ലോകം പിരിമുറുക്കത്തിലാണ്, യോഗ ഒരു താൽക്കാലിക വിരാമമാണ്’ എന്ന് പ്രധാനമന്ത്രി. പതിനൊന്നാമത് അന്താരാഷ്ട്ര യോഗ ദിനാചരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. “ഒരു ഭൂമിക്ക് വേണ്ടി, ഒരു ആരോഗ്യത്തിന് വേണ്ടി യോഗ” എന്നതാണ് ഈ വർഷത്തെ യോഗ ദിനത്തിന്റെ പ്രമേയം.
യോഗ വെറുമൊരു വ്യായാമമല്ലെന്നും അതൊരു ജീവിതരീതിയാണെന്നും വിശാഖപട്ടണത്ത് നടന്ന ഈ വർഷത്തെ യോഗ ദിനാചരണത്തിൽ പ്രധാനമന്ത്രി മോദി പറഞ്ഞു. യോഗ എല്ലാവർക്കുമുള്ളതാണ്, അതിരുകൾ, പശ്ചാത്തലങ്ങൾ, പ്രായം അല്ലെങ്കിൽ കഴിവുകൾ എന്നിവയ്ക്കപ്പുറം. അത് ലോകത്തെ ഒന്നിപ്പിച്ചു. യോഗ മനുഷ്യരാശിക്ക് വീണ്ടും ശ്വസിക്കാൻ ആവശ്യമായ താൽക്കാലിക വിരാമമാണെന്നും പ്രധാനമന്ത്രി പറഞ്ഞു.
“ആധുനിക ഗവേഷണങ്ങളിലൂടെ ഇന്ത്യ യോഗയുടെ ശാസ്ത്രത്തെ ശാക്തീകരിക്കുകയാണ്. യോഗ മേഖലയിൽ തെളിവുകൾ അടിസ്ഥാനമാക്കിയുള്ള തെറാപ്പിയും ഞങ്ങൾ പ്രോത്സാഹിപ്പിക്കുന്നു. ഡൽഹി എയിംസ് ഇക്കാര്യത്തിൽ മികച്ച പ്രകടനം കാഴ്ചവച്ചിട്ടുണ്ട്. ഹൃദയ, നാഡീ വൈകല്യങ്ങളുടെ ചികിത്സയിൽ യോഗയ്ക്ക് നിർണായക പങ്കുണ്ടെന്നും സ്ത്രീകളുടെ ആരോഗ്യത്തിലും മാനസികാരോഗ്യത്തിലും ഇത് ഒരു പ്രധാന പങ്ക് വഹിക്കുന്നുണ്ടെന്നും അവരുടെ ഗവേഷണങ്ങൾ തെളിയിച്ചിട്ടുണ്ട്,” എന്ന് പ്രധാനമന്ത്രി മോദി പറഞ്ഞു