Headlines

സൈബർ തട്ടിപ്പിൽ ഒന്നാമത് തിരുവനന്തപുരം; ആറ് മാസത്തിനിടെ നടന്നത് 35 കോടിയുടെ തട്ടിപ്പ്

തിരുവനന്തപുരം: തലസ്ഥാന നഗരിയായ തിരുവനന്തപുരം സൈബർ തട്ടിപ്പിൽ ഒന്നാമതെന്ന് പോലീസിന്റെ കണക്കുകൾ. ജില്ലയിൽ മാത്രം ആറ് മാസത്തിനിടെ നടന്നത് 35 കോടി രൂപയുടെ തട്ടിപ്പാണ്. ഇതിൽ പതിനൊന്ന് കോടി രൂപ തിരികെ പിടികൂടാൻ സാധിച്ചു. വിവിധ പോലീസ് സ്റ്റേഷനുകളിലായി അറുപതോളം കേസുകളാണ് രജിസ്റ്റർ ചെയ്തത്.

തിരുവനന്തപുരത്തിന് തൊട്ട് പിന്നിൽ കൊച്ചിയാണ്. ഷെയർ മാർക്കറ്റിൽ ഉയർന്ന ലാഭം, ഓൺലൈൻ ജോലി വാഗ്ധാനം, വിവിധ ഗെയിമുകൾ, ലോൺ അപ്പുകൾ, വ്യാജ ലോട്ടറികൾ തുടങ്ങിയ മാർഗം ഉപയോഗിച്ചാണ് കൂടുതൽ പേരിൽ നിന്നും പണം തട്ടിയത്.

ഒരു ആളിൽ നിന്ന് മാത്രം വിവിധ ഘട്ടങ്ങളിലായി രണ്ട് കോടി വരെ തട്ടിയെടുത്തിട്ടുണ്ട്. സ്കൈപ് വീഡിയോ കോൾ വഴി വെർച്ച്വൽ കസ്റ്റഡിയിലാക്കി പണം തട്ടുന്ന ഫെഡക്സ് മോഡലും തിരുവനനന്തപുരത്ത് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. തിരുവനന്തപുരത്തെ സൈബർ തട്ടിപ്പുമായി ബന്ധപ്പെട്ട് നിലവിൽ പഞ്ചാബ്, രാജസ്ഥാൻ എന്നിവിടങ്ങളിൽ നിന്നും കേരളത്തിൽ നിന്നുമായി ഇരുപതോളം പേരെ കസ്റ്റഡിയിലെടുത്തതായാണ് വിവരം.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: