രണ്ടാം മത്സരത്തില്‍ നേപ്പാളിനെ തോല്‍പ്പിച്ചിരുന്നു എങ്കിലും ആ മത്സരവും മഴ…

Read More

എഷ്യകപ്പ്;നേപ്പാളിനെ 238 റൺസിന് തകര്‍ത്ത് പാകിസ്ഥാൻ

മുൾട്ടാൻ :2023 ഏഷ്യകപ്പിലെ ആദ്യ മത്സരത്തിൽ ദുർബലരായ നേപ്പാൾ ടീമിനെതിരെ ഒരു കൂറ്റൻ വിജയം സ്വന്തമാക്കി പാക്കിസ്ഥാൻ. മത്സരത്തിൽ പൂർണ്ണമായും ആധിപത്യം നേടിയെടുത്ത പാക്കിസ്ഥാൻ 238 റൺസിന്റെ വമ്പൻ വിജയമാണ് നേടിയിരിക്കുന്നത്. മത്സരത്തിൽ പാക്കിസ്ഥാനായി ബാബർ ആസാം, ഇഫ്തിക്കാർ അഹമ്മദ് എന്നിവർ വെടിക്കെട്ട് സെഞ്ച്വറികൾ സ്വന്തമാക്കുകയുണ്ടായി.ഇവർക്കൊപ്പം ബോളർമാരെല്ലാം മികവ് പുലർത്തിയതോടെ കൂറ്റൻ വിജയം പാകിസ്താനെ തേടിയെത്തുകയായിരുന്നു. ഇതോടെ 2023 ഏഷ്യാകപ്പിൽ മികച്ച തുടക്കമാണ് പാക്കിസ്ഥാന് ലഭിച്ചിട്ടുള്ളത്. മറുവശത്ത് ഏഷ്യാകപ്പിൽ ആദ്യമായി അണിനിരക്കുന്ന നേപ്പാളിനെ സംബന്ധിച്ച് കുറച്ചധികം പുരോഗമിക്കേണ്ടതുണ്ട്….

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial