കാസർകോട്: പ്രവാസിയായ ഭർത്താവ് വാട്‌സാപ്പിലൂടെ മുത്തലാഖ് ചൊല്ലി വിവാഹ ബന്ധം വേർപെടുത്തിയെന്ന പരാതിയുമായി യുവതി. കാസർകോട് കല്ലൂരാവി സ്വദേശിനിയായ യുവതിയാണ് ഭർത്താവിനെതിരെ ഗുരുതര ആരോപണങ്ങളുമായി രംഗത്ത് വന്നത്. നെല്ലിക്കട്ട അബ്ദുൾ റസാഖിനെതിരെയാണ് യുവതി പരാതിയുമായി പോലീസിനെ സമീപിച്ചിരിക്കുന്നത്. താൻ ഭർതൃവീട്ടിൽ സ്ത്രീധനത്തിൻ്റെ പേരിൽ പീഡനത്തിനിരയായെന്നും യുവതി ആരോപിക്കുന്നു.
ഈ മാസം 21 നാണ് സംഭവം. വീട്ടിൽ ജോലി ചെയ്യുന്നയാളാണ് അബ്ദുൾ റസാഖ്. ഗൾഫിൽ വെച്ചാണ് ഇയാൾ ഭാര്യാ പിതാവിന് വാട്സാപ്പിലൂടെ വിവാഹമോചന സന്ദേശം അയച്ചത്. ഭാര്യയുടെ പിതാവിന് ഇയാൾ മുത്തലാഖ് സന്ദേശം അയക്കുകയായിരുന്നു.
യുവതിയുടെ പിതാവിൻറെ വാട്സ്ആപ്പിലാണ് മുത്തലാഖ് ചൊല്ലിയ ശബ്ദ സന്ദേശം ലഭിച്ചത്. സ്ത്രീധനം ആവശ്യപ്പെട്ട് ഭർത്താവിൻറെ ബന്ധുക്കൾ നിരന്തരം ഉപദ്രവിക്കുന്നുവെന്ന് യുവതി പറഞ്ഞു. 12 ലക്ഷം രൂപ അബ്ദുൾ റസാഖ് തട്ടിയെടുത്തെന്ന് പിതാവിൻ്റെ പിതാവ്. സംഭവത്തിൽ കുടുംബം ഹൊസ്ദുർഗ് പൊലീസിൽ പരാതി നൽകി.
