വിവാഹ സമ്മാനമായി ലഭിച്ച പാർസൽ തുറന്നു നോക്കുന്നതിനിടെ പൊട്ടിത്തെറിച്ച് നവവരനും ബന്ധുവും മരിച്ച സംഭവത്തിൽ പ്രതിക്ക് ജീവപര്യന്തം
ഭുവനേശ്വർ: വിവാഹ സമ്മാനമായി ലഭിച്ച പാർസൽ തുറന്നു നോക്കുന്നതിനിടെ പൊട്ടിത്തെറിച്ച് നവവരനും ബന്ധുവും മരിച്ച സംഭവത്തിൽ പ്രതിക്ക് ജീവപര്യന്തം തടവ്ശിക്ഷ വിധിച്ച് കോടതി. പാഴ്സൽ ബോംബ് അയച്ച് നവവരനെ കൊലപ്പെടുത്തിയ കോളജ് പ്രഫസറായ പുഞ്ചിലാൽ മെഹറിനാണ് കോടതി ജീവപര്യന്തം തടവുശിക്ഷ വിധിച്ചത്. 2018ൽ ഛത്തീസ്ഗഡ് തലസ്ഥാനമായ റായ്പൂരിൽ വിവാഹിത്തിന്റെ അഞ്ചാം നാളാണ് സംഭവം നടന്നത്. എൻജിനീയറായ 26 കാരൻ സൗമ്യ ശേഖർ സാഹു, അദ്ദേഹത്തിന്‍റെ ബന്ധുവായ 85കാരി ജെനമണി എന്നിവരാണ് കൊല്ലപ്പെട്ടത്. സൗമ്യയുടെ ഭാര്യ റീമ സാരമായ…

