ചെറുതോണി: പതിനേഴുകാരിയെ ബാലാത്സംഗം ചെയ്ത കേസിൽ ഇടുക്കി അതിവേഗ കോടതി രണ്ടാനച്ഛന് ശിക്ഷ വിധിച്ചു. 43 വർഷം തടവും 39,000 രൂപ പിഴയുമാണ് കോടതി വിധിച്ചത്. ഇടുക്കി അതിവേഗ കോടതി ജഡ്ജ് ടി.ജി. വർഗീസാണ് ശിക്ഷ വിധിച്ചത്. വെള്ളിയാമറ്റം കൂവക്കണ്ടം സ്വദേശിയായ 43കാരനെയാണ് ശിക്ഷിച്ചത്. 2018 ലാൻ കേസിനാ സ്പദമായ സംഭവം. മദ്യപിച്ച് വീട്ടിലെത്തിയ പ്രതി പെൺകുട്ടി തനിച്ചുള്ള സമയം പീടിപ്പിക്കുകയായിരുന്നു. കാഞ്ഞാർ പൊലീസ് രജിസ്റ്റർ ചെയ്ത കേസിലെ പ്രോസിക്യൂഷൻ 14 സാക്ഷികളേയും 15 പ്രമാണങ്ങളും കോടതി മുമ്പാകെ ഹാജരാക്കി. പിഴ ഒടുക്കാത്ത പക്ഷം അധിക ശിക്ഷ അനുഭവിക്കണമെന്നും കോടതി വിധിച്ചു. ആകെ ലഭിച്ച ഏറ്റവും ഉയർന്ന ശിക്ഷയായ 10 വർഷം അനുഭവിച്ചാൽ മതി. പ്രോസിക്യൂഷനുവേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ ഷിജോമോൻ ജോസഫ് കോടതി യിൽ ഹാജരായി.
പതിനേഴുകാരിയെ ബലാത്സംഗം ചെയ്ത കേസിൽ ഇടുക്കി അതിവേഗ കോടതി രണ്ടാനച്ഛന് ശിക്ഷ വിധിച്ചു
