വെമ്പായം പഞ്ചായത്തിലെ അസിസ്റ്റന്റ് എഞ്ചിനീയർ,ഓവർസീയർകാര്യാലയം പൂർണമായും കത്തി നശിച്ച പുലർച്ചെ നാലുമണിയോടെയാണ് വേറ്റിനാട് പ്രവർത്തിക്കുന്ന ഓഫീസിൽ തീയും പുകയും ഉയരുന്നത് സമീപത്ത് റബ്ബർ വെട്ടുന്നതിനായി എത്തിയവരുടെ ശ്രദ്ധയിൽ പെട്ടത്.
തുടർന്ന് ഫയർഫോഴ്സിൽ വിവരം അറിയിക്കുകയായിരുന്നു.വിവിധ സ്ഥലങ്ങളിൽ നിന്നും അഗ്നി രക്ഷാസേന സ്ഥലത്തെത്തി.ഫയലുകൾ നാല് കമ്പ്യൂട്ടറുകൾ മറ്റു ഉപകരണങ്ങൾ എല്ലാം കത്തി നശിച്ചു. ഏകദേശം 75 ലക്ഷം രൂപയുടെ നാശനഷ്ടം ഉണ്ടായതായി പഞ്ചായത്ത് പ്രസിഡൻ്റ് അറിയിച്ചു.ചുവരുകൾ വിണ്ട് കീറി നിലം പൊത്താറായ നിലയിലാണ് ”ഷോട്ട് സർക്യൂട്ട് ആകാം തീപിടുത്തത്തിന് കാരണമെന്നാണ് നിഗമനം..ഈ കെട്ടിടത്തിനോട് ചേർന്നുള്ള പ്രധാന ഓഫീസ് കെട്ടിടത്തിലേക്കും ആശുപത്രിയകെട്ടിടത്തിലേക്ക് ക്കും തീ പടരാതിരുന്നത് വലിയൊരു അപകടം ഒഴിവാക്കുന്നതിന് കാരണമായി. സ്ഥലം എം എൽഎ ഭക്ഷ്യ സിവിൽ സപ്ലെസ് മന്ത്രി ജി ആർ അനിൽ സംഭവ സ്ഥലം സന്ദർശിച്ചു.സമഗ്രമായ അന്വേഷണം ആവശ്യപ്പെട്ട് ബിജെപി പാർലമെൻ്ററി പാർട്ടി പഞ്ചായത്ത് സെക്രട്ടറിക്ക് പരാതി നൽകി.

