ന്യൂഡൽഹി: ആദിവാസി വകുപ്പ് ഉന്നത കുല ജാതർ കൈകാര്യം ചെയ്യണമെന്ന നിർദ്ദേശവുമായി കേന്ദ്രസഹമന്ത്രി സുരേഷ് ഗോപി. ഉന്നത കുല ജാതർ ആദിവാസി വകുപ്പ് കൈകാര്യം ചെയ്താൽ അവരുടെ കാര്യത്തിൽ ഉന്നതിയുണ്ടാകുമെന്നും സുരേഷ് ഗോപി പറഞ്ഞു. തനിക്ക് ആദിവാസി വകുപ്പ് വേണമെന്ന് ആഗ്രഹം ഉണ്ടായിരുന്നുവെന്നും ഡൽഹിയിൽ തെരഞ്ഞെടുപ്പ് പ്രചരണയോഗത്തിൽ സംസാരിക്കവേ കേന്ദ്രസഹമന്ത്രി വ്യക്തമാക്കി.
കേരളത്തിന് എന്ത് വേണമെന്ന് ചുമ്മാ പുലമ്പൽ നടത്തായിൽ പോരാ. ബജറ്റ് വകയിരുത്തൽ ഓരോ മേഖലയിലേക്കാണ്. കേരളം നിലവിളിക്കുകയല്ല വേണ്ടത്. കിട്ടുന്ന ഫണ്ട് കൃത്യമായി ചിലവഴിക്കണം. ബീഹാറെന്നും കേരളം എന്നും ഇന്നലത്തെ ബജറ്റിൽ വേർതിരിച്ച് കണ്ടിട്ടില്ലെന്നും സുരേഷ് ഗോപി പറഞ്ഞു.
2024 ജൂൺ വരെ ഈ ദുരന്തവും രാജ്യത്തെ മറ്റ് ദുരന്തവും ഒറ്റക്കെട്ടായിരുന്നു. ഇപ്പോൾ അതിലെ രണ്ട് ദുരന്തങ്ങൾ പരസ്പരം ഡൽഹിയിൽ അടിക്കുന്നു. 2047ൽ ഇന്ത്യ വികസിത രാജ്യമാക്കുമെന്നത് നടത്തിയിരിക്കും.. ഇന്നലെ അവതരിപ്പിച്ച ബജറ്റ് അതിലേക്ക് ഉള്ളതാണ്. ചില പോരായ്മകൾ ഉണ്ടായെങ്കിലും അതിനെയെല്ലാം പരിഹരിച്ചുള്ളതാണ് ഇന്നലത്തെ ബജറ്റെന്നും സുരേഷ് ഗോപി പറഞ്ഞു
അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ 71 സീറ്റുമായി കേരളത്തിൽ ബിജെപി അധികാരത്തിൽ വരണമെന്നും സുരേഷ് ഗോപി പറഞ്ഞു. തൃശൂരിലെ വിജയം അനിവാര്യമായതിൻറെ തുടക്കം കുറിക്കൽ ആയിരുന്നുവെന്നും സുരേഷ് ഗോപി പറഞ്ഞു. അത് പരിശ്രമിച്ച് നേടിയതാണെന്നും കേന്ദ്രമന്ത്രി കൂട്ടിച്ചേർത്തു.
