ചെന്നൈ: ഭിന്നശേഷിക്കാരിയായ പെൺകുട്ടിയെ ലൈംഗിക പീഡനത്തിനിരയാക്കിയ മൂന്നുവയോധികർ അറസ്റ്റിൽ. തമിഴ്നാട്ടിലെ അരിയല്ലൂർ ജിലയിലാണ് സംഭവം. ജയങ്കൊണ്ടത്തിന് സമീപമുള്ള ഗ്രാമവാസികളായ രാജേന്ദ്രൻ (65), ചിന്നതമ്പി (70), പനീർശെൽവം (76) എന്നിവരെയാണ് അറസ്റ്റുചെയ്തത്. ആറാം ക്ലാസുകാരിയായ പെൺകുട്ടിയുടെ അമ്മയുടെ പരാതിയിലാണ് അറസ്റ്റ്.
സ്‌കൂൾ അവധിദിനത്തിൽ വീട്ടിൽ മറ്റാരുമില്ലാത്ത സമയത്താണ് മൂവരുംചേർന്ന് കുട്ടിയെ പീഡിപ്പിച്ചതെന്ന് പോലീസ് പറഞ്ഞു. അമ്മ തിരിച്ചെത്തിയപ്പോൾ വീട്ടിൽ ചിലർ വന്നുപോയതായി കുട്ടി പറഞ്ഞു. പിന്നീട് വിശദമായി ചോദിച്ചപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്. തുടർന്ന് ജയങ്കൊണ്ടം മഹിളാപോലീസ് പോക്‌സോ നിയമപ്രകാരം കേസെടുത്ത് മൂന്നുപേരെയും അറസ്റ്റുചെയ്തു.

