
വിവരാവകാശ രേഖ നൽകാൻ 3000 രൂപ കൈക്കൂലി; വില്ലേജ് ഓഫീസർ വിജിലൻസ് പിടിയിൽ
തൃശൂർ: കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഓഫീസർ വിജിലൻസിന്റെ പിടിയിലായി. തൃശൂർ മാടക്കത്ര വില്ലേജ് ഓഫീസർ കൊടകര സ്വദേശി പോളി ജോർജാണ് കുടുങ്ങിയത്. വിവരാവകാശ രേഖ നൽകാൻ 3000 രൂപ കൈക്കൂലി വാങ്ങവേയാണ് ഇയാൾ പിടിയിലായത്. താണിക്കുടം സ്വദേശി ദേവേന്ദ്രന്റെ പരാതിയിലാണ് തൃശ്ശൂർ വിജിലൻസ് പോളി ജോർജ്ജിനായി കെണിയൊരുക്കിയത്. പട്ടയത്തിൻ്റെ വിവരാവകാശ രേഖ നൽകുന്നതിന് വേണ്ടിയാണ് ഇയാൾ മൂവായിരം രൂപ കൈക്കൂലി ആവശ്യപ്പെട്ടത്. 17 സെന്റ് സ്ഥലത്തിന്റെ പട്ടയം സംബന്ധിച്ച് വിവരാവകാശ രേഖ തേടിയാണ് താണിക്കുടം സ്വദേശി ദേവേന്ദ്രൻ…