കാട്ടാക്കട:റാന്നിയിൽ നിന്നും കാപ്പുകാടെക്ക് പരിചരണത്തിന് കൊണ്ട് വന്ന 18 ദിവസത്തോളം മാത്രം പ്രായമുള്ള ആൺ ആനകുട്ടി യാത്ര മധ്യേ ചെരിഞ്ഞു. ഞായറാഴ്ച പുലർച്ചെ ആണ് കാപ്പ് കാട് ആനപുനരധിവാസ കേന്ദ്രത്തിന് കിലോമീറ്ററുകൾ അടുത്തുള്ള കുറ്റിച്ചൽ ഭാഗത്ത്
വച്ച് ആനകുട്ടി ചരിഞ്ഞത്.തുടർന്ന് അസിസ്റ്റൻറ് വെറ്റിനറി ഡോക്റ്റർമാരുടെ നേതൃത്വത്തിൽ വനത്തിനുള്ളിൽ വച്ച് പോസ്റ്റ് മോർട്ടം നടത്തിയ ശേഷം സംസ്ക്കരിച്ചു.
റാന്നി റേഞ്ചിൽ കോന്നിയിൽ നവംബർ മുപത്തിനി കുറുമ്പം കുഴിയിൽ ആദിവാസി ഊരിലെ റബ്ബർ തോട്ടത്തിൽ പ്രസവിച്ച ഉടൻ തന്നെ രക്തം വാർന്ന നിലയിൽ ആനകുട്ടിയെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയിരുന്നു.നാട്ടുകാർ അറിയിച്ചത് അനുസരിച്ച് റാന്നി വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി വകുപ്പ് ആസ്ഥാനത്തേക്ക് മാറ്റി പരിചരിച്ചു വന്നുംതുടർന്ന് കഴിഞ്ഞ ദിവസമാണ് ആനകുട്ടിയെ കോട്ടൂർ ആനപരിപാലന കേന്ദ്രത്തിലേക്ക് കൂടുതൽ പരിചരണത്തിനും ശുശ്രൂഷയ്ക്ക് ആയി എത്തിക്കാൻ തീരുമാനം ആയതു.തുടർന്ന് ശനിയാഴ്ച റാന്നി എസ് എഫ് ഒ റൗഷാദിൻ്റെ നേതൃത്വത്തിൽ വനപാലകർ കോട്ടൂരേക്ക് എത്തിക്കുന്നതിനിടയിൽ യാത്രാമധ്യേ ചരിഞ്ഞതു.
ആനക്കുട്ടി ദിവസങ്ങൾ ആയി റാന്നി വനപാലക സംഘത്തിൻ്റെ പരിചരണത്തിൽ ആയിരുന്നു.ഇവിടെ ബീറ്റ് ഫോറസ്റ്റ് ഓഫീസറായ നിതിനാണ് ആനകുട്ടിയെ പരിചരിച്ചിരുന്നത്.കപ്പുകാടും ആനകുട്ടിയെ പരിചരിക്കാൻ ആയി റാന്നിയിൽ നിന്നും തിരിച്ച വനപാലക സംഘത്തോടൊപ്പം നിതിനും ഉണ്ടായിരുന്നു.
ആന കുട്ടി ചരിഞ്ഞതിനെ തുടർന്ന് ഉച്ചക്ക് ഒന്നരമണിയോടെ ആനയെ അനുഗമിച്ചിരുന്ന അസിസ്റ്റൻറ് ഫോറസ്റ്റ് വെറ്റിനറി ഓഫീസർ ഡോക്ടർ ശ്യാം,കൊല്ലം ഫോറസ്റ്റ് വെറ്റിനറി ഓഫീസർ ഡോക്ടർ സിബി, കാപ്പുകാട് അസിസ്റ്റൻറ് ഫോറസ്റ്റ് വെറ്റിനറി ഡോക്ടർ അരുൺകുമാർ തുടങ്ങിയവരുടെ നേതൃത്വത്തിൽ കാപ്പുകാടു റേഞ്ച് ഓഫിസർ ലിതേഷ് പി,ഡെപ്യുട്ടി റേഞ്ചർ ഷിജു എന്നിവരുടെ സാന്നിധ്യത്തിൽ പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തികരിച്ചു.ശേഷം ആനക്കുട്ടിയെ ചോന്നാം പ്പാറ മാങ്കൊട് ടവർ ജങ്ഷന് സമീപം ആനകളെ സംസ്കരിക്കുന്ന ഇടത് ആചാര വിധിയോടെ അടക്കം ചെയ്തു. ആന്തരിക അവയവങ്ങളുടെ തകരാറാകാം മരണകാരണമെന്നാണ് പ്രാഥമിക നിഗമനം പോസ്റ്റ്മോർട്ടം റിപ്പോർട്ട് വന്ന ശേഷമേ കൂടുതൽ വിവരങ്ങൾ അറിയുകയുള്ളൂ എന്ന് റേഞ്ച് ഓഫീസർ ലിത്തേഷ് പറഞ്ഞു.അതേസമയം ജനിതക വൈകല്യങ്ങളും മറ്റും ഉള്ള ആനകളെ തള്ള ആനകൾ ഉപേക്ഷിക്കുക പതിവാണ് അത്തരത്തിൽ ഉപേക്ഷിക്കപ്പെട്ടു അവശതയിൽ കണ്ടെത്തിയ ആനകുട്ടിയുടെ ആരോഗ്യ സ്ഥിതി ഉറപ്പ് വരുത്താതെ ആണ് ദീർഘ ദൂരം കൊണ്ട് വന്നത് എന്ന് ആക്ഷേപം ഉണ്ട്.
